ചോറ്റി (കാഞ്ഞിരപ്പള്ളി): കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാത 183ൽ ചോറ്റിക്കു സമീപം അമിത വേഗത്തിലെത്തിയ ലോറി ബൈക്കിലും കാറിലും ഇടിച്ചു മൂന്നു പേർ മരിച്ചു. രണ്ടു പേർക്കു പരിക്ക്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ കൊക്കയാർ വെംബ്ലി സ്വദേശികളായ ഇടമണ്ണിൽ ഇ.ബി. ഷാജി (അനി-48) മണ്ണശേരി അരുൺകുമാർ (അനന്തു-24) കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള (65) എന്നിവരാണ് മരിച്ചത്. ശ്രീധരന്റെ മകൾ രാധിക, ഭർത്താവ് സുനീഷ് എന്നിവരെ പരുക്കുളോടെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ന് ചോറ്റിക്കും നിർമലരാം ജംഗ്ഷനും ഇടയിലായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറി മുണ്ടക്കയം ഭാഗത്തേക്കു പോകുകയായിരുന്നു. ഇരു ചക്രവാഹനത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. ലോറിയുടെ വരവുകണ്ടു കാർ പരമാവധി സൈഡിലേക്ക് ഒതുക്കിയെങ്കിലും അപകടം ഒഴിവായില്ല.
ബൈക്ക് യാത്രികരായ ഷാജിയും അരുൺകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയു ടെ ആഘാതത്തിൽ ബൈക്കിനു പിന്നിൽ യാത്ര ചെയ്തിരുന്ന ഷാജി എതിർവശത്തെ ഓടയിലേക്കു തെറിച്ചു വീണു. കാർ വെട്ടിപ്പൊളിച്ചാണ് ശ്രീധരൻ പിള്ളയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ശ്രീധരന്റെ സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശ്രീകുമാരി. രമ്യ മറ്റൊരു മകളും ആനന്ദ് മരുമകനുമാണ്. രാധികയുടെയും സുധീഷിന്റെയും വിവാഹം കഴിഞ്ഞ 20നായിരുന്നു. വിരുന്നിനു പോകുന്നതിനിടെയായിരുന്നു അപകടം. പരേതനായ സുകുവിന്റെ മകനാണ് അരുൺ കുമാർ. മാതാവ് സാലി. ബീനയാണ് ഷാജിയുടെ ഭാര്യ. മക്കൾ: അരുൺ, അജയ്.
ഷാജിയുടെ സംസ്കാരം രണ്ടിനും അരുൺകുമാറിന്റേതു മൂന്നിനും വെന്പള്ളി പൊതുശ്മശാനത്തിൽ നടക്കും.
പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവർ ദിണ്ഡിഗൽ സ്വദേശി മുത്തുകൃഷ്ണ(28)നെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 12ന് ചോറ്റിക്കും നിർമലരാം ജംഗ്ഷനും ഇടയിലായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറി മുണ്ടക്കയം ഭാഗത്തേക്കു പോകുകയായിരുന്നു. ഇരു ചക്രവാഹനത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. ലോറിയുടെ വരവുകണ്ടു കാർ പരമാവധി സൈഡിലേക്ക് ഒതുക്കിയെങ്കിലും അപകടം ഒഴിവായില്ല.
ബൈക്ക് യാത്രികരായ ഷാജിയും അരുൺകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയു ടെ ആഘാതത്തിൽ ബൈക്കിനു പിന്നിൽ യാത്ര ചെയ്തിരുന്ന ഷാജി എതിർവശത്തെ ഓടയിലേക്കു തെറിച്ചു വീണു. കാർ വെട്ടിപ്പൊളിച്ചാണ് ശ്രീധരൻ പിള്ളയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ശ്രീധരന്റെ സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശ്രീകുമാരി. രമ്യ മറ്റൊരു മകളും ആനന്ദ് മരുമകനുമാണ്. രാധികയുടെയും സുധീഷിന്റെയും വിവാഹം കഴിഞ്ഞ 20നായിരുന്നു. വിരുന്നിനു പോകുന്നതിനിടെയായിരുന്നു അപകടം. പരേതനായ സുകുവിന്റെ മകനാണ് അരുൺ കുമാർ. മാതാവ് സാലി. ബീനയാണ് ഷാജിയുടെ ഭാര്യ. മക്കൾ: അരുൺ, അജയ്.
ഷാജിയുടെ സംസ്കാരം രണ്ടിനും അരുൺകുമാറിന്റേതു മൂന്നിനും വെന്പള്ളി പൊതുശ്മശാനത്തിൽ നടക്കും.
പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവർ ദിണ്ഡിഗൽ സ്വദേശി മുത്തുകൃഷ്ണ(28)നെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.