കോട്ടയം: സന്യാസം ആത്മീയ ജീവിതത്തിന്റെ ശക്തിസ്രോതസാണെന്നു ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവറിയോസ്. സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം, സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ എക്യുമെനിസം, മാങ്ങാനം പൗരസ്ത്യ വിദ്യാനികേതൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം മാങ്ങാനം മിഷനറി ഓറിയന്റേഷൻ സെന്ററിൽ നടന്ന എക്യുമെനിക്കൽ സിന്പേസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബിസിഐ എക്യുമെനിക്കൽ കമ്മീഷൻ ആൻഡ് ഡയലോഗ് ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായി. സഭയുടെ അടിത്തറ പാകപ്പെട്ടതു സന്യാസ ജീവിതത്തിലാണ്. സന്യാസം ദൈവിക കൂട്ടായ്മയ്ക്കുള്ള വിളിയും മിശിഹായോട് അടുത്തിരിക്കാനുള്ള പരിശ്രമവുമാണ് - അദ്ദേഹം പറഞ്ഞു.
സന്യാസം- സഭയുടെ അപ്പസ്തോലിക പാരന്പര്യത്തിന്റെ പ്രകാശനവും ജീവിതവും എന്ന വിഷയത്തെക്കുറിച്ചു നടന്ന സിന്പോസിയത്തിൽ കത്തോലിക്ക- ഓർത്തഡോക്സ് സഭാപാരന്പര്യങ്ങളിൽനിന്നുള്ള സന്യാസ പ്രമുഖർ പങ്കെടുത്തു. റവ.ഡോ.സേവ്യർ കൂടപ്പുഴ ആമുഖ പ്രഭാഷണം നടത്തി. സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം സെക്രട്ടറി റവ.ഡോ.ജോബി കറുകപ്പറന്പിൽ, എംഒസി പ്രിൻസിപ്പൽ റവ.ഡോ.തോമസ് കറുകക്കളം, റവ.ഡോ.ജേക്കബ് കിഴക്കേവീട് എന്നിവർ പ്രസംഗിച്ചു. റവ.ഡോ.കുര്യാക്കോസ് കൊല്ലന്നൂർ, റവ.ഡോ.ജോർജ് തോമസ് ഒഐസി, റവ.ഡോ.സിസ്റ്റർ റോസലിൻ എംടിഎസ്, ഡോ.പി.സി. അനിയൻകുഞ്ഞ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മല്പാൻ റവ.ഡോ.മാത്യു വെള്ളാനിക്കൽ, റവ.ഡോ.ആന്റണി കമുകുംപള്ളി, റവ.സിസ്റ്റർ ജിസ് മരിയ എസ്എച്ച് എന്നിവർ മോഡറേറ്റർമാരായിരുന്നു. യാക്കോബായ സിറിയൻ ഓർത്തോഡക്സ് മെത്രാപ്പോലീത്ത മാത്യൂസ് മാർ തിമോത്തിയോസ് സമാപന സന്ദേശം നൽകി.
സന്യാസം- സഭയുടെ അപ്പസ്തോലിക പാരന്പര്യത്തിന്റെ പ്രകാശനവും ജീവിതവും എന്ന വിഷയത്തെക്കുറിച്ചു നടന്ന സിന്പോസിയത്തിൽ കത്തോലിക്ക- ഓർത്തഡോക്സ് സഭാപാരന്പര്യങ്ങളിൽനിന്നുള്ള സന്യാസ പ്രമുഖർ പങ്കെടുത്തു. റവ.ഡോ.സേവ്യർ കൂടപ്പുഴ ആമുഖ പ്രഭാഷണം നടത്തി. സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം സെക്രട്ടറി റവ.ഡോ.ജോബി കറുകപ്പറന്പിൽ, എംഒസി പ്രിൻസിപ്പൽ റവ.ഡോ.തോമസ് കറുകക്കളം, റവ.ഡോ.ജേക്കബ് കിഴക്കേവീട് എന്നിവർ പ്രസംഗിച്ചു. റവ.ഡോ.കുര്യാക്കോസ് കൊല്ലന്നൂർ, റവ.ഡോ.ജോർജ് തോമസ് ഒഐസി, റവ.ഡോ.സിസ്റ്റർ റോസലിൻ എംടിഎസ്, ഡോ.പി.സി. അനിയൻകുഞ്ഞ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മല്പാൻ റവ.ഡോ.മാത്യു വെള്ളാനിക്കൽ, റവ.ഡോ.ആന്റണി കമുകുംപള്ളി, റവ.സിസ്റ്റർ ജിസ് മരിയ എസ്എച്ച് എന്നിവർ മോഡറേറ്റർമാരായിരുന്നു. യാക്കോബായ സിറിയൻ ഓർത്തോഡക്സ് മെത്രാപ്പോലീത്ത മാത്യൂസ് മാർ തിമോത്തിയോസ് സമാപന സന്ദേശം നൽകി.