കൊച്ചി: സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം തേടിയുള്ള അപേക്ഷകൾ ചുവപ്പുനാടയിലെന്നു സമ്മതിച്ചു സർക്കാർ. 2019-20 അധ്യയന വർഷത്തെ 14,200 ലധികം നിയമനാംഗീകാര ഫയലുകളാണ് യാതൊരു നടപടിയും സ്വീകരിക്കാതെ വിവിധ വിദ്യാഭ്യാസ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർമാർക്കു പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാര നടപടികൾ, തസ്തിക നിർണയം എന്നിവ വേഗത്തിലും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടു പൊതുവിദ്യാഭ്യാസ വകുപ്പ് സമന്വയ സോഫ്റ്റ് വെയർ സംവിധാനം തുടങ്ങിയിട്ടും ഫയലുകൾ കെട്ടിക്കിടക്കുന്നതിനു പരിഹാരമായില്ല.
ഓരോ ഫയലുകളുടെയും നീക്കം കൃത്യമായി നിരീക്ഷിക്കുന്നതിനു സർക്കാരിലും ഡയറക്ടറേറ്റിലും സംവിധാനങ്ങളുള്ളപ്പോഴാണ് അധ്യയനവർഷത്തിന്റെ പകുതി പിന്നിട്ടിട്ടും അധ്യാപക നിയമനത്തിന് അംഗീകാരം തേടിയുള്ള അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
കെട്ടിക്കിടക്കുന്ന നിയമനാംഗീകാര അപേക്ഷകളിൽ നവംബർ 30നകം തീരുമാനമെടുക്കണമെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. ശേഷം ഇത്തരം ഫയലുകൾ ഓഫീസുകളിൽ അവശേഷിക്കരുതെന്നു ഡിഇഒ, എഇഒ, സമന്വയ നോഡൽ ഓഫീസർമാർ എന്നിവർക്കു നൽകിയ നിർദേശത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പറയുന്നു.
ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിയമനങ്ങൾ നിരസിക്കുന്നത് അതീവ ഗൗരവമായാണു കാണുന്നത്. നവംബർ 30നകം തീരുമാനമെടുത്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും നിർദേശത്തിലുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബുവാണു നിർദേശങ്ങൾ കൈമാറിയിട്ടുള്ളത്.
സിജോ പൈനാടത്ത്
എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാര നടപടികൾ, തസ്തിക നിർണയം എന്നിവ വേഗത്തിലും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടു പൊതുവിദ്യാഭ്യാസ വകുപ്പ് സമന്വയ സോഫ്റ്റ് വെയർ സംവിധാനം തുടങ്ങിയിട്ടും ഫയലുകൾ കെട്ടിക്കിടക്കുന്നതിനു പരിഹാരമായില്ല.
ഓരോ ഫയലുകളുടെയും നീക്കം കൃത്യമായി നിരീക്ഷിക്കുന്നതിനു സർക്കാരിലും ഡയറക്ടറേറ്റിലും സംവിധാനങ്ങളുള്ളപ്പോഴാണ് അധ്യയനവർഷത്തിന്റെ പകുതി പിന്നിട്ടിട്ടും അധ്യാപക നിയമനത്തിന് അംഗീകാരം തേടിയുള്ള അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
കെട്ടിക്കിടക്കുന്ന നിയമനാംഗീകാര അപേക്ഷകളിൽ നവംബർ 30നകം തീരുമാനമെടുക്കണമെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. ശേഷം ഇത്തരം ഫയലുകൾ ഓഫീസുകളിൽ അവശേഷിക്കരുതെന്നു ഡിഇഒ, എഇഒ, സമന്വയ നോഡൽ ഓഫീസർമാർ എന്നിവർക്കു നൽകിയ നിർദേശത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പറയുന്നു.
ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിയമനങ്ങൾ നിരസിക്കുന്നത് അതീവ ഗൗരവമായാണു കാണുന്നത്. നവംബർ 30നകം തീരുമാനമെടുത്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും നിർദേശത്തിലുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബുവാണു നിർദേശങ്ങൾ കൈമാറിയിട്ടുള്ളത്.
സിജോ പൈനാടത്ത്