തിരുവനന്തപുരം: പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി ഇളവ് അനുവദിച്ചു നൽകിയ ഭൂമി, മറ്റ് ആവശ്യങ്ങൾക്കായി തരം മാറ്റുകയോ വിൽക്കുകയോ ചെയ്താൽ ഈ ഭൂമിയും സ്ഥാവര- ജംഗമ വസ്തുക്കളും സർക്കാരിലേക്കു നിക്ഷിപ്തമാക്കുന്നതിനു നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ തീരുമാനം. തോട്ടഭൂമി തരംമാറ്റാനും തുണ്ടുകളാക്കി മുറിച്ചു വിൽക്കുന്നതു തടയാനുമാണു കേരള ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചത്.
ഇതിനായി കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പു പ്രകാരം ഇളവു ലഭിച്ച ഭൂമി തുണ്ടുകളാക്കി വിൽപനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നതു തടയുന്നതിനാണ് നിയമത്തിൽ 87എ എന്ന പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തുന്നത്. ഇതുവഴി വാങ്ങുന്നയാളുടെ ഭൂമി തരം മാറ്റിയാലും നടപടിയുണ്ടാകും. നിയമഭേദഗതിക്കു സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും ഇതിനായി കൊണ്ടു വരുന്ന ഭേദഗതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ മാത്രമാണ് നിയമമാകുക. നിയമഭേദ ഗതി നിലവിൽ വരുന്നതിനുശേഷം തരം മാറ്റുന്ന ഭൂമിയാണു നിയമത്തിന്റെ പരിധിയിൽപെടുകയെന്നു റവന്യു അധികൃതർ പറയുന്നു.
സംസ്ഥാനത്തു പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നതു കണക്കിലെടുത്തു സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചു കരടു വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താനുള്ള നിർദേശത്തിനും മന്ത്രിസഭ തത്വത്തിൽ അംഗീകാരംനൽകി.
ഇതിനായി കേരള ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പു പ്രകാരം ഇളവു ലഭിച്ച ഭൂമി തുണ്ടുകളാക്കി വിൽപനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നതു തടയുന്നതിനാണ് നിയമത്തിൽ 87എ എന്ന പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തുന്നത്. ഇതുവഴി വാങ്ങുന്നയാളുടെ ഭൂമി തരം മാറ്റിയാലും നടപടിയുണ്ടാകും. നിയമഭേദഗതിക്കു സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും ഇതിനായി കൊണ്ടു വരുന്ന ഭേദഗതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ മാത്രമാണ് നിയമമാകുക. നിയമഭേദ ഗതി നിലവിൽ വരുന്നതിനുശേഷം തരം മാറ്റുന്ന ഭൂമിയാണു നിയമത്തിന്റെ പരിധിയിൽപെടുകയെന്നു റവന്യു അധികൃതർ പറയുന്നു.
സംസ്ഥാനത്തു പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നതു കണക്കിലെടുത്തു സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചു കരടു വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താനുള്ള നിർദേശത്തിനും മന്ത്രിസഭ തത്വത്തിൽ അംഗീകാരംനൽകി.