കോതമംഗലം: ധർമഗിരി (എംഎസ്ജെ) സന്യാസിനി സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപനം 31ന്. ആഘോഷങ്ങളും പൊതുസമ്മേളനവും ഒഴിവാക്കി നടത്തുന്ന ജൂബിലി സമാപനത്തോടനുബന്ധിച്ചു സഭാവസ്ത്ര സ്വീകരണം, ആദ്യവ്രത വാഗ്ദാനം, വ്രതവാഗ്ദാന സുവർണ ജൂബിലി എന്നിവയുണ്ടാകും.
ആഘോഷങ്ങൾക്കായി കരുതിയ തുക ഉൾപ്പെടുത്തി വയനാട്ടിൽ പ്രകൃതിദുരന്തത്തിന് ഇരകളായവർക്കു സഹായമെത്തിക്കുമെന്ന് എംഎസ്ജെ സുപ്പീരിയർ ജനറൽ മദർ പിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
31നു രാവിലെ പത്തിനു കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ക്യതജ്ഞതാബലി. ബിഷപ്പുമാരായ മാർ ജോർജ് പുന്നക്കോട്ടിൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ തോമസ് തറയിൽ എന്നിവർ സഹകാർമികത്വം വഹിക്കും. ചടങ്ങിനോടനുബന്ധിച്ചു 11 സന്യാസാർഥിനികളുടെ സഭാവസ്ത്ര സ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടക്കും.
രോഗീപരിചരണം ലക്ഷ്യമാക്കി 1944 ലാണു ദൈവദാസൻ മോണ്‍. ജോസഫ് പഞ്ഞിക്കാരൻ ധർമഗിരി സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. 1944 ഒക്ടോബർ 31 ന് അന്നത്തെ എറണാകുളം മെത്രാപ്പോലീത്ത മാർ കണ്ടത്തിൽ സമൂഹത്തിന് അംഗീകാരം നൽകി. 1946 ജൂലൈ മൂന്നിനായിരുന്നു ആദ്യബാച്ചിലെ ഏഴു സന്യാസിനികളുടെ പ്രഥമ വ്രതവാഗ്ദാനം. 1949 നവംബർ നാലിനു മോണ്‍. ജോസഫ് പഞ്ഞിക്കാരൻ ദിവംഗതനായി.
1950 മേയ് നാലിനു മോണ്‍. ജോർജ് മേനാച്ചേരി ധർമഗിരിയുടെ പിൻഗാമിയായി ചുമതലയേറ്റു. മോണ്‍. ജോർജ് മേനാച്ചേരിയുടെ കാലശേഷം മദർ ജനറൽമാർ എംഎസ്ജെ സമൂഹത്തിനു ശക്തമായ നേതൃത്വം നൽകിവന്നു. മദർ റോസ് ഇൻഫന്റയാണു ധർമഗിരിയുടെ പ്രഥമ മദർ ജനറൽ. 1990 ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഈ സന്യാസിനി സമൂഹത്തെ ഉയർത്തി. കോതമംഗലം കോഴിപ്പിള്ളിയിലാണു ധർമഗിരിയുടെ ജനറലേറ്റ്.
75 വർഷം പിന്നിട്ട എംഎസ്ജെ സന്യാസിനി സമൂഹത്തിൽ ഇന്ന് 800 ലധികം സന്യാസിനിമാരുണ്ട്. 57 പേർ വ്രതവാഗ്ദാനത്തിനായി പരിശീലനത്തിലുമുണ്ട്. നിലവിൽ നാലു പ്രൊവിൻസുകളിലായി 93 മഠങ്ങളും 130 ശുശ്രൂഷാ കേന്ദ്രങ്ങളുമുണ്ട്. ഉത്തരേന്ത്യയിലും, വിവിധ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ശുശ്രൂഷാരംഗത്ത് എംഎസ്ജെ യുടെ സാന്നിധ്യമുണ്ട്.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 1,600 രോഗികൾക്കു സൗജന്യ നേത്രശസ്ത്രക്രിയ, 600 പേർക്കു ആരോഗ്യ പരിപാലന സഹായം, പത്തു മാനസിക രോഗികൾക്കു പുനരധിവാസം, 46 കുട്ടികൾക്കു വിദ്യാഭ്യാസ സഹായം, സ്ത്രീ ശക്തീകരണ പദ്ധതി, ഒന്‍പതു കുടുംബങ്ങൾക്കു പുതിയ വീടുകൾ, പത്തു കുടുംബങ്ങൾക്കു ഹൗസ് പ്ലോട്ട്, 91 കുടുംബങ്ങൾക്കു ഭവന പുനർനിർമാണ സഹായം, പത്തു കുടുംബങ്ങൾക്കു സ്വയം തൊഴിൽ പദ്ധതിക്കു സഹായം, പ്രളയ ബാധിതർക്കു പുനരധിവാസ സഹായം എന്നിവയും നടപ്പാക്കിവരികയാണെന്നും സുപ്പീരിയർ ജനറൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ ഫിലോമി, മീഡിയ വിഷൻ ഡയറക്ടർ സിസ്റ്റർ ജിയ, പബ്ലിസിറ്റി കണ്‍വീനർ സിസ്റ്റർ പൗള എന്നിവരും പങ്കെടുത്തു.
ആഘോഷങ്ങൾക്കായി കരുതിയ തുക ഉൾപ്പെടുത്തി വയനാട്ടിൽ പ്രകൃതിദുരന്തത്തിന് ഇരകളായവർക്കു സഹായമെത്തിക്കുമെന്ന് എംഎസ്ജെ സുപ്പീരിയർ ജനറൽ മദർ പിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
31നു രാവിലെ പത്തിനു കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ക്യതജ്ഞതാബലി. ബിഷപ്പുമാരായ മാർ ജോർജ് പുന്നക്കോട്ടിൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ തോമസ് തറയിൽ എന്നിവർ സഹകാർമികത്വം വഹിക്കും. ചടങ്ങിനോടനുബന്ധിച്ചു 11 സന്യാസാർഥിനികളുടെ സഭാവസ്ത്ര സ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടക്കും.
രോഗീപരിചരണം ലക്ഷ്യമാക്കി 1944 ലാണു ദൈവദാസൻ മോണ്‍. ജോസഫ് പഞ്ഞിക്കാരൻ ധർമഗിരി സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. 1944 ഒക്ടോബർ 31 ന് അന്നത്തെ എറണാകുളം മെത്രാപ്പോലീത്ത മാർ കണ്ടത്തിൽ സമൂഹത്തിന് അംഗീകാരം നൽകി. 1946 ജൂലൈ മൂന്നിനായിരുന്നു ആദ്യബാച്ചിലെ ഏഴു സന്യാസിനികളുടെ പ്രഥമ വ്രതവാഗ്ദാനം. 1949 നവംബർ നാലിനു മോണ്‍. ജോസഫ് പഞ്ഞിക്കാരൻ ദിവംഗതനായി.
1950 മേയ് നാലിനു മോണ്‍. ജോർജ് മേനാച്ചേരി ധർമഗിരിയുടെ പിൻഗാമിയായി ചുമതലയേറ്റു. മോണ്‍. ജോർജ് മേനാച്ചേരിയുടെ കാലശേഷം മദർ ജനറൽമാർ എംഎസ്ജെ സമൂഹത്തിനു ശക്തമായ നേതൃത്വം നൽകിവന്നു. മദർ റോസ് ഇൻഫന്റയാണു ധർമഗിരിയുടെ പ്രഥമ മദർ ജനറൽ. 1990 ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഈ സന്യാസിനി സമൂഹത്തെ ഉയർത്തി. കോതമംഗലം കോഴിപ്പിള്ളിയിലാണു ധർമഗിരിയുടെ ജനറലേറ്റ്.
75 വർഷം പിന്നിട്ട എംഎസ്ജെ സന്യാസിനി സമൂഹത്തിൽ ഇന്ന് 800 ലധികം സന്യാസിനിമാരുണ്ട്. 57 പേർ വ്രതവാഗ്ദാനത്തിനായി പരിശീലനത്തിലുമുണ്ട്. നിലവിൽ നാലു പ്രൊവിൻസുകളിലായി 93 മഠങ്ങളും 130 ശുശ്രൂഷാ കേന്ദ്രങ്ങളുമുണ്ട്. ഉത്തരേന്ത്യയിലും, വിവിധ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ശുശ്രൂഷാരംഗത്ത് എംഎസ്ജെ യുടെ സാന്നിധ്യമുണ്ട്.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 1,600 രോഗികൾക്കു സൗജന്യ നേത്രശസ്ത്രക്രിയ, 600 പേർക്കു ആരോഗ്യ പരിപാലന സഹായം, പത്തു മാനസിക രോഗികൾക്കു പുനരധിവാസം, 46 കുട്ടികൾക്കു വിദ്യാഭ്യാസ സഹായം, സ്ത്രീ ശക്തീകരണ പദ്ധതി, ഒന്‍പതു കുടുംബങ്ങൾക്കു പുതിയ വീടുകൾ, പത്തു കുടുംബങ്ങൾക്കു ഹൗസ് പ്ലോട്ട്, 91 കുടുംബങ്ങൾക്കു ഭവന പുനർനിർമാണ സഹായം, പത്തു കുടുംബങ്ങൾക്കു സ്വയം തൊഴിൽ പദ്ധതിക്കു സഹായം, പ്രളയ ബാധിതർക്കു പുനരധിവാസ സഹായം എന്നിവയും നടപ്പാക്കിവരികയാണെന്നും സുപ്പീരിയർ ജനറൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ ഫിലോമി, മീഡിയ വിഷൻ ഡയറക്ടർ സിസ്റ്റർ ജിയ, പബ്ലിസിറ്റി കണ്‍വീനർ സിസ്റ്റർ പൗള എന്നിവരും പങ്കെടുത്തു.