തിരുവനന്തപുരം: മധ്യ-കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ’ക്യാർ’ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുകയാണെന്നും കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ തീവ്രചുഴിലിക്കാറ്റായി പരിണമിക്കുന്ന ക്യാർ ബുധനാഴ്ചയോടെ ഒമാൻ തീരം തൊടുമെന്നാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ തീവ്രചുഴിലിക്കാറ്റായി പരിണമിക്കുന്ന ക്യാർ ബുധനാഴ്ചയോടെ ഒമാൻ തീരം തൊടുമെന്നാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.