ചങ്ങനാശേരി: ഉപതെരഞ്ഞെടുപ്പുകളുടെ ഫലം എന്തുതന്നെയായാലും ശരിദൂരമാണു ശരിയെന്നു കാലം തെളിയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിലാണ് ജനറൽ സെക്രട്ടറി ഇങ്ങനെ പ്രതികരിച്ചത്.
ശരിദൂര നയത്തിൽ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല, സാമൂഹിക നീതിക്കായിരിക്കും പ്രാധാന്യം. എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിൽനിന്നു ശരിദൂരത്തിലേക്കു പോകാനുള്ള പ്രധാന കാരണം വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ല എന്നതു തന്നെയാണ്. വിശ്വാസ സംരക്ഷണത്തിനും മുന്നോക്ക വിഭാഗങ്ങൾക്കു നീതി ലഭിക്കാനും വേണ്ടിയാണ് ഈ ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടി വന്നത്. ഇക്കാര്യത്തിൽ പ്രത്യേക അവകാശവാദമോ ആശങ്കയോ എൻഎസ്എസിനില്ല.
ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി അവർക്കിഷ്ടമുള്ള നിലപാട് സ്വീകരിക്കാനോ പ്രചരിപ്പിക്കാനോ യാതൊരു വിലക്കും എൻഎസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതനുസരിച്ചു തിരുവനന്തപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലുള്ളവർ അവരവരുടെ അഭിപ്രായമനുസരിച്ചുള്ള പ്രവർത്തനം നടത്തിയതിനെ ചില മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചു. അത് ഏറ്റെടുത്തുകൊണ്ടു ചിലർ എൻഎസ്എസിനെതിരേ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണം നടത്തി. ഇത്രയും കുഴപ്പമുണ്ടാക്കിയത് ഇലക്ഷൻ കമ്മീഷനാണ്. കമ്മീഷനെതിരേ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും സാമുദായികമായ സ്വാധീനം ഉപയോഗിച്ചു യുഡിഎഫിനു വേണ്ടി വോട്ടുപിടിച്ചുവെന്ന ആരോപണത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
സംസ്ഥാന സർക്കാർ ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തിയും ജാതി-മത ചിന്തകൾ ഉണർത്തിയും മുന്നോക്ക-പിന്നോക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതുമാണു മറ്റൊരു കാരണം. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നോക്ക വിഭാഗത്തെ മാത്രം ബോധപൂർവമായി അവഗണിക്കുകയുമാണ് സംസ്ഥാന സർക്കാർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
മുന്നോക്ക വിഭാഗങ്ങൾക്കും അവരിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും വ്യക്തമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതേവരെ ഉണ്ടായിട്ടില്ല. മന്നം ജയന്തി ദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ആക്ട് അനുസരിച്ചുള്ള അവധി നൽകണമെന്നാവശ്യപ്പെട്ടിട്ടു സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നതു പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
ദേവസ്വം ബോർഡിലെ 10 ശതമാനം മുന്നോക്ക സംവരണവും കേന്ദ്ര ഗവൺമെന്റ് അനുവദിച്ച 10 ശതമാനം സംവരണവും നടപ്പാക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂർവമായ നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
മുന്നോക്കം എന്നുപറഞ്ഞാൽ നായർ സമുദായം മാത്രമല്ല 167 ജാതികൾ ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അവരോടു സർക്കാർ കാണിക്കുന്ന ഈ അനീതിക്കും അവഗണനയ്ക്കും എതിരേയാണ് എൻഎസ്എസ് പ്രതികരിക്കുന്നത്. ഈ എതിർപ്പ് സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കി അനർഹമായി എന്തെങ്കിലും നേടാൻ വേണ്ടിയോ വഴിവിട്ടുള്ള ആനുകൂല്യങ്ങൾക്കു വേണ്ടിയോ അല്ലെന്നും ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ശരിദൂര നയത്തിൽ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല, സാമൂഹിക നീതിക്കായിരിക്കും പ്രാധാന്യം. എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിൽനിന്നു ശരിദൂരത്തിലേക്കു പോകാനുള്ള പ്രധാന കാരണം വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ല എന്നതു തന്നെയാണ്. വിശ്വാസ സംരക്ഷണത്തിനും മുന്നോക്ക വിഭാഗങ്ങൾക്കു നീതി ലഭിക്കാനും വേണ്ടിയാണ് ഈ ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടി വന്നത്. ഇക്കാര്യത്തിൽ പ്രത്യേക അവകാശവാദമോ ആശങ്കയോ എൻഎസ്എസിനില്ല.
ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി അവർക്കിഷ്ടമുള്ള നിലപാട് സ്വീകരിക്കാനോ പ്രചരിപ്പിക്കാനോ യാതൊരു വിലക്കും എൻഎസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതനുസരിച്ചു തിരുവനന്തപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലുള്ളവർ അവരവരുടെ അഭിപ്രായമനുസരിച്ചുള്ള പ്രവർത്തനം നടത്തിയതിനെ ചില മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചു. അത് ഏറ്റെടുത്തുകൊണ്ടു ചിലർ എൻഎസ്എസിനെതിരേ നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രചാരണം നടത്തി. ഇത്രയും കുഴപ്പമുണ്ടാക്കിയത് ഇലക്ഷൻ കമ്മീഷനാണ്. കമ്മീഷനെതിരേ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും സാമുദായികമായ സ്വാധീനം ഉപയോഗിച്ചു യുഡിഎഫിനു വേണ്ടി വോട്ടുപിടിച്ചുവെന്ന ആരോപണത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
സംസ്ഥാന സർക്കാർ ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തിയും ജാതി-മത ചിന്തകൾ ഉണർത്തിയും മുന്നോക്ക-പിന്നോക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതുമാണു മറ്റൊരു കാരണം. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നോക്ക വിഭാഗത്തെ മാത്രം ബോധപൂർവമായി അവഗണിക്കുകയുമാണ് സംസ്ഥാന സർക്കാർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
മുന്നോക്ക വിഭാഗങ്ങൾക്കും അവരിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും വ്യക്തമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതേവരെ ഉണ്ടായിട്ടില്ല. മന്നം ജയന്തി ദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ആക്ട് അനുസരിച്ചുള്ള അവധി നൽകണമെന്നാവശ്യപ്പെട്ടിട്ടു സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നതു പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
ദേവസ്വം ബോർഡിലെ 10 ശതമാനം മുന്നോക്ക സംവരണവും കേന്ദ്ര ഗവൺമെന്റ് അനുവദിച്ച 10 ശതമാനം സംവരണവും നടപ്പാക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂർവമായ നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
മുന്നോക്കം എന്നുപറഞ്ഞാൽ നായർ സമുദായം മാത്രമല്ല 167 ജാതികൾ ഉണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അവരോടു സർക്കാർ കാണിക്കുന്ന ഈ അനീതിക്കും അവഗണനയ്ക്കും എതിരേയാണ് എൻഎസ്എസ് പ്രതികരിക്കുന്നത്. ഈ എതിർപ്പ് സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കി അനർഹമായി എന്തെങ്കിലും നേടാൻ വേണ്ടിയോ വഴിവിട്ടുള്ള ആനുകൂല്യങ്ങൾക്കു വേണ്ടിയോ അല്ലെന്നും ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.