തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ഇഴകീറി പരിശോധിക്കാനൊരുങ്ങി കോണ്‍ഗ്രസും യുഡിഎഫും. സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും വലിയ വ്യത്യാസത്തിൽ നഷ്ടമായതും എറണാകുളത്തു കോണ്‍ഗ്രസ് സ്ഥാനാർഥിക്കു ഭൂരിപക്ഷം കുറയാനുണ്ടായ സാഹചര്യവുമാണു പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പു പരാജയവും വോട്ടു ചോർച്ചയും പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിക്കും. നാളെ ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗത്തിലാണു തീരുമാനം.
എൻഎസ്എസിന്റെ പരസ്യ പിന്തുണ ദോഷകരമായോ എന്നതും സമിതി പരിശോധിച്ചേക്കും. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു നിർദേശം. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉന്നത നേതാക്കൾ പറയുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കെപിസിസി- ഡിസിസി പുനഃസംഘടനയും ചർച്ചയാകും. ഇതിനായി മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തിയെങ്കിലും ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയുമുണ്ട്.
ഉപതെരഞ്ഞെടുപ്പു തിരിച്ചടി പരിശോധിക്കാൻ തിങ്കളാഴ്ച വൈകുന്നേരം യുഡിഎഫ് ഏകോപന സമിതി യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. സ്ഥാനാർഥി നിർണയവും മുതിർന്ന ചില നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്നു വിട്ടു നിന്നതിലും ചില യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്കും അതൃപ്തിയുണ്ട്. മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ചില നേതാക്കൾ പേരിനു മാത്രം പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിലെ അതൃപ്തി ചില ഘടകകക്ഷി നേതാക്കൾ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു തിരിച്ചടിയുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കളിൽ നിന്നു പരസ്യ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയതോടെ കഴിഞ്ഞ ദിവസം പരസ്യ പ്രതികരണം വിലക്കിയിരുന്നു. ഇന്നലെ വീണ്ടും വിമർശനം ഉയർന്നതോടെ പരസ്യ പ്രതികരണങ്ങൾ പൂർണമായി വിലക്കി കെപിസിസി സർക്കുലർ ഇറക്കി.
എറണാകുളത്തെ വോട്ടു ചോർച്ചയുമായി ബന്ധപ്പെട്ടു കൊച്ചി കോർപറേഷനെതിരേ ഹൈബി ഈഡൻ എംപി രംഗത്ത് എത്തിയിരുന്നു. വെള്ളക്കെട്ടു പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കോർപറേഷൻ മേയർ സൗമിനി ജെയിനെ മാറ്റണമെന്നായിരുന്നു ഹൈബിയുടെ ആവശ്യം. ചില മുതിർന്ന നേതാക്കൾ ഈ ആവശ്യത്തെ അനുകൂലിച്ചപ്പോൾ, മേയറെ മാത്രം കുറ്റപ്പെടുത്താൻ ആകില്ലെന്നും ഇതിന്റെ പേരിൽ ഒരാളെ മാത്രം ബലിയാടാക്കാൻ കഴിയില്ലെന്നുമുള്ള നിലപാട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചു.
വട്ടിയൂർക്കാവിൽ താൻ മത്സരിച്ചപ്പോൾ ആരും സഹായിക്കാൻ എത്തിയില്ലെന്നും ഇപ്പോൾ എല്ലാവരും ഉണ്ടായിരുന്നെന്നുമാണ് കെ. മുരളീധരൻ എംപിയുടെ പ്രതികരണം. ബിജെപി വോട്ട് സിപിഎമ്മിനു മറിച്ചതിനാലാണു വട്ടിയൂർക്കാവിൽ പരാജയപ്പെടാൻ കാരണമായതെന്നാണു മുരളീധരൻ പറയുന്നത്. തെരഞ്ഞെടുപ്പു പരാജയം പാർട്ടി പരിശോധിക്കണമെന്നു വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ. മോഹൻകുമാർ ആവശ്യപ്പെട്ടിരുന്നു.
കെ. ഇന്ദ്രജിത്ത്
എൻഎസ്എസിന്റെ പരസ്യ പിന്തുണ ദോഷകരമായോ എന്നതും സമിതി പരിശോധിച്ചേക്കും. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു നിർദേശം. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉന്നത നേതാക്കൾ പറയുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കെപിസിസി- ഡിസിസി പുനഃസംഘടനയും ചർച്ചയാകും. ഇതിനായി മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തിയെങ്കിലും ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയുമുണ്ട്.
ഉപതെരഞ്ഞെടുപ്പു തിരിച്ചടി പരിശോധിക്കാൻ തിങ്കളാഴ്ച വൈകുന്നേരം യുഡിഎഫ് ഏകോപന സമിതി യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. സ്ഥാനാർഥി നിർണയവും മുതിർന്ന ചില നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്നു വിട്ടു നിന്നതിലും ചില യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്കും അതൃപ്തിയുണ്ട്. മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ചില നേതാക്കൾ പേരിനു മാത്രം പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിലെ അതൃപ്തി ചില ഘടകകക്ഷി നേതാക്കൾ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു തിരിച്ചടിയുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കളിൽ നിന്നു പരസ്യ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയതോടെ കഴിഞ്ഞ ദിവസം പരസ്യ പ്രതികരണം വിലക്കിയിരുന്നു. ഇന്നലെ വീണ്ടും വിമർശനം ഉയർന്നതോടെ പരസ്യ പ്രതികരണങ്ങൾ പൂർണമായി വിലക്കി കെപിസിസി സർക്കുലർ ഇറക്കി.
എറണാകുളത്തെ വോട്ടു ചോർച്ചയുമായി ബന്ധപ്പെട്ടു കൊച്ചി കോർപറേഷനെതിരേ ഹൈബി ഈഡൻ എംപി രംഗത്ത് എത്തിയിരുന്നു. വെള്ളക്കെട്ടു പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കോർപറേഷൻ മേയർ സൗമിനി ജെയിനെ മാറ്റണമെന്നായിരുന്നു ഹൈബിയുടെ ആവശ്യം. ചില മുതിർന്ന നേതാക്കൾ ഈ ആവശ്യത്തെ അനുകൂലിച്ചപ്പോൾ, മേയറെ മാത്രം കുറ്റപ്പെടുത്താൻ ആകില്ലെന്നും ഇതിന്റെ പേരിൽ ഒരാളെ മാത്രം ബലിയാടാക്കാൻ കഴിയില്ലെന്നുമുള്ള നിലപാട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചു.
വട്ടിയൂർക്കാവിൽ താൻ മത്സരിച്ചപ്പോൾ ആരും സഹായിക്കാൻ എത്തിയില്ലെന്നും ഇപ്പോൾ എല്ലാവരും ഉണ്ടായിരുന്നെന്നുമാണ് കെ. മുരളീധരൻ എംപിയുടെ പ്രതികരണം. ബിജെപി വോട്ട് സിപിഎമ്മിനു മറിച്ചതിനാലാണു വട്ടിയൂർക്കാവിൽ പരാജയപ്പെടാൻ കാരണമായതെന്നാണു മുരളീധരൻ പറയുന്നത്. തെരഞ്ഞെടുപ്പു പരാജയം പാർട്ടി പരിശോധിക്കണമെന്നു വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ. മോഹൻകുമാർ ആവശ്യപ്പെട്ടിരുന്നു.
കെ. ഇന്ദ്രജിത്ത്