തിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും താൻ വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിയമം ലംഘിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഒരു നിമിഷം വൈകാതെ പുറത്താക്കേണ്ടതു മുഖ്യമന്ത്രിയുടെ കർത്തവ്യമാണ്. രാജ്യത്തെ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭരണം നടത്തേണ്ടത്. ഭരണഘടനയുടെ കാവൽഭടനാകേണ്ടയാളാണ് മന്ത്രി.
ചട്ടങ്ങളും വകുപ്പുകളും താൻ ഇനിയും ലംഘിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നതു ഗുരുതരമാണ്. സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിന് മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടു.
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും അതു കേമത്തരമായി വിളിച്ചു പറഞ്ഞു നടക്കുകയും ചെയ്യുകയാണു മന്ത്രി. അർഹതയുള്ളവർക്ക് അർഹമായതു കൊടുക്കുകയാണു താൻ ചെയ്യുന്നതെന്നു മന്ത്രി പറയുന്നു. അർഹതയുള്ളവർക്ക് അർഹമായത് കൊടുക്കുന്നതിന് ആരും എതിരല്ല. പക്ഷേ അത് നിയമാനുസൃതമാകണം.
തോറ്റ കുട്ടികളെ നിയമം ലംഘിച്ച് മാർക്ക് കൂട്ടിയിട്ടു നൽകി ജയിപ്പിക്കുന്നതാണോ അർഹമായത് നൽകൽ? അത് അനർഹർക്കു നൽകുന്ന മാർക്ക് ദാനമാണ്. വിജയിക്കാനുള്ള അർഹത തീരുമാനിക്കുന്നത് ആ പരീക്ഷയിൽ ലഭിച്ച മാർക്കാണ്. പരീക്ഷയിൽ തോറ്റ കുട്ടികളെ കൂട്ടത്തോടെ മാർക്ക് കൂട്ടിയിട്ട് ജയിപ്പിച്ചാൽ പിന്നെ പരീക്ഷയുടെ അർഥമെന്താണ്?
എല്ലാം നിയമാനുസൃതമായാണു ചെയ്തതെന്നാണു മന്ത്രി ആദ്യം പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു നിയമം താൻ ലംഘിച്ചുവെന്ന്.
തെറ്റു ചെയ്യുക മാത്രമല്ല, അതിനെ ന്യായീകരിക്കുകയും അത് ആവർത്തിക്കുമെന്നു പ്രഖ്യാപിക്കുകയുമാണു മന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിയമം ലംഘിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഒരു നിമിഷം വൈകാതെ പുറത്താക്കേണ്ടതു മുഖ്യമന്ത്രിയുടെ കർത്തവ്യമാണ്. രാജ്യത്തെ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭരണം നടത്തേണ്ടത്. ഭരണഘടനയുടെ കാവൽഭടനാകേണ്ടയാളാണ് മന്ത്രി.
ചട്ടങ്ങളും വകുപ്പുകളും താൻ ഇനിയും ലംഘിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നതു ഗുരുതരമാണ്. സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിന് മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടു.
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും അതു കേമത്തരമായി വിളിച്ചു പറഞ്ഞു നടക്കുകയും ചെയ്യുകയാണു മന്ത്രി. അർഹതയുള്ളവർക്ക് അർഹമായതു കൊടുക്കുകയാണു താൻ ചെയ്യുന്നതെന്നു മന്ത്രി പറയുന്നു. അർഹതയുള്ളവർക്ക് അർഹമായത് കൊടുക്കുന്നതിന് ആരും എതിരല്ല. പക്ഷേ അത് നിയമാനുസൃതമാകണം.
തോറ്റ കുട്ടികളെ നിയമം ലംഘിച്ച് മാർക്ക് കൂട്ടിയിട്ടു നൽകി ജയിപ്പിക്കുന്നതാണോ അർഹമായത് നൽകൽ? അത് അനർഹർക്കു നൽകുന്ന മാർക്ക് ദാനമാണ്. വിജയിക്കാനുള്ള അർഹത തീരുമാനിക്കുന്നത് ആ പരീക്ഷയിൽ ലഭിച്ച മാർക്കാണ്. പരീക്ഷയിൽ തോറ്റ കുട്ടികളെ കൂട്ടത്തോടെ മാർക്ക് കൂട്ടിയിട്ട് ജയിപ്പിച്ചാൽ പിന്നെ പരീക്ഷയുടെ അർഥമെന്താണ്?
എല്ലാം നിയമാനുസൃതമായാണു ചെയ്തതെന്നാണു മന്ത്രി ആദ്യം പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു നിയമം താൻ ലംഘിച്ചുവെന്ന്.
തെറ്റു ചെയ്യുക മാത്രമല്ല, അതിനെ ന്യായീകരിക്കുകയും അത് ആവർത്തിക്കുമെന്നു പ്രഖ്യാപിക്കുകയുമാണു മന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.