കണ്ണൂർ: കേരള ബാങ്കിന്റെ മറവിൽ തിരക്കിട്ടു പിൻവാതിൽ നിയമനം നടത്തുന്നതിനെതിരേ സഹകരണ മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും സഹകരണ ജനാധിപത്യ വേദി കണ്ണൂർ ജില്ലാ കമ്മിറ്റി പരാതി നൽകി. പിഎസ്സി വഴി നിയമനങ്ങൾ നടത്തേണ്ട തസ്തികയിലേക്കാണു പാർട്ട്ടൈം ജീവനക്കാരെ പ്രമോട്ട് ചെയ്തു നിയമിക്കുന്നത്. കഴിഞ്ഞ ഭരണ സമിതി പിഎസ്സിക്കു റിപ്പോർട്ട് ചെയ്ത 68 പ്യൂൺ തസ്തികകളിലേക്ക് 50 ശതമാനം പേരെ നേരിട്ടും 50 ശതമാനം പേരെ ജില്ലാ ബാങ്കിലെ അംഗ സംഘങ്ങളുടെ ജീവനക്കാരിൽനിന്നുമാണു നിയമിക്കേണ്ടിയിരുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയല്ലാതെ അഡ്മിനിസ്ട്രേറ്റർമാർ കഴിഞ്ഞ രണ്ടു വർഷമായി ഭരണം നടത്തുകയാണ്. അഡ്മിനിസ്ട്രേറ്റർക്കു ജീവനക്കാരുടെ നിയമനം, അംഗത്വം നൽകൽ എന്നിങ്ങനെയുള്ള നയപരമായ കാര്യങ്ങൾ ചെയ്യുന്നതിന് അധികാരമില്ല.
പിഎസ്സി ഉണ്ടാക്കിയിരിക്കുന്ന നിയമന ചട്ടങ്ങളെ മറികടന്നു പിൻവാതിൽ നിയമനങ്ങൾ നടത്താനുള്ള നീക്കം നിർത്തിവയ്ക്കണമെന്ന് സഹകരണ വേദി നിവേദനത്തിലാവശ്യപ്പെട്ടു .
യോഗത്തിൽ അഡ്വ. ജയ്സൺ തോമസ് അധ്യക്ഷതവഹിച്ചു. മുണ്ടേരി ഗംഗാധരൻ, വി.ആർ. ഭാസ്കരൻ, എം.ഒ. മാധവൻ, ബേബി തോലാനി, പി.കെ. സരസ്വതി, പി. അനന്ത കുമാർ എന്നിവർ പ്രസംഗിച്ചു .
എന്നാൽ, കേരള ബാങ്കിന്റെ മറവിൽ തിരക്കിട്ട പിൻവാതിൽ നിയമനം എന്ന പ്രചാരണം അങ്ങേയറ്റം വസ്തുതാ വിരുദ്ധവും കേരള ബാങ്ക് രൂപീകരണ നടപടികളെ മനഃപൂർവം അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്ററും ജനറൽ മാനേജരും പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയല്ലാതെ അഡ്മിനിസ്ട്രേറ്റർമാർ കഴിഞ്ഞ രണ്ടു വർഷമായി ഭരണം നടത്തുകയാണ്. അഡ്മിനിസ്ട്രേറ്റർക്കു ജീവനക്കാരുടെ നിയമനം, അംഗത്വം നൽകൽ എന്നിങ്ങനെയുള്ള നയപരമായ കാര്യങ്ങൾ ചെയ്യുന്നതിന് അധികാരമില്ല.
പിഎസ്സി ഉണ്ടാക്കിയിരിക്കുന്ന നിയമന ചട്ടങ്ങളെ മറികടന്നു പിൻവാതിൽ നിയമനങ്ങൾ നടത്താനുള്ള നീക്കം നിർത്തിവയ്ക്കണമെന്ന് സഹകരണ വേദി നിവേദനത്തിലാവശ്യപ്പെട്ടു .
യോഗത്തിൽ അഡ്വ. ജയ്സൺ തോമസ് അധ്യക്ഷതവഹിച്ചു. മുണ്ടേരി ഗംഗാധരൻ, വി.ആർ. ഭാസ്കരൻ, എം.ഒ. മാധവൻ, ബേബി തോലാനി, പി.കെ. സരസ്വതി, പി. അനന്ത കുമാർ എന്നിവർ പ്രസംഗിച്ചു .
എന്നാൽ, കേരള ബാങ്കിന്റെ മറവിൽ തിരക്കിട്ട പിൻവാതിൽ നിയമനം എന്ന പ്രചാരണം അങ്ങേയറ്റം വസ്തുതാ വിരുദ്ധവും കേരള ബാങ്ക് രൂപീകരണ നടപടികളെ മനഃപൂർവം അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്ററും ജനറൽ മാനേജരും പ്രസ്താവനയിൽ പറഞ്ഞു.