കട്ടപ്പന: നിയമസഭ പാസാക്കിയ നിയമങ്ങൾ തങ്ങളുടെ ഗൂഢതാത്പര്യങ്ങൾക്കുവേണ്ടി ഉദ്യോഗസ്ഥർ കശാപ്പുചെയ്യുന്നു. നിയമനിർമാണ സഭകളിൽ ചർച്ചകൾക്കും ആലോചനകൾക്കും വിദഗ്ധ പഠനങ്ങൾക്കുംശേഷമാണു നിയമങ്ങൾ ഉണ്ടാക്കുന്നത്. ഈ നിയമങ്ങളെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ അട്ടിമറിക്കുന്ന പ്രവണതയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നതാണ് 22-8-2019-ലെ സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കപ്പെടുന്നത്.
സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള 26 ലധികം ഭൂപതിവു നിയമങ്ങൾ നിയമസഭ പാസാക്കിയതാണ്. 1960ൽ നിയമസഭ പാസാക്കിയ കേരള ഭൂപതിവു നിയമത്തിനു 1964-ലെ ചട്ടങ്ങൾ അംഗീകരിച്ചതും നിയമസഭ തന്നെ. ഈ നിയമത്തിൽ പറയാത്ത കാര്യങ്ങൾ ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തു സർക്കാർ ഉത്തരവാക്കിയിരിക്കുകയാണ്. അഞ്ച് എംഎൽഎമാരുള്ള (ഒരു മന്ത്രിയും ഉണ്ട്) ഇടുക്കിയിൽ ജില്ലയ്ക്കു മാത്രമായി ഭൂവിനിയോഗ നിയന്ത്രണവും നിർമാണ നിരോധനവും ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കുന്പോൾ ഒരു എംഎൽഎപോലും ഇത് അറിഞ്ഞില്ല.
എട്ടു വില്ലേജുകളിലും ജീവിക്കുന്നതു സാധാരണ ജനങ്ങൾ
നിരോധന ഉത്തരവ് ഇടുക്കിയിലെ എട്ടു വില്ലേജുകളിൽ മാത്രമായി പരിമിതപ്പെടുത്തി എന്ന ന്യായം ചൂണ്ടിക്കാട്ടി പ്രതിഷേധത്തിൽനിന്നു രക്ഷപ്പെടാനുള്ള പാഴ്വേലയാണ് ജനപ്രതിനിധികൾ നടത്തുന്നത്. ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൻവാലി വില്ലേജുകളിൽ മാത്രമേ നിരോധനമുള്ളൂ എന്ന ന്യായം മനുഷ്യത്വരഹിതമാണ്. ഈ വില്ലേജുകളിൽ റിസോർട്ടുകൾ മാത്രമല്ല ഉള്ളത്. സാധാരണക്കാരയ മനുഷ്യരും കർഷകരും വിദ്യാർഥികളും യുവാക്കളും തൊഴിൽ അന്വേഷകരുമെല്ലാമുണ്ട്.
ജില്ലയിലെ മറ്റു വില്ലേജുകളിൽ നിർമാണത്തിനു വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ട എന്നതാണ് ഭേദഗതി വ്യവസ്ഥയിലെ മറ്റൊരു ന്യായം. മുകളിലത്തെ ഖണ്ഡികയിൽ 1964 ചട്ടമനുസരിച്ച് നൽകിയിട്ടുള്ള പട്ടയഭൂമിയിൽ വാണിജ്യാവശ്യ നിർമാണങ്ങൾ നിരോധിച്ച ഉത്തരവു കിടക്കുന്പോൾ താഴത്തെ ഖണ്ഡികയിൽ നിർമാണത്തിനു വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന ന്യായം ""വെനീസിലെ വ്യാപാരി''യുടെ കഥയിൽ അന്റോണിയോയുടെ നെഞ്ചിൽനിന്നും രക്തംപൊടിയാതെ മാംസമെടുക്കാൻ ഷൈലോക്കിനെ അനുവദിച്ചപോലെയാണ്.
പണ്ടാരപ്പാട്ട ഭൂമിയും പതിവുചട്ടങ്ങൾക്കു വിധേയം
1922-ലെ ലാൻഡ് അസൈൻമെന്റ് റെഗുലേഷനു കീഴിൽ 1923-ലെ പുതുവൽ ചട്ടങ്ങൾ പ്രകാരം കൃഷി ആവശ്യത്തിനായി പതിച്ചുനൽകിയ ഭൂമിയാണ് പണ്ടാരപ്പാട്ട ഭൂമിയും. പുതുവൽ ചട്ടത്തിൽ കൃഷിക്കായി നൽകിയിരിക്കുന്ന ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണം കർശനമായി വിലക്കിയിട്ടുണ്ട്. അന്നത്തെ പട്ടണപ്രദേശങ്ങളിൽ മാത്രമേ വാണിജ്യാവശ്യങ്ങൾക്കു കെട്ടിടം നിർമിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ ചട്ടങ്ങളുടെ പാർട്ട് നാലിൽ 29 മുതൽ 36 വരെയുള്ള വ്യവസ്ഥകളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
1950-നുമുന്പ് ഏലം, കാപ്പി, തേയില തോട്ടങ്ങൾക്കൊഴികെ സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുളളത് തിരുവിതാംകൂർ പുതുവൽ ചട്ടങ്ങൾ പ്രകാരമാണ്. വില്ലേജുകളിലെ റീ സർവേയ്ക്കു മുന്പ് ഉപയോഗത്തിലുള്ള ബേസിക് ടാക്സ് രജിസ്റ്ററിൽ (ബിടിആർ) ഈ ഭൂമിയുടെ ഇനം ’പണ്ടാരവക’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പണ്ടാരവക ഭൂമികളുണ്ട്.
പണ്ടാരവക ഇനത്തിലുള്ള ഭൂമി പതിച്ചുനൽകിയിട്ടുള്ളത് 1922-ലെ മൂന്നാം റെഗുലേഷനു വിധേയമായി പുതുവൽ ചട്ടങ്ങൾ അനുസരിച്ചാണ്.
കെ.എസ്. ഫ്രാൻസിസ്
സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള 26 ലധികം ഭൂപതിവു നിയമങ്ങൾ നിയമസഭ പാസാക്കിയതാണ്. 1960ൽ നിയമസഭ പാസാക്കിയ കേരള ഭൂപതിവു നിയമത്തിനു 1964-ലെ ചട്ടങ്ങൾ അംഗീകരിച്ചതും നിയമസഭ തന്നെ. ഈ നിയമത്തിൽ പറയാത്ത കാര്യങ്ങൾ ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തു സർക്കാർ ഉത്തരവാക്കിയിരിക്കുകയാണ്. അഞ്ച് എംഎൽഎമാരുള്ള (ഒരു മന്ത്രിയും ഉണ്ട്) ഇടുക്കിയിൽ ജില്ലയ്ക്കു മാത്രമായി ഭൂവിനിയോഗ നിയന്ത്രണവും നിർമാണ നിരോധനവും ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കുന്പോൾ ഒരു എംഎൽഎപോലും ഇത് അറിഞ്ഞില്ല.
എട്ടു വില്ലേജുകളിലും ജീവിക്കുന്നതു സാധാരണ ജനങ്ങൾ
നിരോധന ഉത്തരവ് ഇടുക്കിയിലെ എട്ടു വില്ലേജുകളിൽ മാത്രമായി പരിമിതപ്പെടുത്തി എന്ന ന്യായം ചൂണ്ടിക്കാട്ടി പ്രതിഷേധത്തിൽനിന്നു രക്ഷപ്പെടാനുള്ള പാഴ്വേലയാണ് ജനപ്രതിനിധികൾ നടത്തുന്നത്. ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൻവാലി വില്ലേജുകളിൽ മാത്രമേ നിരോധനമുള്ളൂ എന്ന ന്യായം മനുഷ്യത്വരഹിതമാണ്. ഈ വില്ലേജുകളിൽ റിസോർട്ടുകൾ മാത്രമല്ല ഉള്ളത്. സാധാരണക്കാരയ മനുഷ്യരും കർഷകരും വിദ്യാർഥികളും യുവാക്കളും തൊഴിൽ അന്വേഷകരുമെല്ലാമുണ്ട്.
ജില്ലയിലെ മറ്റു വില്ലേജുകളിൽ നിർമാണത്തിനു വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ട എന്നതാണ് ഭേദഗതി വ്യവസ്ഥയിലെ മറ്റൊരു ന്യായം. മുകളിലത്തെ ഖണ്ഡികയിൽ 1964 ചട്ടമനുസരിച്ച് നൽകിയിട്ടുള്ള പട്ടയഭൂമിയിൽ വാണിജ്യാവശ്യ നിർമാണങ്ങൾ നിരോധിച്ച ഉത്തരവു കിടക്കുന്പോൾ താഴത്തെ ഖണ്ഡികയിൽ നിർമാണത്തിനു വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന ന്യായം ""വെനീസിലെ വ്യാപാരി''യുടെ കഥയിൽ അന്റോണിയോയുടെ നെഞ്ചിൽനിന്നും രക്തംപൊടിയാതെ മാംസമെടുക്കാൻ ഷൈലോക്കിനെ അനുവദിച്ചപോലെയാണ്.
പണ്ടാരപ്പാട്ട ഭൂമിയും പതിവുചട്ടങ്ങൾക്കു വിധേയം
1922-ലെ ലാൻഡ് അസൈൻമെന്റ് റെഗുലേഷനു കീഴിൽ 1923-ലെ പുതുവൽ ചട്ടങ്ങൾ പ്രകാരം കൃഷി ആവശ്യത്തിനായി പതിച്ചുനൽകിയ ഭൂമിയാണ് പണ്ടാരപ്പാട്ട ഭൂമിയും. പുതുവൽ ചട്ടത്തിൽ കൃഷിക്കായി നൽകിയിരിക്കുന്ന ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണം കർശനമായി വിലക്കിയിട്ടുണ്ട്. അന്നത്തെ പട്ടണപ്രദേശങ്ങളിൽ മാത്രമേ വാണിജ്യാവശ്യങ്ങൾക്കു കെട്ടിടം നിർമിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ ചട്ടങ്ങളുടെ പാർട്ട് നാലിൽ 29 മുതൽ 36 വരെയുള്ള വ്യവസ്ഥകളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
1950-നുമുന്പ് ഏലം, കാപ്പി, തേയില തോട്ടങ്ങൾക്കൊഴികെ സർക്കാർ ഭൂമി പതിച്ചുനൽകിയിട്ടുളളത് തിരുവിതാംകൂർ പുതുവൽ ചട്ടങ്ങൾ പ്രകാരമാണ്. വില്ലേജുകളിലെ റീ സർവേയ്ക്കു മുന്പ് ഉപയോഗത്തിലുള്ള ബേസിക് ടാക്സ് രജിസ്റ്ററിൽ (ബിടിആർ) ഈ ഭൂമിയുടെ ഇനം ’പണ്ടാരവക’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പണ്ടാരവക ഭൂമികളുണ്ട്.
പണ്ടാരവക ഇനത്തിലുള്ള ഭൂമി പതിച്ചുനൽകിയിട്ടുള്ളത് 1922-ലെ മൂന്നാം റെഗുലേഷനു വിധേയമായി പുതുവൽ ചട്ടങ്ങൾ അനുസരിച്ചാണ്.
കെ.എസ്. ഫ്രാൻസിസ്