+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയത്തിലും പരാജയത്തിലും കൂട്ടുത്തരവാദിത്വം: മുല്ലപ്പള്ളി

കണ്ണൂർ: ജയത്തെ പോലെ പരാജയത്തിന്‍റെയും ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പ
വിജയത്തിലും പരാജയത്തിലും     കൂട്ടുത്തരവാദിത്വം: മുല്ലപ്പള്ളി
കണ്ണൂർ: ജയത്തെ പോലെ പരാജയത്തിന്‍റെയും ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒളിയമ്പുകൾ എയ്യുന്നവർ അത് അവർക്കുനേരെതന്നെയാണ് പതിക്കുന്നതെന്ന് ഓർക്കണം.

സ്ഥാനാർഥിനിർണയത്തിൽ തെറ്റുപറ്റിയിട്ടില്ല. 27 ന് തെരഞ്ഞെടുപ്പ് കാര്യങ്ങൾ വിശദമായി ചർച്ചചെയ്യുമെന്നും മുല്ലപ്പള്ളി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുമുന്നണിക്ക് അഭിമാനിക്കാൻ ഒന്നുമില്ല. നഗ്നമായ വോട്ട് കച്ചവടം അവർ നടത്തിയിട്ടുണ്ട്. അരൂരിൽ ബിജെപിയുടെ വോട്ട് വാങ്ങിയിട്ടും എൽഡിഎഫ് തോറ്റു. വട്ടിയൂർക്കാവിൽ മുൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കിട്ടിയ വോട്ട് എങ്ങോട്ടുപോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കി.

കൊച്ചി മേയർ സൗമിനി ജയിനെ ബലിമൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ല. മേയറെ മാറ്റുന്ന കാര്യം ആലോചനയിലില്ല. സംസ്ഥാനഭരണം പൂർണപരാജയമാണെന്നും പറയുന്ന കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താന്‌ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പാർട്ടി നിർദേശിച്ചിട്ടില്ലെന്നു സൗമിനി ജയിൻ

തിരുവനന്തപുരം: കൊച്ചി മേയർ സ്ഥാനം രാജിവയ്ക്കാൻ പാർട്ടി നിർദേശിച്ചിട്ടില്ലെന്നു മേയർ സൗമിനി ജയിൻ. പാർട്ടി നിർദേശിക്കാത്ത സാഹചര്യത്തിൽ രാജി സന്നദ്ധത അറിയിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

സൗമിനി രാജിവയ്ക്കണമെന്ന തരത്തിലുള്ള ഹൈബി ഈഡൻ എംപിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അവർ.