എടക്കര: ഓഗസ്റ്റിലുണ്ടായ പ്രളയം, ഉരുൾപൊട്ടൽ എന്നിവയെ തുടർന്ന് ഭൂമിയും വീടും നഷ്ടപ്പെട്ട പോത്തുകല്ല് പഞ്ചായത്തിലെ പാതാർ, കവളപ്പാറ എന്നിവിടങ്ങളിലെ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണർ മുഹമ്മദ് ആരീഫ് ഖാൻ. ഉരുൾപൊട്ടലുണ്ടായ പോത്തുകല്ല് പഞ്ചായത്തിലെ പാതാറിലും കവളപ്പാറയിലും ഞായറാഴ്ച ഉച്ചയോടെ നടത്തിയ സന്ദർശനങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതെല്ലാം കാണുമ്പോൾ വലിയ സങ്കടമുണ്ടെന്ന് പറഞ്ഞ ഗവർണർ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവരടക്കമുള്ളവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും വ്യക്തമാക്കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് ഇവിടുത്തെ ദുരിതങ്ങൾ ചർച്ചചെയ്യുമെന്നും ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവരെ ശരിയായ രീതിയിൽ പുനരധിവസിപ്പിക്കുമെന്നും ഗവർണർ ഉറപ്പു നൽകി.
ഇതെല്ലാം കാണുമ്പോൾ വലിയ സങ്കടമുണ്ടെന്ന് പറഞ്ഞ ഗവർണർ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവരടക്കമുള്ളവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും വ്യക്തമാക്കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് ഇവിടുത്തെ ദുരിതങ്ങൾ ചർച്ചചെയ്യുമെന്നും ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവരെ ശരിയായ രീതിയിൽ പുനരധിവസിപ്പിക്കുമെന്നും ഗവർണർ ഉറപ്പു നൽകി.