തൊടുപുഴ: യൂണിയൻ ബാങ്ക് മാനേജർ പേഴ്സി ജോസഫിനെ മർദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തെന്ന പേരിൽ തൊടുപുഴ മുൻ എഎസ്പിയായിരുന്ന ആർ. നിശാന്തിനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർത്തത് എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ. കേസിൽ തിരിച്ചടി ഉണ്ടാകുമെന്നും ജോലിയെ ബാധിക്കുമെന്നുമുള്ള ഘട്ടത്തിലാണു കേസ് ഒത്തു തീർപ്പാക്കിയതെന്നാണു സൂചന.
കഴിഞ്ഞ ജൂലൈ 12നാണ് ഹൈക്കോടതിയുടെ മീഡിയ സെന്ററിൽ കേസ് ഒത്തു തീർപ്പാക്കിയത്. 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസ് കൊച്ചിയിലെ ബിസിനസുകാരൻ ഇടപെട്ടു ഹൈക്കോടതി നിയോഗിച്ച അഭിഭാഷകന്റെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. പേഴ്സി ജോസഫിനോടു നിശാന്തിനി മാപ്പു പറയുകയും ചെയ്തു. കേസ് ഒത്തു തീർപ്പാക്കിയ റിപ്പോർട്ട് തൊടുപുഴ സബ് കോടതിയിൽ സമർപ്പിക്കും.
2011 ജൂലൈ 25, 26 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാങ്കിൽ വായ്പയെടുക്കാനെന്ന പേരിൽ എത്തിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരിയെ കാബിനിൽ വച്ച് പേഴ്സി അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ പേഴ്സിയെ പിന്നീട് അറസ്റ്റ് ചെയ്തു. കെട്ടിച്ചമച്ച കള്ളക്കേസാണെന്നു കണ്ട് 2016 ഏപ്രിൽ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കുകയും മർദിക്കുകയുമായിരുന്നുവെന്നും ആരോപിച്ചു നിശാന്തിനിക്കെതിരേയും പോലീസുകാർക്കെതിരേയും പേഴ്സി പിന്നീടു പരാതി നൽകുകയായിരുന്നു.
നിശാന്തിനിയും പോലീസുകാരും ഉൾപ്പെടെ 18 പേരെ പ്രതികളാക്കിയാണ് പേഴ്സി 25 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു കേസ് നൽകിയത്. പിന്നീട് കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാവുകയും കേസ് അന്തിമഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. യൂണിയൻ ബാങ്ക് പെരുന്പാവൂർ ശാഖയിൽ ചീഫ് മാനേജരാണ് എറണാകുളം വൈറ്റില സ്വദേശിയായ പേഴ്സി ജോസഫ്.
കഴിഞ്ഞ ജൂലൈ 12നാണ് ഹൈക്കോടതിയുടെ മീഡിയ സെന്ററിൽ കേസ് ഒത്തു തീർപ്പാക്കിയത്. 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസ് കൊച്ചിയിലെ ബിസിനസുകാരൻ ഇടപെട്ടു ഹൈക്കോടതി നിയോഗിച്ച അഭിഭാഷകന്റെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. പേഴ്സി ജോസഫിനോടു നിശാന്തിനി മാപ്പു പറയുകയും ചെയ്തു. കേസ് ഒത്തു തീർപ്പാക്കിയ റിപ്പോർട്ട് തൊടുപുഴ സബ് കോടതിയിൽ സമർപ്പിക്കും.
2011 ജൂലൈ 25, 26 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാങ്കിൽ വായ്പയെടുക്കാനെന്ന പേരിൽ എത്തിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരിയെ കാബിനിൽ വച്ച് പേഴ്സി അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ പേഴ്സിയെ പിന്നീട് അറസ്റ്റ് ചെയ്തു. കെട്ടിച്ചമച്ച കള്ളക്കേസാണെന്നു കണ്ട് 2016 ഏപ്രിൽ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കുകയും മർദിക്കുകയുമായിരുന്നുവെന്നും ആരോപിച്ചു നിശാന്തിനിക്കെതിരേയും പോലീസുകാർക്കെതിരേയും പേഴ്സി പിന്നീടു പരാതി നൽകുകയായിരുന്നു.
നിശാന്തിനിയും പോലീസുകാരും ഉൾപ്പെടെ 18 പേരെ പ്രതികളാക്കിയാണ് പേഴ്സി 25 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു കേസ് നൽകിയത്. പിന്നീട് കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാവുകയും കേസ് അന്തിമഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. യൂണിയൻ ബാങ്ക് പെരുന്പാവൂർ ശാഖയിൽ ചീഫ് മാനേജരാണ് എറണാകുളം വൈറ്റില സ്വദേശിയായ പേഴ്സി ജോസഫ്.