തിരുവനന്തപുരം: അഞ്ചു സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുന്പോൾ പ്രതീക്ഷയ്ക്കൊപ്പം മുന്നണികൾക്ക് ആശങ്കയും. രാഷ്ട്രീയ പോരാട്ടത്തിനപ്പുറം ജാതി, സമുദായ തലങ്ങളിലേക്കു പ്രചാരണം പോയതോടെ അടിയൊഴുക്കുകൾ എങ്ങനെ ബാധിക്കുമെന്നു തീർച്ചയില്ലാത്ത നിലയിലാണു നേതാക്കൾ.
അഞ്ചിൽ മൂന്നിടത്തു തീപാറുന്ന ത്രികോണ മത്സരമാണു പുറമേ കാണുന്നത്. ഇതിൽ വട്ടിയൂർക്കാവും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. രണ്ടിടത്തും രണ്ടാമതെത്തിയത് ബിജെപിയും. ഈ നിലയ്ക്കു മാറ്റം വരുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. അതിനുള്ള സാധ്യതകൾ ഇല്ലാതില്ല. കോന്നിയിൽ ബിജെപി വലിയൊരു ഘടകമല്ലായിരുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാമതായെങ്കിലും ഒപ്പത്തിനൊപ്പം പിടിച്ചു. അന്നു മത്സരിച്ച കെ. സുരേന്ദ്രൻ തന്നെ ബിജെപി സ്ഥാനാർഥി ആയതോടെ ഇവിടെയും കടുത്ത ത്രികോണ മത്സരമായി. ഒരു പക്ഷേ, ഏറ്റവും പ്രവചനാതീതമായ മത്സരം നടക്കുന്നതും ഇവിടെത്തന്നെ.
പാലാരിവട്ടം പാലവും പിഎസ്സി ജോലി തട്ടിപ്പും ഒടുവിലായി മാർക്ക്ദാനവിവാദവും അരങ്ങു കൊഴുപ്പിച്ച പ്രചാരണത്തിൽ പക്ഷേ വഴിത്തിരിവായത് എൻഎസ്എസിന്റെ നിലപാടാണ്. സമദൂരം വെടിഞ്ഞ് അവർ ശരിദൂരത്തിലേക്കു മാറിയതോടെ രാഷ്ട്രീയം ഇതിൽ ചുറ്റിത്തിരിഞ്ഞായി. അവരുടെ ശരിദൂരം യുഡിഎഫിനുള്ള പിന്തുണയാണെന്നു തിരിച്ചറിഞ്ഞതോടെ സിപിഎമ്മും പരസ്യമായ പോരിനിറങ്ങി. എൻഎസ്എസിനെതിരേ ശക്തമായ വിമർശനവുമായ രംഗത്തു വന്ന വെള്ളാപ്പള്ളി നടേശൻ മനസു കൊണ്ട് എൽഡിഎഫിനൊപ്പമെന്നു വ്യക്തമാക്കി. എന്നാൽ, ഒരു മുന്നണിക്കും പിന്തുണയില്ലെന്ന പരസ്യപ്രസ്താവനയും പുറത്തിറക്കി.
അവസാന ഘട്ടമായപ്പോഴേക്കും സഭാതർക്കവും തെരഞ്ഞെടുപ്പു ചർച്ചകളിൽ നിറയുകയാണ്. ഓർത്തഡോക്സ് വിഭാഗത്തിനു കാര്യമായ ശക്തിയുള്ള കോന്നിയിൽ അവരുടെ വോട്ടിൽ ബിജെപി കണ്ണുവയ്ക്കുന്നു. ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ പാരഡികൾ വരെ പുറത്തിറക്കി ഓർത്തഡോക്സുകാരുടെ മനസിൽ കയറിപ്പറ്റാൻ അവർ ശ്രമിക്കുന്നു. വോട്ട് ചോരാതിരിക്കാൻ മറ്റു മുന്നണികളും പരമാവധി ശ്രമങ്ങൾ നടത്തുന്നു.
ശബരിമല സജീവ തെരഞ്ഞെടുപ്പു വിഷയമാക്കാനാണു യുഡിഎഫും ബിജെപിയും തുടക്കം മുതൽ ശ്രമിച്ചത്. അതിൽ തലയിടാതെ മാറി നിൽക്കാൻ തുടക്കത്തിൽ എൽഡിഎഫ് ശ്രമിച്ചെങ്കിലും പിന്നീടു നിലപാടു മാറ്റി. ശബരിമലയ്ക്കു വേണ്ടി സർക്കാർ ചെലവഴിച്ച തുകയുടെ കണക്കു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല ഭക്തി പ്രകടിപ്പിച്ചത്. തങ്ങൾ വിശ്വാസത്തിനെതിരല്ലെന്നും ശബരിമലയിൽ പോകുന്നവരിൽ കൂടുതലും കമ്യൂണിസ്റ്റുകാരാണെന്നു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
വലിയൊരു പരിധി വരെ സമുദായ സംഘടനകളുടെ ശക്തി പ്രകടനമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്. ആരു ജയിച്ചാലും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ സമുദായ സംഘടനകൾ ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെന്നതു പോലെ സമുദായ സംഘടനകളുടെ ഇടപെടലിലൂടെ വോട്ടുകൾ എങ്ങോട്ടൊക്കെ മാറി മറിയുമെന്നു കണക്കുകൂട്ടാൻ ബുദ്ധിമുട്ടുകയാണു രാഷ്ട്രീയ നേതൃത്വങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്ര കൂറ്റൻ വിജയം യുഡിഎഫോ ഇത്ര വലിയ പരാജയം എൽഡിഎഫോ മുൻകൂട്ടി കണ്ടിരുന്നില്ലല്ലോ.
ഈ ദിവസങ്ങളിൽ പെയ്യുന്ന മഴ വോട്ടിംഗ് ശതമാനം കുറയാൻ ഇടയാക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വങ്ങൾക്കുണ്ട്. പാലായിൽ മഴ വോട്ടിംഗിനെ കാര്യമായി ബാധിച്ചിരുന്നു. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് മുന്നണികളുടെയും സ്ഥാനാർഥികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
സമീപകാലങ്ങളിൽ കാണാത്ത തരത്തിലുള്ള വാശിയേറിയ പ്രചാരണ പ്രവർത്തനങ്ങളാണ് അഞ്ചു മണ്ഡലങ്ങളിലും മുന്നണികൾ കാഴ്ചവച്ചത്. മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പെടെയുള്ളവർ വോട്ട് ചോദിച്ചു വീട്ടുപടിക്കലെത്തിയ അപൂർവകാഴ്ചയാണ് അഞ്ചു മണ്ഡലങ്ങളിലെയും ജനങ്ങൾക്കു കാണാൻ സാധിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ജനവികാരത്തിൽ മാറ്റമുണ്ടായോ എന്നറിയാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഇതിന്റെ ഫലം ഭാവി രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്യും.
സാബു ജോണ്
അഞ്ചിൽ മൂന്നിടത്തു തീപാറുന്ന ത്രികോണ മത്സരമാണു പുറമേ കാണുന്നത്. ഇതിൽ വട്ടിയൂർക്കാവും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. രണ്ടിടത്തും രണ്ടാമതെത്തിയത് ബിജെപിയും. ഈ നിലയ്ക്കു മാറ്റം വരുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. അതിനുള്ള സാധ്യതകൾ ഇല്ലാതില്ല. കോന്നിയിൽ ബിജെപി വലിയൊരു ഘടകമല്ലായിരുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാമതായെങ്കിലും ഒപ്പത്തിനൊപ്പം പിടിച്ചു. അന്നു മത്സരിച്ച കെ. സുരേന്ദ്രൻ തന്നെ ബിജെപി സ്ഥാനാർഥി ആയതോടെ ഇവിടെയും കടുത്ത ത്രികോണ മത്സരമായി. ഒരു പക്ഷേ, ഏറ്റവും പ്രവചനാതീതമായ മത്സരം നടക്കുന്നതും ഇവിടെത്തന്നെ.
പാലാരിവട്ടം പാലവും പിഎസ്സി ജോലി തട്ടിപ്പും ഒടുവിലായി മാർക്ക്ദാനവിവാദവും അരങ്ങു കൊഴുപ്പിച്ച പ്രചാരണത്തിൽ പക്ഷേ വഴിത്തിരിവായത് എൻഎസ്എസിന്റെ നിലപാടാണ്. സമദൂരം വെടിഞ്ഞ് അവർ ശരിദൂരത്തിലേക്കു മാറിയതോടെ രാഷ്ട്രീയം ഇതിൽ ചുറ്റിത്തിരിഞ്ഞായി. അവരുടെ ശരിദൂരം യുഡിഎഫിനുള്ള പിന്തുണയാണെന്നു തിരിച്ചറിഞ്ഞതോടെ സിപിഎമ്മും പരസ്യമായ പോരിനിറങ്ങി. എൻഎസ്എസിനെതിരേ ശക്തമായ വിമർശനവുമായ രംഗത്തു വന്ന വെള്ളാപ്പള്ളി നടേശൻ മനസു കൊണ്ട് എൽഡിഎഫിനൊപ്പമെന്നു വ്യക്തമാക്കി. എന്നാൽ, ഒരു മുന്നണിക്കും പിന്തുണയില്ലെന്ന പരസ്യപ്രസ്താവനയും പുറത്തിറക്കി.
അവസാന ഘട്ടമായപ്പോഴേക്കും സഭാതർക്കവും തെരഞ്ഞെടുപ്പു ചർച്ചകളിൽ നിറയുകയാണ്. ഓർത്തഡോക്സ് വിഭാഗത്തിനു കാര്യമായ ശക്തിയുള്ള കോന്നിയിൽ അവരുടെ വോട്ടിൽ ബിജെപി കണ്ണുവയ്ക്കുന്നു. ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ പാരഡികൾ വരെ പുറത്തിറക്കി ഓർത്തഡോക്സുകാരുടെ മനസിൽ കയറിപ്പറ്റാൻ അവർ ശ്രമിക്കുന്നു. വോട്ട് ചോരാതിരിക്കാൻ മറ്റു മുന്നണികളും പരമാവധി ശ്രമങ്ങൾ നടത്തുന്നു.
ശബരിമല സജീവ തെരഞ്ഞെടുപ്പു വിഷയമാക്കാനാണു യുഡിഎഫും ബിജെപിയും തുടക്കം മുതൽ ശ്രമിച്ചത്. അതിൽ തലയിടാതെ മാറി നിൽക്കാൻ തുടക്കത്തിൽ എൽഡിഎഫ് ശ്രമിച്ചെങ്കിലും പിന്നീടു നിലപാടു മാറ്റി. ശബരിമലയ്ക്കു വേണ്ടി സർക്കാർ ചെലവഴിച്ച തുകയുടെ കണക്കു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല ഭക്തി പ്രകടിപ്പിച്ചത്. തങ്ങൾ വിശ്വാസത്തിനെതിരല്ലെന്നും ശബരിമലയിൽ പോകുന്നവരിൽ കൂടുതലും കമ്യൂണിസ്റ്റുകാരാണെന്നു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
വലിയൊരു പരിധി വരെ സമുദായ സംഘടനകളുടെ ശക്തി പ്രകടനമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്. ആരു ജയിച്ചാലും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ സമുദായ സംഘടനകൾ ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെന്നതു പോലെ സമുദായ സംഘടനകളുടെ ഇടപെടലിലൂടെ വോട്ടുകൾ എങ്ങോട്ടൊക്കെ മാറി മറിയുമെന്നു കണക്കുകൂട്ടാൻ ബുദ്ധിമുട്ടുകയാണു രാഷ്ട്രീയ നേതൃത്വങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്ര കൂറ്റൻ വിജയം യുഡിഎഫോ ഇത്ര വലിയ പരാജയം എൽഡിഎഫോ മുൻകൂട്ടി കണ്ടിരുന്നില്ലല്ലോ.
ഈ ദിവസങ്ങളിൽ പെയ്യുന്ന മഴ വോട്ടിംഗ് ശതമാനം കുറയാൻ ഇടയാക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വങ്ങൾക്കുണ്ട്. പാലായിൽ മഴ വോട്ടിംഗിനെ കാര്യമായി ബാധിച്ചിരുന്നു. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് മുന്നണികളുടെയും സ്ഥാനാർഥികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
സമീപകാലങ്ങളിൽ കാണാത്ത തരത്തിലുള്ള വാശിയേറിയ പ്രചാരണ പ്രവർത്തനങ്ങളാണ് അഞ്ചു മണ്ഡലങ്ങളിലും മുന്നണികൾ കാഴ്ചവച്ചത്. മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പെടെയുള്ളവർ വോട്ട് ചോദിച്ചു വീട്ടുപടിക്കലെത്തിയ അപൂർവകാഴ്ചയാണ് അഞ്ചു മണ്ഡലങ്ങളിലെയും ജനങ്ങൾക്കു കാണാൻ സാധിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ജനവികാരത്തിൽ മാറ്റമുണ്ടായോ എന്നറിയാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഇതിന്റെ ഫലം ഭാവി രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്യും.
സാബു ജോണ്