കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കേസ് ഫയലുകൾ സിബിഐ സംഘം കാസർഗോഡ് ജില്ലാകോടതിയിൽനിന്ന് ഏറ്റുവാങ്ങി. കഴിഞ്ഞദിവസമാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥൻ കോടതിയിലെത്തി കേസ് രേഖകൾ എറണാകുളം സിബിഐ കോടതിയിലേക്കു മാറ്റാൻ അപേക്ഷ നൽകിയത്. ഇതിനുശേഷം ഇതുവരെ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച മുഴുവൻ രേഖകളും ഏറ്റുവാങ്ങി. ഇവ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവർ കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ സിപിഎം നേതാക്കളടക്കം 14 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ പത്തുപേരും ഇപ്പോഴും ജയിലിലാണ്. ഇവർ ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 31ന് പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ 30ന് അന്വേഷണം സിബിഐയ്ക്ക് വിട്ടിട്ടും കേസ് സംബന്ധിച്ച രേഖകൾ കൈമാറാത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.
അതേസമയം സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ അപ്പീൽ നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പായതിനാൽ സർക്കാർ നടപടി മനഃപൂർവം നീട്ടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. അപ്പീൽ നൽകേണ്ട കാലാവധി തിങ്കളാഴ്ച അവസാനിക്കും.
കേസ് ഫയലുകൾ സിബിഐക്ക് നൽകാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കൊലചെയ്യപ്പെട്ടവരുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് സിബിഐ സജീവമായത്.
ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവർ കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ സിപിഎം നേതാക്കളടക്കം 14 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ പത്തുപേരും ഇപ്പോഴും ജയിലിലാണ്. ഇവർ ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 31ന് പരിഗണിക്കാനിരിക്കെയാണ് സിബിഐ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ 30ന് അന്വേഷണം സിബിഐയ്ക്ക് വിട്ടിട്ടും കേസ് സംബന്ധിച്ച രേഖകൾ കൈമാറാത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.
അതേസമയം സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ അപ്പീൽ നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പായതിനാൽ സർക്കാർ നടപടി മനഃപൂർവം നീട്ടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. അപ്പീൽ നൽകേണ്ട കാലാവധി തിങ്കളാഴ്ച അവസാനിക്കും.
കേസ് ഫയലുകൾ സിബിഐക്ക് നൽകാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കൊലചെയ്യപ്പെട്ടവരുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് സിബിഐ സജീവമായത്.