തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ടുചെയ്യാമെന്ന് എൻഎസ്എസ് നേതൃത്വം തന്നെയോ പാർട്ടിയെയോ മുന്നണിയെയോ അറിയിയിച്ചിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
തങ്ങളുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യണമെന്നു കോണ്‍ഗ്രസ് എൻഎസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ പിന്തുണയുണ്ടെങ്കിൽ അതു പ്രഖ്യാപിക്കേണ്ടത് എൻഎസ്എസ് ജനറൽ സെക്രട്ടറിയാണ്. അതുണ്ടായിട്ടില്ല. ഏതെങ്കിലും സാമുദായിക സംഘടന പിന്തുണ പ്രഖ്യാപിച്ചതായി അറിയില്ല. സമുദായ സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനോ സിപിഎമ്മിനെ പോലെ അവരുടെ തിണ്ണനിരങ്ങാനോ കോണ്‍ഗ്രസിനെ കിട്ടില്ലെന്നും പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
ശരിയായ നിലപാടിനൊപ്പം നിൽക്കുന്ന പാർട്ടി കോണ്‍ഗ്രസാണ്. എങ്കിൽ. എൻഎസ്എസിന്റെ ശരിദൂര നിലപാടിന്റെ ഗുണം കോണ്‍ഗ്രസിനു കിട്ടാം. ചെങ്ങന്നൂരിൽ എൻഎസ്എസ് സമദൂര നിലപാടായിരുന്നു സ്വീകരിച്ചത്. ഇതിന്റെ ഗുണം സിപിഎമ്മിനു ലഭിച്ചു. അനുനയിപ്പിച്ചിട്ടും പിന്തുണ കിട്ടിയില്ലെങ്കിൽ സ്ഥാനത്തും അസ്ഥാനത്തും തുടരെ ആരോപണമുന്നയിക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. അതാണ് എൻഎസ്എസിനെതിരേ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി എടുക്കുന്ന നിലപാടല്ല ഈഴവ സമുദായാംഗങ്ങൾ സ്വീകരിക്കുന്നത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ആദ്യം ഉന്നയിച്ചു സിപിഎമ്മിന്റെ മഞ്ചേശ്വരം സ്ഥാനാർഥിയാണ്. വികസനവും രാഷ്ട്രീയവും പറഞ്ഞു വോട്ട് ചോദിക്കാനുമുള്ള ധാർമികാവശകാശം സിപിഎമ്മിനു നഷ്ടമായി. എത്ര സീറ്റിൽ ജയിക്കുമെന്നു സിപിഎം നേതാക്കളാരും പറയാത്തതും ഇതിനാലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തങ്ങളുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യണമെന്നു കോണ്‍ഗ്രസ് എൻഎസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ പിന്തുണയുണ്ടെങ്കിൽ അതു പ്രഖ്യാപിക്കേണ്ടത് എൻഎസ്എസ് ജനറൽ സെക്രട്ടറിയാണ്. അതുണ്ടായിട്ടില്ല. ഏതെങ്കിലും സാമുദായിക സംഘടന പിന്തുണ പ്രഖ്യാപിച്ചതായി അറിയില്ല. സമുദായ സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനോ സിപിഎമ്മിനെ പോലെ അവരുടെ തിണ്ണനിരങ്ങാനോ കോണ്‍ഗ്രസിനെ കിട്ടില്ലെന്നും പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
ശരിയായ നിലപാടിനൊപ്പം നിൽക്കുന്ന പാർട്ടി കോണ്‍ഗ്രസാണ്. എങ്കിൽ. എൻഎസ്എസിന്റെ ശരിദൂര നിലപാടിന്റെ ഗുണം കോണ്‍ഗ്രസിനു കിട്ടാം. ചെങ്ങന്നൂരിൽ എൻഎസ്എസ് സമദൂര നിലപാടായിരുന്നു സ്വീകരിച്ചത്. ഇതിന്റെ ഗുണം സിപിഎമ്മിനു ലഭിച്ചു. അനുനയിപ്പിച്ചിട്ടും പിന്തുണ കിട്ടിയില്ലെങ്കിൽ സ്ഥാനത്തും അസ്ഥാനത്തും തുടരെ ആരോപണമുന്നയിക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. അതാണ് എൻഎസ്എസിനെതിരേ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി എടുക്കുന്ന നിലപാടല്ല ഈഴവ സമുദായാംഗങ്ങൾ സ്വീകരിക്കുന്നത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ആദ്യം ഉന്നയിച്ചു സിപിഎമ്മിന്റെ മഞ്ചേശ്വരം സ്ഥാനാർഥിയാണ്. വികസനവും രാഷ്ട്രീയവും പറഞ്ഞു വോട്ട് ചോദിക്കാനുമുള്ള ധാർമികാവശകാശം സിപിഎമ്മിനു നഷ്ടമായി. എത്ര സീറ്റിൽ ജയിക്കുമെന്നു സിപിഎം നേതാക്കളാരും പറയാത്തതും ഇതിനാലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.