കോഴിക്കോട്: ജോളിയുടെ രണ്ടാം ഭര്‍ത്താവും അധ്യാപകനുമായ കോടഞ്ചേരി പുലിക്കയം പൊന്നാമറ്റത്തിൽ ഷാജുവിനെയും പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്തു. ഷാജുവിന്റെ മകന്, മുഖ്യപ്രതി ജോളി, അയല്‍വാസികള്‍ എന്നിവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് എന്നിവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ‘കൂട്ടിലെ തത്തകള്‍’ ആയതിനാൽ ഇവരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ്ചെയ്യാമല്ലോ എന്നാണ് പോലീസിന്റെ നിലപാട്. ശക്തമായ കുറച്ചു തെളിവുകൾകൂടി ശേഖരിച്ചതിനുശേഷമേ അറസ്റ്റിലേക്ക് നീങ്ങൂ.
ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് എന്നിവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ‘കൂട്ടിലെ തത്തകള്‍’ ആയതിനാൽ ഇവരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ്ചെയ്യാമല്ലോ എന്നാണ് പോലീസിന്റെ നിലപാട്. ശക്തമായ കുറച്ചു തെളിവുകൾകൂടി ശേഖരിച്ചതിനുശേഷമേ അറസ്റ്റിലേക്ക് നീങ്ങൂ.