കട്ടപ്പന: ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിച്ചു പ്രത്യേക ആവശ്യങ്ങൾക്കായി പതിച്ചുകൊടുത്ത ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പ്രസ്തുത ഭൂമിയും സ്ഥാവര - ജംഗമ വസ്തുക്കളും ഏറ്റെടുക്കാനുള്ള മന്ത്രിസഭ തീരുമാനം തോട്ടം മേഖലയ്ക്കു ഭീഷണി. സംരക്ഷിത വനമേഖലയോടു ചേർന്നു പരിസ്ഥിതിദുർബല മേഖല വികസിപ്പിച്ചെടുത്തു ജനവാസ മേഖലയ്ക്കു പ്രതിസന്ധി സൃഷ്ടിച്ചേക്കും.
നിയമത്തിലെ 81-ാം വകുപ്പു പ്രകാരമാണ് ഇളവ് അനുവദിച്ചത്. ഇതിന് 81 (എ) ആയി പുതിയ വകുപ്പ് കൂട്ടിച്ചേർത്തു ഭൂമി ഏറ്റെടുക്കാനാണു മന്ത്രിസഭാ തീരുമാനം.
ഭൂപരിഷ്കരണ നിയമത്തിൽ ഒരു കുടുംബത്തിനു കൈവശം വയ്ക്കാവുന്നത് 12 സ്റ്റാൻഡേർഡ് ഏക്കർ സ്ഥലമായി പിരിമിതപ്പെടുത്തിയിരുന്നു. ഇതിൽ ഇളവുവരുത്തി പ്രത്യേക ആവശ്യങ്ങൾക്കായി കൂടുതൽ ഭൂമി ലഭിച്ച സ്ഥാപനങ്ങളെയാണു പുതിയ തീരുമാനം പ്രധാനമായി ബാധിക്കുന്നത്.
തോട്ടങ്ങളായിരുന്ന സ്ഥലങ്ങൾക്കും മറ്റു പൊതു സ്ഥാപനങ്ങൾക്കുമാണ് 81-ാം വകുപ്പനുസരിച്ചു കൂടുതൽ സ്ഥലം അനുവദിച്ചിരുന്നത്. ഇങ്ങിനെ നൽകിയിട്ടുള്ള സ്ഥലങ്ങൾ തുണ്ടുകളാക്കിയോ അല്ലാതയോ വില്പനയിലൂടെയോ അല്ലാതെയോ തരംമാറ്റിയാൽ ഭൂമി മുഴുവനായി സർക്കാർ ഏറ്റെടുക്കാനാണ് തീരുമാനം. പ്ലാന്റേഷൻ ലേബർ ആക്ട് അനുസരിച്ച് തൊഴിലാളികൾക്കു ജീവിതാവശ്യങ്ങൾക്കുവേണ്ടി തോട്ടം ഭൂമിയിൽ അങ്ങാടികളും അനുവദിച്ചിരുന്നു. പിന്നീട് തൊഴിലാളി യൂണിയൻ ഓഫീസുകൾക്കായും തോട്ടങ്ങളിൽനിന്നു ഭൂമി മുറിച്ചുനൽകിയിട്ടുണ്ട്. ഇത്തരം മുറിച്ചുമാറ്റലുകൾ പുതിയ നിയമത്തിൽ എങ്ങിനെ വ്യാഖ്യാനിക്കപ്പെടും എന്ന കാര്യത്തിലും വ്യക്തതയുണ്ടാകണം.
നിലവിലുണ്ടായിരുന്ന തോട്ടങ്ങൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് 1957-ലെ ഇഎംഎസ് സർക്കാരിന്റെ കാലത്ത് നിലവിൽവന്ന ഭൂപരിഷ്കരണ നിയമത്തിലാണ് ഇളവ് അനുവദിച്ചത്. മലബാറിലെ സ്വകാര്യ വനഭൂമിക്കും ഇളവു നൽകിയിരുന്നു. മലബാറിലെ സ്വകാര്യ വനഭൂമിക്ക് ഇളവു നൽകിയതിനെ ഭൂജന്മിമാരെ സഹായിക്കാനെന്ന ആക്ഷേപമുന്നയിച്ച് അന്നത്തെ കോണ്ഗ്രസ് എതിരായിരുന്നു. മലബാറിലെ സ്വകാര്യ ഭൂമികൾ ഇന്നു പല വൻകിടക്കാരുടെയും അധീനതയിലാണ്.
പുതിയ നിയമം ഏറ്റവുംകൂടുതൽ ബാധിക്കുന്നതു തോട്ടം മേഖലകളെയാണ്. വ്യവസായം പ്രതിസന്ധിയിലായപ്പോൾ പല തേയില, റബർ തോട്ടങ്ങളും തുണ്ടുകളാക്കിയും മറ്റും കൈമാറ്റം ചെയ്തിട്ടുണ്ട്. നേരത്തെ കൈമാറ്റം ചെയ്യപ്പെട്ടവയ്ക്കു പുതിയ നിയമം ബാധകമാകുമോ എന്നതിൽ വ്യക്തതയില്ല.
പ്രതിസന്ധിയിലായ പല തോട്ടങ്ങളിലും തൊഴിലാളികൾ ഭൂമി കൈവശപ്പെടുത്തിയിട്ടുമുണ്ട്. ജന്മിമാരുടെ ഭൂമിയിൽ കുടികിടപ്പുകാർക്കു ഭൂമി പതിച്ചുനൽകിയ ശേഷമുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു മറ്റാവശ്യങ്ങൾക്കു പതിച്ചുകൊടുത്തതുപോലെ വീണ്ടും ഉണ്ടായാൽ പൊതു ആവശ്യങ്ങൾക്കായി ധാരാളം സ്ഥലം സർക്കാരിൽ വന്നുചേരും.
സംരക്ഷിത വനമേഖലയോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെയുള്ള പ്രദേശംകൂടി പാരിസ്ഥിതിക ദുർബല മേഖലയായി പരിഗണിക്കാനുള്ള പുതിയ തീരുമാനം ജനങ്ങൾക്കു പ്രതിസന്ധി ഉണ്ടാക്കും. നിലവിൽ ഇഎഫ്എൽ നിയമത്തിൽപെട്ടിട്ടുള്ള സ്ഥലങ്ങൾ സംബന്ധിച്ച് ആക്ഷേപങ്ങൾ നിലനിൽക്കെയാണ് ഇതു കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിയമത്തിലെ 81-ാം വകുപ്പു പ്രകാരമാണ് ഇളവ് അനുവദിച്ചത്. ഇതിന് 81 (എ) ആയി പുതിയ വകുപ്പ് കൂട്ടിച്ചേർത്തു ഭൂമി ഏറ്റെടുക്കാനാണു മന്ത്രിസഭാ തീരുമാനം.
ഭൂപരിഷ്കരണ നിയമത്തിൽ ഒരു കുടുംബത്തിനു കൈവശം വയ്ക്കാവുന്നത് 12 സ്റ്റാൻഡേർഡ് ഏക്കർ സ്ഥലമായി പിരിമിതപ്പെടുത്തിയിരുന്നു. ഇതിൽ ഇളവുവരുത്തി പ്രത്യേക ആവശ്യങ്ങൾക്കായി കൂടുതൽ ഭൂമി ലഭിച്ച സ്ഥാപനങ്ങളെയാണു പുതിയ തീരുമാനം പ്രധാനമായി ബാധിക്കുന്നത്.
തോട്ടങ്ങളായിരുന്ന സ്ഥലങ്ങൾക്കും മറ്റു പൊതു സ്ഥാപനങ്ങൾക്കുമാണ് 81-ാം വകുപ്പനുസരിച്ചു കൂടുതൽ സ്ഥലം അനുവദിച്ചിരുന്നത്. ഇങ്ങിനെ നൽകിയിട്ടുള്ള സ്ഥലങ്ങൾ തുണ്ടുകളാക്കിയോ അല്ലാതയോ വില്പനയിലൂടെയോ അല്ലാതെയോ തരംമാറ്റിയാൽ ഭൂമി മുഴുവനായി സർക്കാർ ഏറ്റെടുക്കാനാണ് തീരുമാനം. പ്ലാന്റേഷൻ ലേബർ ആക്ട് അനുസരിച്ച് തൊഴിലാളികൾക്കു ജീവിതാവശ്യങ്ങൾക്കുവേണ്ടി തോട്ടം ഭൂമിയിൽ അങ്ങാടികളും അനുവദിച്ചിരുന്നു. പിന്നീട് തൊഴിലാളി യൂണിയൻ ഓഫീസുകൾക്കായും തോട്ടങ്ങളിൽനിന്നു ഭൂമി മുറിച്ചുനൽകിയിട്ടുണ്ട്. ഇത്തരം മുറിച്ചുമാറ്റലുകൾ പുതിയ നിയമത്തിൽ എങ്ങിനെ വ്യാഖ്യാനിക്കപ്പെടും എന്ന കാര്യത്തിലും വ്യക്തതയുണ്ടാകണം.
നിലവിലുണ്ടായിരുന്ന തോട്ടങ്ങൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് 1957-ലെ ഇഎംഎസ് സർക്കാരിന്റെ കാലത്ത് നിലവിൽവന്ന ഭൂപരിഷ്കരണ നിയമത്തിലാണ് ഇളവ് അനുവദിച്ചത്. മലബാറിലെ സ്വകാര്യ വനഭൂമിക്കും ഇളവു നൽകിയിരുന്നു. മലബാറിലെ സ്വകാര്യ വനഭൂമിക്ക് ഇളവു നൽകിയതിനെ ഭൂജന്മിമാരെ സഹായിക്കാനെന്ന ആക്ഷേപമുന്നയിച്ച് അന്നത്തെ കോണ്ഗ്രസ് എതിരായിരുന്നു. മലബാറിലെ സ്വകാര്യ ഭൂമികൾ ഇന്നു പല വൻകിടക്കാരുടെയും അധീനതയിലാണ്.
പുതിയ നിയമം ഏറ്റവുംകൂടുതൽ ബാധിക്കുന്നതു തോട്ടം മേഖലകളെയാണ്. വ്യവസായം പ്രതിസന്ധിയിലായപ്പോൾ പല തേയില, റബർ തോട്ടങ്ങളും തുണ്ടുകളാക്കിയും മറ്റും കൈമാറ്റം ചെയ്തിട്ടുണ്ട്. നേരത്തെ കൈമാറ്റം ചെയ്യപ്പെട്ടവയ്ക്കു പുതിയ നിയമം ബാധകമാകുമോ എന്നതിൽ വ്യക്തതയില്ല.
പ്രതിസന്ധിയിലായ പല തോട്ടങ്ങളിലും തൊഴിലാളികൾ ഭൂമി കൈവശപ്പെടുത്തിയിട്ടുമുണ്ട്. ജന്മിമാരുടെ ഭൂമിയിൽ കുടികിടപ്പുകാർക്കു ഭൂമി പതിച്ചുനൽകിയ ശേഷമുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു മറ്റാവശ്യങ്ങൾക്കു പതിച്ചുകൊടുത്തതുപോലെ വീണ്ടും ഉണ്ടായാൽ പൊതു ആവശ്യങ്ങൾക്കായി ധാരാളം സ്ഥലം സർക്കാരിൽ വന്നുചേരും.
സംരക്ഷിത വനമേഖലയോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെയുള്ള പ്രദേശംകൂടി പാരിസ്ഥിതിക ദുർബല മേഖലയായി പരിഗണിക്കാനുള്ള പുതിയ തീരുമാനം ജനങ്ങൾക്കു പ്രതിസന്ധി ഉണ്ടാക്കും. നിലവിൽ ഇഎഫ്എൽ നിയമത്തിൽപെട്ടിട്ടുള്ള സ്ഥലങ്ങൾ സംബന്ധിച്ച് ആക്ഷേപങ്ങൾ നിലനിൽക്കെയാണ് ഇതു കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.