മുക്കം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ മാർക്ക് ദാന വിവാദത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. മുന്നിൽ വരുന്ന പ്രശ്നങ്ങളെ മനുഷ്യത്വപരമായി സമീപിക്കാൻ സാധിക്കണമെന്നും അതാണ് ജനതാത്പര്യമെങ്കിൽ, ന്യായമായ ഒരു വിദ്യാർഥിയുടെ അവകാശം സംരക്ഷിക്കാനുള്ള മാർഗമാണ് അതെങ്കിൽ അത് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. മുക്കം ബി.പി. മൊയ്തീൻ സേവാ മന്ദിറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ നന്മയ്ക്കും ജനക്ഷേമത്തിനും വേണ്ടിയാണ്. ഇതൊക്കെ മഹാ അപരാധവും തെറ്റുമാണെങ്കിൽ ചട്ടങ്ങൾക്കും വകുപ്പുകൾക്കും വിരുദ്ധമാണെങ്കിൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ആ തെറ്റുകൾ ആവർത്തിക്കാനാണ് എനിക്കിഷ്ടം. ആകാശം ഇടിഞ്ഞു വീണാലും ഭൂമി പിളർന്നാലും ആ നിലപാടുകളുമായിതന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതന്നും മന്ത്രി പറഞ്ഞു. മുൻപും നിരവധി നിർധന വിദ്യാർഥികൾക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് മനുഷ്യത്വപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിലെ തൂപ്പുകാരന്റെ മകനായ ശ്രീഹരി അവസാനത്തെ അത്താണി എന്ന നിലയിലാണ് അദാലത്തിൽ പങ്കെടുക്കുകയും തന്റെ പ്രയാസം ഞങ്ങളോട് പറയുകയും ചെയ്തത്. ചട്ടവും വകുപ്പും പറഞ്ഞ് ആ കുട്ടിയുടെ ഭാവിക്ക് ഞങ്ങൾ കരിനിഴൽ വീഴ്ത്തിയിരുന്നുവെങ്കിൽ അവൻ വല്ല കടുംകൈ ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നവർ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മന്ത്രിക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും അനധികൃതമായി ഒന്നും ചെയ്തു കൊടുക്കേണ്ട. എന്നാൽ, അർഹതപ്പെട്ടത് ഒരു മനുഷ്യനും നിഷേധിച്ചുകൂടാ. ഒരാൾ ഒരു മന്ത്രിയുടെ അടുത്ത് വരുന്നത് അവസാനത്തെ അത്താണി എന്ന നിലയിലാണ്. ചെയ്യാൻ പറ്റുന്നതാണെങ്കിൽ ചെയ്തു കൊടുക്കാൻ സാധിക്കണം. ഒരു മന്ത്രി മാത്രമല്ല താൻ, ഒരു കോളജ് അധ്യാപകൻ കൂടിയാണ്. വിദ്യാർഥികളുടെ മനസ് എന്താണെന്ന് നന്നായി അറിയാം. വിദ്യാർഥികൾ അന്യായമായി ഒന്നും ആരിൽനിന്നും പ്രതീക്ഷിക്കുന്നില്ല.
എന്നാൽ, ന്യായമായത് അവർക്ക് നൽകുക എന്നുള്ളത് ഒരു അധ്യാപകൻ എന്ന നിലയിലും ഒരു ഭരണാധികാരിയെന്ന നിലയിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ നന്മയ്ക്കും ജനക്ഷേമത്തിനും വേണ്ടിയാണ്. ഇതൊക്കെ മഹാ അപരാധവും തെറ്റുമാണെങ്കിൽ ചട്ടങ്ങൾക്കും വകുപ്പുകൾക്കും വിരുദ്ധമാണെങ്കിൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ആ തെറ്റുകൾ ആവർത്തിക്കാനാണ് എനിക്കിഷ്ടം. ആകാശം ഇടിഞ്ഞു വീണാലും ഭൂമി പിളർന്നാലും ആ നിലപാടുകളുമായിതന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതന്നും മന്ത്രി പറഞ്ഞു. മുൻപും നിരവധി നിർധന വിദ്യാർഥികൾക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് മനുഷ്യത്വപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിലെ തൂപ്പുകാരന്റെ മകനായ ശ്രീഹരി അവസാനത്തെ അത്താണി എന്ന നിലയിലാണ് അദാലത്തിൽ പങ്കെടുക്കുകയും തന്റെ പ്രയാസം ഞങ്ങളോട് പറയുകയും ചെയ്തത്. ചട്ടവും വകുപ്പും പറഞ്ഞ് ആ കുട്ടിയുടെ ഭാവിക്ക് ഞങ്ങൾ കരിനിഴൽ വീഴ്ത്തിയിരുന്നുവെങ്കിൽ അവൻ വല്ല കടുംകൈ ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നവർ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മന്ത്രിക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും അനധികൃതമായി ഒന്നും ചെയ്തു കൊടുക്കേണ്ട. എന്നാൽ, അർഹതപ്പെട്ടത് ഒരു മനുഷ്യനും നിഷേധിച്ചുകൂടാ. ഒരാൾ ഒരു മന്ത്രിയുടെ അടുത്ത് വരുന്നത് അവസാനത്തെ അത്താണി എന്ന നിലയിലാണ്. ചെയ്യാൻ പറ്റുന്നതാണെങ്കിൽ ചെയ്തു കൊടുക്കാൻ സാധിക്കണം. ഒരു മന്ത്രി മാത്രമല്ല താൻ, ഒരു കോളജ് അധ്യാപകൻ കൂടിയാണ്. വിദ്യാർഥികളുടെ മനസ് എന്താണെന്ന് നന്നായി അറിയാം. വിദ്യാർഥികൾ അന്യായമായി ഒന്നും ആരിൽനിന്നും പ്രതീക്ഷിക്കുന്നില്ല.
എന്നാൽ, ന്യായമായത് അവർക്ക് നൽകുക എന്നുള്ളത് ഒരു അധ്യാപകൻ എന്ന നിലയിലും ഒരു ഭരണാധികാരിയെന്ന നിലയിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.