തിരുവനന്തപുരം: കോരിച്ചൊരിഞ്ഞ തുലാമഴയിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ആവേശം ഒട്ടും കുറഞ്ഞില്ല. ഇന്ന് ഒരു ദിനം നീളുന്ന നിശബ്ദ പ്രചാരണം. ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ 9.57 ലക്ഷം വോട്ടർമാർ നാളെ വിധിയെഴുതും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ്.
അടിയൊഴുക്കുകൾ അനുകൂലമാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണു മൂന്നു മുന്നണി നേതാക്കളും സ്ഥാനാർഥികളും. നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡല പരിധിയിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ട് ഉറപ്പാക്കാനും സ്ഥാനാർഥികളുടെ സ്ലിപ്പുകൾ വിതരണം ചെയ്യാനുമായി ബൂത്തുകൾ തോറും സ്ക്വാഡുകളെ ക്രമീകരിച്ചിട്ടുണ്ട്. സ്ഥാനാർഥികളും ഇന്നു പരാമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് തേടാനും പ്രമുഖരെ കണ്ടു വോട്ട് ഉറപ്പാക്കാനും ശ്രമിക്കും.
അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണവും തെരഞ്ഞെടുപ്പു കമ്മീഷൻ പൂർത്തിയാക്കി. കള്ളവോട്ടു തടയുന്നതിനായി അഞ്ചു മണ്ഡലങ്ങളിലായി 140 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പരസ്യപ്രചാരണം സമാപിച്ചതോടെ മണ്ഡലത്തിനു പുറത്തു നിന്നെത്തിയ രാഷ്ട്രീയ നേതാക്കൾ മടങ്ങണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ കർശന നിർദേശം നൽകി. മണ്ഡലത്തിനു പുറത്തുള്ളവർ ഇവിടെ തങ്ങി പ്രചാരണം നടത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പോലീസിനും വരണാധികാരികൾക്കും ടിക്കാറാം മീണ നിർദേശം നൽകി.
അടിയൊഴുക്കുകൾ അനുകൂലമാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണു മൂന്നു മുന്നണി നേതാക്കളും സ്ഥാനാർഥികളും. നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡല പരിധിയിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ട് ഉറപ്പാക്കാനും സ്ഥാനാർഥികളുടെ സ്ലിപ്പുകൾ വിതരണം ചെയ്യാനുമായി ബൂത്തുകൾ തോറും സ്ക്വാഡുകളെ ക്രമീകരിച്ചിട്ടുണ്ട്. സ്ഥാനാർഥികളും ഇന്നു പരാമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് തേടാനും പ്രമുഖരെ കണ്ടു വോട്ട് ഉറപ്പാക്കാനും ശ്രമിക്കും.
അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണവും തെരഞ്ഞെടുപ്പു കമ്മീഷൻ പൂർത്തിയാക്കി. കള്ളവോട്ടു തടയുന്നതിനായി അഞ്ചു മണ്ഡലങ്ങളിലായി 140 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പരസ്യപ്രചാരണം സമാപിച്ചതോടെ മണ്ഡലത്തിനു പുറത്തു നിന്നെത്തിയ രാഷ്ട്രീയ നേതാക്കൾ മടങ്ങണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ കർശന നിർദേശം നൽകി. മണ്ഡലത്തിനു പുറത്തുള്ളവർ ഇവിടെ തങ്ങി പ്രചാരണം നടത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പോലീസിനും വരണാധികാരികൾക്കും ടിക്കാറാം മീണ നിർദേശം നൽകി.