കാസര്‍ഗോഡ്: ശക്തമായ കാറ്റിലും മഴയിലും കാസർഗോഡ് ജില്ലയിൽ വ്യാപകനാശം. കൊളത്തൂര്‍ ഗവ.ഹൈസ്കൂളിൽ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനായി നിര്‍മിച്ച വേദിയും പന്തലും ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീണു. കാറ്റിന്റെ സാധ്യത മനസിലാക്കി പന്തലിനുള്ളിലുണ്ടായിരുന്ന വിദ്യാർഥികളോട് പുറത്തേക്ക് ഓടിപ്പോകാൻ സംഘാടകർ നിർദേശിച്ചതിനാൽ വൻദുരന്തം ഒഴിവായി. കുട്ടികൾ പുറത്തിറങ്ങി തൊട്ടടുത്ത സെക്കൻഡിൽ പന്തൽ ഒന്നാകെ നിലംപതിക്കുകയായിരുന്നു. ഒരു അധ്യാപകന് നിസാര പരിക്കേറ്റു.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. സംസ്കൃതോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങൾ തൊട്ടടുത്ത് നടക്കുന്നുണ്ടായിരുന്നെങ്കിലും കാറ്റ് വീശിത്തുടങ്ങിയപ്പോൾത്തന്നെ വിദ്യാര്‍ഥികളും അധ്യാപകരും പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പ്രധാന സ്റ്റേജിനു മുന്നിൽ സദസിനായി തയാറാക്കിയ കൂറ്റൻ പന്തലും സ്റ്റേജുമാണ് തകര്‍ന്നുവീണത്.
പ്രതികൂലകാലാവസ്ഥയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചതിനാൽ സംഭവസ്ഥലത്ത് ഒട്ടേറെ വിദ്യാര്‍ഥികളോ കാഴ്ചക്കാരോ ഉണ്ടായിരുന്നില്ല. കലോത്സവം നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതിയോടെ സംസ്കൃതോത്സവവും സ്റ്റേജിതര പരിപാടികളും മാത്രമാണ് നടത്തിയിരുന്നത്.
കാസര്‍ഗോഡ് നഗരത്തിനു സമീപം കറന്തക്കാട് ദേശീയപാതയിലേക്ക് മരം വീണ് റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ പാടേ തകര്‍ന്നു. കാസര്‍ഗോഡ്-മംഗളൂരു ദേശീയപാതയിലെ ഗതാഗതവും തടസപ്പെട്ടു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത കാറ്റിൽ ജില്ലയിലെ രാവണീശ്വരം സ്കൂളിന് മുകളിലേക്ക് മരം വീണ് ക്ലാസ്മുറിയും സ്റ്റാഫ്റൂമും തകര്‍ന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. സംസ്കൃതോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങൾ തൊട്ടടുത്ത് നടക്കുന്നുണ്ടായിരുന്നെങ്കിലും കാറ്റ് വീശിത്തുടങ്ങിയപ്പോൾത്തന്നെ വിദ്യാര്‍ഥികളും അധ്യാപകരും പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പ്രധാന സ്റ്റേജിനു മുന്നിൽ സദസിനായി തയാറാക്കിയ കൂറ്റൻ പന്തലും സ്റ്റേജുമാണ് തകര്‍ന്നുവീണത്.
പ്രതികൂലകാലാവസ്ഥയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചതിനാൽ സംഭവസ്ഥലത്ത് ഒട്ടേറെ വിദ്യാര്‍ഥികളോ കാഴ്ചക്കാരോ ഉണ്ടായിരുന്നില്ല. കലോത്സവം നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതിയോടെ സംസ്കൃതോത്സവവും സ്റ്റേജിതര പരിപാടികളും മാത്രമാണ് നടത്തിയിരുന്നത്.
കാസര്‍ഗോഡ് നഗരത്തിനു സമീപം കറന്തക്കാട് ദേശീയപാതയിലേക്ക് മരം വീണ് റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ പാടേ തകര്‍ന്നു. കാസര്‍ഗോഡ്-മംഗളൂരു ദേശീയപാതയിലെ ഗതാഗതവും തടസപ്പെട്ടു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത കാറ്റിൽ ജില്ലയിലെ രാവണീശ്വരം സ്കൂളിന് മുകളിലേക്ക് മരം വീണ് ക്ലാസ്മുറിയും സ്റ്റാഫ്റൂമും തകര്‍ന്നു.