കൊച്ചി: നഗരം താറുമാറാക്കിയ കൊച്ചി മേയർ സൗമിനി ജെയിൻ രാജിവയ്ക്കണമെന്നു കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. കോർപറേഷൻ കൗൺസിൽ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്ന ഹൈക്കോടതിയുടെ രൂക്ഷമായ പരാമർശം ഗൗരവമുള്ളതാണ്. കോർപറേഷന്റെ ഭരണപരാജയം ഹൈക്കോടതി വരെ ചൂണ്ടിക്കാട്ടേണ്ട സഹചര്യത്തിലെത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
നാലു വർഷമായി സൗമിനി ജെയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഭരണനേട്ടമാണു നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട്. തമ്മിലടിയും ഗ്രൂപ്പുവഴക്കും കാരണം കോർപറേഷൻ ഭരണം തികഞ്ഞ പരാജയമാണ്.
നഗരവികസനത്തിനായി സർക്കാരിൽനിന്നു ലഭിക്കുന്ന ഫണ്ടുകൾ വേണ്ടവിധം വിനിയോഗിക്കപ്പെടുന്നില്ല. നാലു വർഷത്തിനിടെ 78 കോടിയോളം രൂപ വെള്ളക്കെട്ട് നിവാരണത്തിനായി പ്ലാൻ ഫണ്ടിൽനിന്നു മാത്രമായി നഗരസഭ നീക്കിവച്ചിരുന്നു. ഇതു ക്രിയാത്മകമായി വിനിയോഗിച്ചില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ട്.
പ്രതിവർഷം ആറുകോടി രൂപയോളം കാനകൾ ശുചീകരിക്കുന്നതിനായി മാത്രം ചെലവഴിക്കുന്നതായിട്ടാണ് കണക്ക്. ഇതൊക്കെ കടലിൽ ഒഴുക്കിക്കളയുന്നതു പോലെയാണ് അനുഭവം. വെള്ളം കയറി ജനങ്ങൾ ദുരിതത്തിലായപ്പോൾ എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മേയർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥരുടെ പിഴവ്: മേയർ
കൊച്ചി: ഉപതെരഞ്ഞെടുപ്പു ദിവസം നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ അലംഭാവവും പിഴവുമാണെന്നു കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ.
ഉദ്യോഗസ്ഥർ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. എന്നിരുന്നാലും വെള്ളക്കെട്ട് വേഗത്തിൽ ഇല്ലാതാക്കൻ ശുചീകരണ വിഭാഗം തൊഴിലാളികളും എൻജിനി യറിംഗ് വിഭാഗം ഉദ്യോഗസ്ഥരും ആത്മാർഥമായി പ്രവർത്തിച്ചുവെന്നും മേയർ പറഞ്ഞു.
നാലു വർഷമായി സൗമിനി ജെയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഭരണനേട്ടമാണു നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട്. തമ്മിലടിയും ഗ്രൂപ്പുവഴക്കും കാരണം കോർപറേഷൻ ഭരണം തികഞ്ഞ പരാജയമാണ്.
നഗരവികസനത്തിനായി സർക്കാരിൽനിന്നു ലഭിക്കുന്ന ഫണ്ടുകൾ വേണ്ടവിധം വിനിയോഗിക്കപ്പെടുന്നില്ല. നാലു വർഷത്തിനിടെ 78 കോടിയോളം രൂപ വെള്ളക്കെട്ട് നിവാരണത്തിനായി പ്ലാൻ ഫണ്ടിൽനിന്നു മാത്രമായി നഗരസഭ നീക്കിവച്ചിരുന്നു. ഇതു ക്രിയാത്മകമായി വിനിയോഗിച്ചില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ട്.
പ്രതിവർഷം ആറുകോടി രൂപയോളം കാനകൾ ശുചീകരിക്കുന്നതിനായി മാത്രം ചെലവഴിക്കുന്നതായിട്ടാണ് കണക്ക്. ഇതൊക്കെ കടലിൽ ഒഴുക്കിക്കളയുന്നതു പോലെയാണ് അനുഭവം. വെള്ളം കയറി ജനങ്ങൾ ദുരിതത്തിലായപ്പോൾ എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മേയർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥരുടെ പിഴവ്: മേയർ
കൊച്ചി: ഉപതെരഞ്ഞെടുപ്പു ദിവസം നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ അലംഭാവവും പിഴവുമാണെന്നു കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ.
ഉദ്യോഗസ്ഥർ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. എന്നിരുന്നാലും വെള്ളക്കെട്ട് വേഗത്തിൽ ഇല്ലാതാക്കൻ ശുചീകരണ വിഭാഗം തൊഴിലാളികളും എൻജിനി യറിംഗ് വിഭാഗം ഉദ്യോഗസ്ഥരും ആത്മാർഥമായി പ്രവർത്തിച്ചുവെന്നും മേയർ പറഞ്ഞു.