+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂടത്തായി കൊലപാതക പരന്പര: വൻസ്വർണശേഖരം കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി കൂടത്തായിയിലെ ടോം തോമസിന്‍റെ വീട്ടിൽനിന്നും പുലിക്കയത്തെ ഷാജുവി
കൂടത്തായി  കൊലപാതക പരന്പര: വൻസ്വർണശേഖരം കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി കൂടത്തായിയിലെ ടോം തോമസിന്‍റെ വീട്ടിൽനിന്നും പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിൽനിന്നും പലപ്പോഴായി ഇടുക്കിയിലെത്തിച്ച സ്വർണം പോലീസ്‌ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് വടകര എസ്പി ഓഫീസിലെത്തിയ ജോളിയുടെ സഹോദരങ്ങളാണ് പോലീസ് നിർദേശപ്രകാരം ആഭരണങ്ങൾ എത്തിച്ചത്. ഇതിൽ സിലിയുടെ ആഭരണങ്ങൾ കണ്ടെത്താനായില്ല. ഇവ ജോളിയുടെ ഉറ്റ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൻ മുഖേന പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്തതായി സംശയിക്കുന്നു.

ഇന്നലെ മൊഴി നൽകാൻ വടകര എസ്പി ഓഫീസിലെത്തിയ സിലിയുടെ സഹോദരങ്ങളെ ആഭരണങ്ങൾ കാണിച്ചപ്പോഴാണ് അതിൽ സിലിയുടെ ആഭരണങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ജോളി കട്ടപ്പനയിലേക്ക് കൊണ്ടുപോയത് ആദ്യഭർത്താവ് റോയ് തോമസിന്‍റെ അമ്മ അന്നമ്മയുടെയും റെഞ്ചിയുടെയും സ്വർണമാണെന്ന് കരുതുന്നു. ഇത് തിരിച്ചറിയാൻ റെഞ്ചിയുടെ സഹായം തേടും. ഇതിനിടെ സിലിയുടെ 35 പവൻ ആഭരണങ്ങൾ കാണിക്ക വഞ്ചിയിൽ ഇട്ടെന്ന ആദ്യമൊഴി കളവാണെന്നും, സിലിയുടെ സ്വർണം ജോളി എടുത്തുമാറ്റിയതാണെന്നും ഇന്നലെ ഷാജു സമ്മതിച്ചു. സ്വർണം വീണ്ടെടുക്കാനായി ഇന്നലെ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണെയും പോലീസ് ചോദ്യംചെയ്തു.

സത്കാര ഫോട്ടോകൾ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോടഞ്ചേരി പുലിക്കയം പൊന്നാമറ്റം ഷാജു-സിലി ദമ്പതികളുടെ മൂത്തമകന്‍റെ പ്രഥമ ദിവ്യകാരുണ്യ ദിവസമായ 2014 മേയ് ഒന്നിലെ സത്കാരത്തിന്‍റെ ചിത്രങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ആൽഫൈൻ വധക്കേസ് അന്വേഷിക്കുന്ന തിരുവമ്പാടി ഇൻസ്പെക്ടർ സജു ജോസഫിന്‍റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
സത്കാരത്തിനിടെ ബ്രെഡിൽ സയനൈഡ് പുരട്ടി കുട്ടിക്കു നൽകിയതായി ജോളി സമ്മതിച്ചിരുന്നു. കുഴഞ്ഞു വീണ കുഞ്ഞ് മേയ് മൂന്നിന് മരിച്ചു. അന്ന് സത്കാരം നടന്നിരുന്നു എന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവായി കസ്റ്റഡിയിലെടുത്ത ഫോട്ടോകൾ കോടതിയിൽ സമർപ്പിക്കും.