കോഴിക്കോട്: ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചരി പുലിക്കയം പൊന്നാമറ്റത്തിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യൻ (43) വധിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി (47) യെ അന്വേഷണസംഘം നാളെ കസ്റ്റഡിയില്‍ വാങ്ങും.
വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നലെ താമശേരി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസിൽ മൂന്നുപ്രതികളുടെയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളി. റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിക്കുമെന്നിരിക്കെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കൂടാതെ ജുഡീഷൽ കസ്റ്റഡി നീട്ടുന്നതിനായി അന്വേഷണസംഘം താമരശേരി രണ്ടാംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി പ്രതികളെ റിമാന്‍ഡ് ചെയ്തു. ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മജിസ്ട്രേറ്റിന് റിമാന്‍ഡ് ചെയ്യാമെങ്കിലും താമരശേരിയിലെ രണ്ട് കോടതികളിലും ഈ സംവിധാനമില്ലാത്തതിനാല്‍ പ്രതികളെ നേരിട്ട് ഹാജരാക്കിയിരുന്നു.
സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ്സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. അറസ്റ്റ് മെമ്മോ സഹിതം ആദ്യം പ്രൊഡക്ഷന്‍ വാറന്റിനുള്ള അപേക്ഷ ഒന്നാം കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. താമരശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസായതിനാലാണ് താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ അപേക്ഷ നല്‍കിയത്. പ്രൊഡക്ഷൻ വാറണ്ട് ലഭിച്ചെങ്കിലും ഇന്നു ഞായറാഴ്ചയായതിനാൽ നാളെയേ ജോളിയെ കസ്റ്റഡിയിൽ വാങ്ങൂ.
അതേസമയം, കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴയ്ക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു(44)വിനെ അറസ്റ്റ്ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം തയാറാക്കി തുടങ്ങിയിട്ടുണ്ട്. റോയ്തോമസിന്റെ കേസിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ രേഖപ്പെടുത്തിയവരുടെ മൊഴികള്‍ പ്രത്യേകം എഴുതി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ, ഓരോ കേസുമായി ബന്ധപ്പെട്ടും പ്രതികള്‍ നല്കിയ മൊഴികളും അതാത് അന്വേഷണസംഘം പ്രത്യേകം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കേണ്ടവരുടെയും മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, സിലിവധക്കേസിൽ വടകര കോസ്റ്റല്‍ ഇന്‍സ്പക്ടര്‍ ബി.കെ. സിജു എന്നിവര്‍ സിലിയുടെ മകന്റെ മൊഴി രേഖപ്പെടുത്തി.
പ്രജുകുമാറിന് നിരവധി തവണ സയനൈഡ് നല്കി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മൂന്നാം പ്രതിയായ പ്രജുകുമാറിന് നിരവധി തവണ പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് മൊഴി. പ്രജുകുമാറിന് സയനൈഡ് നല്കിയ പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരില്‍വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.
കോയമ്പത്തൂരിൽ രാസപദാർഥങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാരനായ ഇയാളില്‍നിന്നാണ് സയനൈഡ് വാങ്ങിയെതെന്നാണ് പ്രജുകുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. നിരവധി തവണ സയനൈഡ് നല്‍കിയതായി ഇയാള്‍ ചോദ്യംചെയ്യലിൽ സമ്മതിച്ചു. സത്യനെകുറിച്ച് സമീപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.
വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നലെ താമശേരി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസിൽ മൂന്നുപ്രതികളുടെയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളി. റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിക്കുമെന്നിരിക്കെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കൂടാതെ ജുഡീഷൽ കസ്റ്റഡി നീട്ടുന്നതിനായി അന്വേഷണസംഘം താമരശേരി രണ്ടാംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി പ്രതികളെ റിമാന്‍ഡ് ചെയ്തു. ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മജിസ്ട്രേറ്റിന് റിമാന്‍ഡ് ചെയ്യാമെങ്കിലും താമരശേരിയിലെ രണ്ട് കോടതികളിലും ഈ സംവിധാനമില്ലാത്തതിനാല്‍ പ്രതികളെ നേരിട്ട് ഹാജരാക്കിയിരുന്നു.
സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ്സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. അറസ്റ്റ് മെമ്മോ സഹിതം ആദ്യം പ്രൊഡക്ഷന്‍ വാറന്റിനുള്ള അപേക്ഷ ഒന്നാം കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. താമരശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസായതിനാലാണ് താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ അപേക്ഷ നല്‍കിയത്. പ്രൊഡക്ഷൻ വാറണ്ട് ലഭിച്ചെങ്കിലും ഇന്നു ഞായറാഴ്ചയായതിനാൽ നാളെയേ ജോളിയെ കസ്റ്റഡിയിൽ വാങ്ങൂ.
അതേസമയം, കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴയ്ക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു(44)വിനെ അറസ്റ്റ്ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം തയാറാക്കി തുടങ്ങിയിട്ടുണ്ട്. റോയ്തോമസിന്റെ കേസിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ രേഖപ്പെടുത്തിയവരുടെ മൊഴികള്‍ പ്രത്യേകം എഴുതി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ, ഓരോ കേസുമായി ബന്ധപ്പെട്ടും പ്രതികള്‍ നല്കിയ മൊഴികളും അതാത് അന്വേഷണസംഘം പ്രത്യേകം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കേണ്ടവരുടെയും മൊഴികള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, സിലിവധക്കേസിൽ വടകര കോസ്റ്റല്‍ ഇന്‍സ്പക്ടര്‍ ബി.കെ. സിജു എന്നിവര്‍ സിലിയുടെ മകന്റെ മൊഴി രേഖപ്പെടുത്തി.
പ്രജുകുമാറിന് നിരവധി തവണ സയനൈഡ് നല്കി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മൂന്നാം പ്രതിയായ പ്രജുകുമാറിന് നിരവധി തവണ പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് മൊഴി. പ്രജുകുമാറിന് സയനൈഡ് നല്കിയ പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരില്‍വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.
കോയമ്പത്തൂരിൽ രാസപദാർഥങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാരനായ ഇയാളില്‍നിന്നാണ് സയനൈഡ് വാങ്ങിയെതെന്നാണ് പ്രജുകുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. നിരവധി തവണ സയനൈഡ് നല്‍കിയതായി ഇയാള്‍ ചോദ്യംചെയ്യലിൽ സമ്മതിച്ചു. സത്യനെകുറിച്ച് സമീപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.