മൂവാറ്റുപുഴ: പ്രളയത്തിൽ മുങ്ങി കുപ്പിവെള്ള ഫാക്ടറിക്കുണ്ടായ നഷ്ടത്തിനു സർവേയർ കണക്കാക്കിയ നഷ്ടം പലിശ സഹിതം നൽകാൻ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കന്പനിയോട് നിർദേശിച്ച് സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
പുതുപ്പാടി ജെകെജെ ഇൻഡസ്ട്രീസ് ടോം ജോസ് മുഖേന സമർപ്പിച്ച ഹർജിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ടാണ് ജസ്റ്റീസ് സുരേന്ദ്രമോഹൻ ചെയർമാനും ബീനാ കുമാരി അംഗവുമായുള്ള കമ്മീഷന്റെ വിധി. സർവെയർ നിർണയിച്ച 17,85,291 രൂപയിൽ സ്റ്റോക്ക് നഷ്ടമായി കണക്കാക്കിയ 16,88,420 രൂപ ഒഴിവാക്കി മെഷിനറിയുടെ നഷ്ടമായ 96,879 രൂപ മാത്രം നൽകിയതിനെ ഹർജി ചോദ്യം ചെയ്തിരുന്നു.
വെള്ളപ്പൊക്കത്തിനു ശേഷം വൻതോതിൽ സ്റ്റോക്ക് കാണപ്പെട്ടു എന്ന കാരണം പറഞ്ഞായിരുന്നു നഷ്ടം നൽകാൻ വിസമ്മിച്ചത്. നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട് സർവെയർ നിർണയിച്ച നഷ്ടം നൽകാത്തതിന് ന്യായീകരണമില്ലെന്ന വാദം അംഗീകരിച്ചാണ് എട്ടു ശതമാനം പലിശ സഹിതം തുക നൽകാൻ ഉത്തരവിട്ടത്.
പുതുപ്പാടി ജെകെജെ ഇൻഡസ്ട്രീസ് ടോം ജോസ് മുഖേന സമർപ്പിച്ച ഹർജിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ടാണ് ജസ്റ്റീസ് സുരേന്ദ്രമോഹൻ ചെയർമാനും ബീനാ കുമാരി അംഗവുമായുള്ള കമ്മീഷന്റെ വിധി. സർവെയർ നിർണയിച്ച 17,85,291 രൂപയിൽ സ്റ്റോക്ക് നഷ്ടമായി കണക്കാക്കിയ 16,88,420 രൂപ ഒഴിവാക്കി മെഷിനറിയുടെ നഷ്ടമായ 96,879 രൂപ മാത്രം നൽകിയതിനെ ഹർജി ചോദ്യം ചെയ്തിരുന്നു.
വെള്ളപ്പൊക്കത്തിനു ശേഷം വൻതോതിൽ സ്റ്റോക്ക് കാണപ്പെട്ടു എന്ന കാരണം പറഞ്ഞായിരുന്നു നഷ്ടം നൽകാൻ വിസമ്മിച്ചത്. നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട് സർവെയർ നിർണയിച്ച നഷ്ടം നൽകാത്തതിന് ന്യായീകരണമില്ലെന്ന വാദം അംഗീകരിച്ചാണ് എട്ടു ശതമാനം പലിശ സഹിതം തുക നൽകാൻ ഉത്തരവിട്ടത്.