കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യൻ (43) വധിക്കപ്പെട്ട കേസിൽ മുഖ്യപ്രതി ജോളി (47)യെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും. വെള്ളിയാഴ്ച ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, അവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ശനിയാഴ്ച താമശേരി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ സമര്‍പ്പിച്ചിരുന്നു.
പ്രൊഡക്ഷൻവാറണ്ട് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ അവധിദിനമായതിനാൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.
ജോളിയെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ജോളിയെ കസ്റ്റഡിയില്കിട്ടിയാല്വിശദമായി ചോദ്യംചെയ്തതിനുശേഷം സിലി കൊല്ലപ്പെട്ട കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ജോളി തന്നെ അതിക്രൂരമായി ദ്രോഹിച്ചിട്ടുണ്ടെന്ന സിലിയുടെ മൂത്തമകന്റെ മൊഴി തുടർ അന്വേഷണത്തിന് ഏറെ സഹായകരമാകുമെന്നാണ് പോലീസ് കരുതുന്നത്. സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴി എടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെക്കുറിച്ച് സിലിയുടെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകൻ തുറന്നു പറഞ്ഞത്. ഈ ഒരു സാഹചര്യത്തിൽ, സിലിവധകേസിൽ കൂടുതൽ ബന്ധുക്കള്‍ ജോളിക്കെതിരേ മൊഴിനല്കാനുള്ള സാധ്യതയുണ്ട്.
നിലവില്‍ മുന്‍ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃക്സാക്ഷിമൊഴികളും സാഹചര്യതെളിവുകളുമാണ് ഇതിൽ ഏറെയും. ഈ ഒരു സ്ഥിതിയിൽ കൊലപാതക പരമ്പരയിൽ ഏറ്റവും അവസാനം കൊല്ലപ്പെട്ട സിലിയുടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള ശ്രമങ്ങളായിരിക്കും തുടർ ദിവസങ്ങളില്‍ അന്വേഷണസംഘം നടത്തുക.
സിലിയുടെ ബന്ധുക്കളില്‍നിന്നുതന്നെ ഇതു ലഭ്യമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അതേസമയം കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യുവിന്റെ അറസ്റ്റും പോലീസ് ഉടന്‍ രേഖപ്പെടുത്തും.
പ്രൊഡക്ഷൻവാറണ്ട് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ അവധിദിനമായതിനാൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.
ജോളിയെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ജോളിയെ കസ്റ്റഡിയില്കിട്ടിയാല്വിശദമായി ചോദ്യംചെയ്തതിനുശേഷം സിലി കൊല്ലപ്പെട്ട കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ജോളി തന്നെ അതിക്രൂരമായി ദ്രോഹിച്ചിട്ടുണ്ടെന്ന സിലിയുടെ മൂത്തമകന്റെ മൊഴി തുടർ അന്വേഷണത്തിന് ഏറെ സഹായകരമാകുമെന്നാണ് പോലീസ് കരുതുന്നത്. സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴി എടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെക്കുറിച്ച് സിലിയുടെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകൻ തുറന്നു പറഞ്ഞത്. ഈ ഒരു സാഹചര്യത്തിൽ, സിലിവധകേസിൽ കൂടുതൽ ബന്ധുക്കള്‍ ജോളിക്കെതിരേ മൊഴിനല്കാനുള്ള സാധ്യതയുണ്ട്.
നിലവില്‍ മുന്‍ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃക്സാക്ഷിമൊഴികളും സാഹചര്യതെളിവുകളുമാണ് ഇതിൽ ഏറെയും. ഈ ഒരു സ്ഥിതിയിൽ കൊലപാതക പരമ്പരയിൽ ഏറ്റവും അവസാനം കൊല്ലപ്പെട്ട സിലിയുടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള ശ്രമങ്ങളായിരിക്കും തുടർ ദിവസങ്ങളില്‍ അന്വേഷണസംഘം നടത്തുക.
സിലിയുടെ ബന്ധുക്കളില്‍നിന്നുതന്നെ ഇതു ലഭ്യമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അതേസമയം കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യുവിന്റെ അറസ്റ്റും പോലീസ് ഉടന്‍ രേഖപ്പെടുത്തും.