കൊച്ചി: സപ്ലിമെന്ററി പരീക്ഷകളുടെ കാലതാമസവും ഫലം വൈകിയതിനെത്തുടർന്നും പുതിയ കോഴ്സുകൾക്കു ചേരാനാകാതെ ബിടെക് വിദ്യാർഥികൾ. സാങ്കേതിക സർവകലാശാല രൂപീകരിക്കുന്നതിന് മുന്‍പ് എംജി സർവകലാശാലയുടെ കീഴിൽ ബിടെക് പഠനം കഴിഞ്ഞ വിദ്യാർഥികളാണു ഫലം വൈകിയതോടെ പുതിയ കോഴ്സുകൾക്കു ചേരാനാകാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
2014ൽ എംജി സർവകലാശാലയുടെ കീഴിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിനു വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ ഡിസംബറിലാണു സർവകലാശാല നടത്തിയത്. ഓപ്പണ്‍ സെമസ്റ്റർ രീതിയിലായിരുന്നു പരീക്ഷകൾ. നേരത്തെ ഒന്നാം സെമസ്റ്റിൽ കിട്ടാതെ പോയ പേപ്പറുകൾ മൂന്നാം സെമസ്റ്ററിലും രണ്ടാം സെമസ്റ്ററിൽ കിട്ടാതെ പോയ പേപ്പറുകൾ നാലാം സെമസ്റ്ററിലുമായിരുന്നു പരീക്ഷകൾ നടത്തിയിരുന്നത്.
എന്നാൽ, സാങ്കേതിക സർവകലാശാല രൂപമെടുത്തതോടെ എംജിയിലെ അവസാന ബാച്ചുകളുടെ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും അവതാളത്തിലാവുകയായിരുന്നു. അവസാന ബാച്ചുകളിലെ വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബറിൽ ആരംഭിച്ചു മാർച്ചിലാണ് അവസാനിച്ചത്. ഫലം വന്നത് കഴിഞ്ഞ ആഴ്ചയോടെയും.
ഇതോടെയാണു വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും ഈ അധ്യായന വർഷവും പുതിയ കോഴ്സുകൾക്കു ചേരാനാകാതെ വന്നത്. ആറു മാസംകൊണ്ട് പരീക്ഷകൾ നടത്തി കാലതാമസം കൂടാതെ ഫലം പ്രസിദ്ധീകരിക്കണമെന്നിരിക്കെയാണ് ഈ സംഭവം. ഒന്നിലധികം വിഷയങ്ങൾ കിട്ടാതെ പോയവർ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും വിദ്യാർഥികൾ പറയുന്നു. ഈ വർഷം മുതൽ സാങ്കേതിക സർവകലാശാലയിൽനിന്നു പഠിച്ചിറങ്ങുന്ന എൻജിനിയറിംഗ് ബിദുദധാരികളാണു സംസ്ഥാനത്തുള്ളത്.
2014ൽ എംജി സർവകലാശാലയുടെ കീഴിൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിനു വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ ഡിസംബറിലാണു സർവകലാശാല നടത്തിയത്. ഓപ്പണ്‍ സെമസ്റ്റർ രീതിയിലായിരുന്നു പരീക്ഷകൾ. നേരത്തെ ഒന്നാം സെമസ്റ്റിൽ കിട്ടാതെ പോയ പേപ്പറുകൾ മൂന്നാം സെമസ്റ്ററിലും രണ്ടാം സെമസ്റ്ററിൽ കിട്ടാതെ പോയ പേപ്പറുകൾ നാലാം സെമസ്റ്ററിലുമായിരുന്നു പരീക്ഷകൾ നടത്തിയിരുന്നത്.
എന്നാൽ, സാങ്കേതിക സർവകലാശാല രൂപമെടുത്തതോടെ എംജിയിലെ അവസാന ബാച്ചുകളുടെ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും അവതാളത്തിലാവുകയായിരുന്നു. അവസാന ബാച്ചുകളിലെ വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബറിൽ ആരംഭിച്ചു മാർച്ചിലാണ് അവസാനിച്ചത്. ഫലം വന്നത് കഴിഞ്ഞ ആഴ്ചയോടെയും.
ഇതോടെയാണു വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും ഈ അധ്യായന വർഷവും പുതിയ കോഴ്സുകൾക്കു ചേരാനാകാതെ വന്നത്. ആറു മാസംകൊണ്ട് പരീക്ഷകൾ നടത്തി കാലതാമസം കൂടാതെ ഫലം പ്രസിദ്ധീകരിക്കണമെന്നിരിക്കെയാണ് ഈ സംഭവം. ഒന്നിലധികം വിഷയങ്ങൾ കിട്ടാതെ പോയവർ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും വിദ്യാർഥികൾ പറയുന്നു. ഈ വർഷം മുതൽ സാങ്കേതിക സർവകലാശാലയിൽനിന്നു പഠിച്ചിറങ്ങുന്ന എൻജിനിയറിംഗ് ബിദുദധാരികളാണു സംസ്ഥാനത്തുള്ളത്.