കൊച്ചി: പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ട ഉത്തരവു പാലിക്കാത്ത ഡിജിപിയുടെ നടപടി ഗുരുതരമായ അനാസ്ഥയാണെന്നു ഹൈക്കോടതിയുടെ വിമർശനം.
ഇതുവരെ കേസന്വേഷണം സിബിഐയ്ക്കു വിടുകയോ അവർ അന്വേഷണം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണു വിമർശനം. ഹർജിയിൽ ഡിജിപിയെ ഈ കേസിൽ വിളിച്ചുവരുത്തേണ്ടി വരുമെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
ഡിജിപി അലസമായാണു വിധിയെ കണ്ടത്. തെളിവുകൾ ഓരോ ദിവസം കഴിയുന്തോറും നശിപ്പിക്കപ്പെടാനിടയുണ്ട്. വിധിക്കെതിരേ അപ്പീൽ നൽകുകയോ വിധി നടപ്പാക്കാൻ കൂടുതൽ സമയം തേടുകയോ ചെയ്തില്ല. ഈ സാഹചര്യത്തിൽ അന്വേഷണം എത്രയും വേഗം സിബിഐ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസ് ഫയലിനായി ഒക്ടോബർ മൂന്നിനു ഡിജിപിക്കും അഞ്ചിനു കാസർഗോഡ് എസ്പിക്കും കത്തു നൽകിയെന്നു സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാമെന്നു സർക്കാർ അഭിഭാഷകനും വ്യക്തമാക്കി.
സിപിഎം പ്രവർത്തകർ പ്രതികളായ ഈ കേസിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ നൽകിയ കുറ്റപത്രം നീതിയുക്തമായ വിചാരണയ്ക്കു സഹായിക്കില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി സെപ്റ്റംബർ 30ന് അന്വേഷണം സിബിഐയ്ക്കു വിട്ടത്. പോലീസിന്റെ കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന് എഫ്ഐആറിൽ പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്.പ്രതികൾ ഉപയോഗിച്ച ആയുധങ്ങളുടെ കാര്യത്തിലുൾപ്പെടെയുള്ള വൈരുധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാരിന്റെ വിശദീകരണത്തിനായി ഹർജി തിങ്കളാഴ്ചത്തേക്കു മാറ്റി.
ഇതുവരെ കേസന്വേഷണം സിബിഐയ്ക്കു വിടുകയോ അവർ അന്വേഷണം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണു വിമർശനം. ഹർജിയിൽ ഡിജിപിയെ ഈ കേസിൽ വിളിച്ചുവരുത്തേണ്ടി വരുമെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
ഡിജിപി അലസമായാണു വിധിയെ കണ്ടത്. തെളിവുകൾ ഓരോ ദിവസം കഴിയുന്തോറും നശിപ്പിക്കപ്പെടാനിടയുണ്ട്. വിധിക്കെതിരേ അപ്പീൽ നൽകുകയോ വിധി നടപ്പാക്കാൻ കൂടുതൽ സമയം തേടുകയോ ചെയ്തില്ല. ഈ സാഹചര്യത്തിൽ അന്വേഷണം എത്രയും വേഗം സിബിഐ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസ് ഫയലിനായി ഒക്ടോബർ മൂന്നിനു ഡിജിപിക്കും അഞ്ചിനു കാസർഗോഡ് എസ്പിക്കും കത്തു നൽകിയെന്നു സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാമെന്നു സർക്കാർ അഭിഭാഷകനും വ്യക്തമാക്കി.
സിപിഎം പ്രവർത്തകർ പ്രതികളായ ഈ കേസിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ നൽകിയ കുറ്റപത്രം നീതിയുക്തമായ വിചാരണയ്ക്കു സഹായിക്കില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി സെപ്റ്റംബർ 30ന് അന്വേഷണം സിബിഐയ്ക്കു വിട്ടത്. പോലീസിന്റെ കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന് എഫ്ഐആറിൽ പറഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്.പ്രതികൾ ഉപയോഗിച്ച ആയുധങ്ങളുടെ കാര്യത്തിലുൾപ്പെടെയുള്ള വൈരുധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാരിന്റെ വിശദീകരണത്തിനായി ഹർജി തിങ്കളാഴ്ചത്തേക്കു മാറ്റി.