കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ (43) മരണം കൊലപാതകമാണെന്ന് ഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നുവെന്ന് മൊഴി. കേസിലെ മുഖ്യപ്രതി ജോളിയാണ് ഇക്കാര്യം അന്വേഷണഉദ്യോഗസ്ഥര്‍ മുമ്പാകെ വെളിപ്പെടുത്തിയത്. ഇന്നലെ രാവിലെ വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ജോളിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അവർ പറഞ്ഞത്.
സിലിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍നിന്ന് ഒപ്പിട്ടു താനാണ് വാങ്ങിയതെന്നും അതു പിന്നീട് സുഹൃത്ത്വഴി പണയം വച്ചതായും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഷാജുവിനും അറിയാമായിരുന്നുവെന്നാണ് ജോളിയുടെ മൊഴി. മാറ്റി മാറ്റി പറയുന്നതിനാൽ മൊഴികൾ പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ശക്തമായ ഏതാനും തെളിവുകൾകൂടി ശേഖരിച്ചതിനു ശേഷമെ കൂടുതൽ അറസ്റ്റ് ഉണ്ടാകൂ എന്നറിയുന്നു.
ചോദ്യംചെയ്യല്‍ നടപടികള്‍ക്ക് ശേഷമാണ് തെളിവെടുപ്പിനും മറ്റുമായി ജോളിയെ കൊണ്ടുപോവുകയെന്നാണ് അന്വേഷണസംഘം പറയുന്നത്. സിലി മരിച്ച ദിവസം ജോളി ഉപയോഗിച്ച കാറും രേഖകളും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുക്കും. കാറിൽ സിലിയുടെ സ്രവപരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിദഗ്ധരുടെ സഹായം തേടി.
ജോളിയുടെ ആദ്യഭർത്താവായിരുന്ന റോയ് തോമസ് മരിക്കുന്ന കാലഘട്ടത്തില്‍ പൊന്നാമറ്റത്ത് വീട്ടില്‍ ജോലിക്കുണ്ടായിരുന്ന ഏലിയാമ്മ, സുന്ദരന്‍ എന്നിവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.
സിലിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍നിന്ന് ഒപ്പിട്ടു താനാണ് വാങ്ങിയതെന്നും അതു പിന്നീട് സുഹൃത്ത്വഴി പണയം വച്ചതായും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഷാജുവിനും അറിയാമായിരുന്നുവെന്നാണ് ജോളിയുടെ മൊഴി. മാറ്റി മാറ്റി പറയുന്നതിനാൽ മൊഴികൾ പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ശക്തമായ ഏതാനും തെളിവുകൾകൂടി ശേഖരിച്ചതിനു ശേഷമെ കൂടുതൽ അറസ്റ്റ് ഉണ്ടാകൂ എന്നറിയുന്നു.
ചോദ്യംചെയ്യല്‍ നടപടികള്‍ക്ക് ശേഷമാണ് തെളിവെടുപ്പിനും മറ്റുമായി ജോളിയെ കൊണ്ടുപോവുകയെന്നാണ് അന്വേഷണസംഘം പറയുന്നത്. സിലി മരിച്ച ദിവസം ജോളി ഉപയോഗിച്ച കാറും രേഖകളും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുക്കും. കാറിൽ സിലിയുടെ സ്രവപരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിദഗ്ധരുടെ സഹായം തേടി.
ജോളിയുടെ ആദ്യഭർത്താവായിരുന്ന റോയ് തോമസ് മരിക്കുന്ന കാലഘട്ടത്തില്‍ പൊന്നാമറ്റത്ത് വീട്ടില്‍ ജോലിക്കുണ്ടായിരുന്ന ഏലിയാമ്മ, സുന്ദരന്‍ എന്നിവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.