കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പിഞ്ചുകുഞ്ഞ് ആല്ഫൈൻ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷ തിരുവമ്പാടി ഇൻസ്പെക്ടര്‍ സജു ജോസഫ് കൊയിലാണ്ടി കോടതിയിൽ ഇന്ന് സമര്‍പ്പിക്കും. കോടതി അനുമതിയോടെ ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
അതിനുമുൻപ് കോടതിയിൽനിന്ന് പ്രൊഡക്ഷൻ വാറണ്ട് വാങ്ങേണ്ടതുണ്ട്. കൊലപാതക പരമ്പരയില്‍ രണ്ടാമതായി അറസ്റ്റ് രേഖപ്പെടുത്തിയ സിലി വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് വൈകുന്നേരത്തിനകം കോടതിയിൽ ഹാജരാക്കും.
പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷന് അപേക്ഷ നല്കിയപ്പോള് താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി(രണ്ട്) മജിസ്ട്രേറ്റ് എം. അബ്ദുള്‍റഹിം ആറു ദിവസത്തേക്കായിരുന്നു കസ്റ്റഡി അനുവദിച്ചത്. ഇതുപ്രകാരമാണ് ഇന്ന് ഹാജരാക്കുന്നത്.
താമരശേരിയിൽ മജിസ്ട്രേറ്റ് അവധിയായതിനാലാണ് കൊയിലാണ്ടി കോടതിയെ സമീപിക്കുന്നത്. സിലി വധക്കേസില്‍ ജോളിയെ നവംബര്‍ നാലു വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
അതിനുമുൻപ് കോടതിയിൽനിന്ന് പ്രൊഡക്ഷൻ വാറണ്ട് വാങ്ങേണ്ടതുണ്ട്. കൊലപാതക പരമ്പരയില്‍ രണ്ടാമതായി അറസ്റ്റ് രേഖപ്പെടുത്തിയ സിലി വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് വൈകുന്നേരത്തിനകം കോടതിയിൽ ഹാജരാക്കും.
പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷന് അപേക്ഷ നല്കിയപ്പോള് താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി(രണ്ട്) മജിസ്ട്രേറ്റ് എം. അബ്ദുള്‍റഹിം ആറു ദിവസത്തേക്കായിരുന്നു കസ്റ്റഡി അനുവദിച്ചത്. ഇതുപ്രകാരമാണ് ഇന്ന് ഹാജരാക്കുന്നത്.
താമരശേരിയിൽ മജിസ്ട്രേറ്റ് അവധിയായതിനാലാണ് കൊയിലാണ്ടി കോടതിയെ സമീപിക്കുന്നത്. സിലി വധക്കേസില്‍ ജോളിയെ നവംബര്‍ നാലു വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.