കൊച്ചി: കനത്ത മഴയിൽ എറണാകുളം മണ്ഡലത്തിലെ 11 ബൂത്തുകളിലും വെള്ളം കയറി. അയ്യപ്പൻകാവ് എസ്എൻ എച്ച്എസ്എസിലെ അഞ്ചു ബൂത്തിലും കടാരിബാഗ് കേന്ദ്രീയ വിദ്യാലയത്തിലെ നാലു ബൂത്തിലും കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് ബൂത്തുകളിലുമാണ് വെള്ളം കയറിയത്. മുട്ടോളം വെള്ളത്തിലായിരുന്നു ഇവിടങ്ങളിലൊക്കെ വോട്ടിംഗ് ആരംഭിച്ചത്. രണ്ടു മണിക്കൂറിനുശേഷം ബൂത്തുകൾ വെള്ളക്കെട്ട് ബാധിക്കാത്ത മറ്റിടങ്ങളിലേക്കു മാറ്റി.
അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ കെട്ടിടങ്ങളിലായാണ് വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ചത്. 64 മുതൽ 68 വരെയുള്ള ബൂത്തുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
രാവിലെ പോളിംഗ് ആരംഭിച്ചത് വെള്ളക്കെട്ടിലാണ്. വോട്ടർമാരുടെയും ബൂത്ത് ഏജന്റുമാരുടെയും പ്രതിഷേധത്തെത്തുടർന്ന് ഒൻപതോടെ മുകളിലെ നിലയിലേക്ക് ബൂത്തുകൾ മാറ്റി. മന്ദഗതിയിലാണ് ഇവിടെ പോളിംഗ് നടന്നത്. മഴമാറി വെള്ളക്കെട്ട് കുറഞ്ഞ് തുടങ്ങിയപ്പോൾ വോട്ടർമാർ കൂടുതലായി എത്തി.
പോളിംഗ് സമയം കഴിഞ്ഞപ്പോൾ അഞ്ചു ബൂത്തുകളിൽനിന്നായി 3101 പേർ വോട്ട് ചെയ്തു. 6638 വോട്ടുകളാണ് ആകെയുള്ളത്.
കടാരിബാഗ് കേന്ദ്രീയ വിദ്യാലയത്തിലെ നാലു ബൂത്തുകളിൽ വെള്ളം കയറിയതോടെ പോളിംഗ് ഒരു മണിക്കൂറോളം വൈകി. കേന്ദ്രീയ വിദ്യാലയത്തിന്റെ തന്നെ സമീപത്തുള്ള കെട്ടിടത്തിലേക്കാണ് നാലു ബൂത്തുകളും മാറ്റിയത്.
അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ കെട്ടിടങ്ങളിലായാണ് വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ചത്. 64 മുതൽ 68 വരെയുള്ള ബൂത്തുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
രാവിലെ പോളിംഗ് ആരംഭിച്ചത് വെള്ളക്കെട്ടിലാണ്. വോട്ടർമാരുടെയും ബൂത്ത് ഏജന്റുമാരുടെയും പ്രതിഷേധത്തെത്തുടർന്ന് ഒൻപതോടെ മുകളിലെ നിലയിലേക്ക് ബൂത്തുകൾ മാറ്റി. മന്ദഗതിയിലാണ് ഇവിടെ പോളിംഗ് നടന്നത്. മഴമാറി വെള്ളക്കെട്ട് കുറഞ്ഞ് തുടങ്ങിയപ്പോൾ വോട്ടർമാർ കൂടുതലായി എത്തി.
പോളിംഗ് സമയം കഴിഞ്ഞപ്പോൾ അഞ്ചു ബൂത്തുകളിൽനിന്നായി 3101 പേർ വോട്ട് ചെയ്തു. 6638 വോട്ടുകളാണ് ആകെയുള്ളത്.
കടാരിബാഗ് കേന്ദ്രീയ വിദ്യാലയത്തിലെ നാലു ബൂത്തുകളിൽ വെള്ളം കയറിയതോടെ പോളിംഗ് ഒരു മണിക്കൂറോളം വൈകി. കേന്ദ്രീയ വിദ്യാലയത്തിന്റെ തന്നെ സമീപത്തുള്ള കെട്ടിടത്തിലേക്കാണ് നാലു ബൂത്തുകളും മാറ്റിയത്.