മരട് (കൊച്ചി): സുപ്രീംകോടതി വിധിയെ തുടർന്ന് മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി ഒഴിഞ്ഞുപോയ ഉടമകൾക്കുള്ള നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം വിതരണം ചെയ്യുമെന്ന് മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ഫ്ലാറ്റുകൾ പൊളിക്കൽ തുടങ്ങുന്നതിന്റെ മുന്നോടിയായി കെട്ടിടങ്ങളുടെ ബല പരിശോധനയും തുടങ്ങി. നഷ്ടപരിഹാരത്തിനായി പരിഗണിച്ച അപേക്ഷകളിൽ 107 പേർക്കാണ് ആദ്യ ഘട്ടത്തിൽ തുക നൽകുക. ഇതിനായി നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് നമ്പർ എഴുതി 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകണം. അവധി ദിവസമായ ഇന്ന് ഈ ആവശ്യത്തിനു മാത്രമായി മരട് നഗരസഭാ കാര്യാലയം തുറന്നു പ്രവർത്തിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.
ആകെ 343 ഫ്ളാറ്റുകളുണ്ടെങ്കിലും നഷ്ടപരിഹാരത്തിനായി 219 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. 214 എണ്ണം പ്രാഥമിക പരിശോധനകൾക്കു ശേഷം ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി മുൻപാകെ സമർപ്പിച്ചു കഴിഞ്ഞു.
അഞ്ചെണ്ണം നാളെ നൽകും. ചൊവ്വാഴ്ച നടക്കുന്ന സിറ്റിംഗിൽ ബാക്കിയുള്ളവയും പരിഗണിക്കും. വിദേശത്തുള്ള ഇരുപതോളം ഉടമകൾ അപേക്ഷ സമർപ്പിച്ചാൽ അവയും പിന്നീട് പരിഗണിക്കും. 84 ഫ്ളാറ്റുകൾക്ക് ഉടമസ്ഥാവകാശികൾ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സബ് കളക്ടർ അറിയിച്ചു.
കമ്പനികൾക്ക് സെലക്ഷൻ നോട്ടീസ് നൽകും
മരട്: ഫ്ളാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്ത കമ്പനികൾക്ക് ഉടൻ സെലക്ഷൻ നോട്ടീസ് നൽകുമെന്ന് മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. പൊളിക്കൽ നടപടികളുടെ വിശദമായ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് 10 ദിവസത്തിനകം അവശ്യപ്പെടും. സുപ്രീംകോടതി ഉത്തരവു നടപ്പാക്കുന്ന ചുമതലയായതിനാൽ മുനിസിപ്പൽ കൗൺസിലിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്നും സ്പെഷൽ സെക്രട്ടറി പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം ഒദ്യോഗികമായി കരാർ ഒപ്പുവയ്ക്കും. പൊളിക്കൽ നടപടികൾ ജനുവരി ഒന്പതിന് പൂർത്തിയാക്കും. കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ പ്രത്യേകം ടെൻഡർ ക്ഷണിക്കുന്ന നടപടി അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റുകൾ പൊളിക്കൽ തുടങ്ങുന്നതിന്റെ മുന്നോടിയായി കെട്ടിടങ്ങളുടെ ബല പരിശോധനയും തുടങ്ങി. നഷ്ടപരിഹാരത്തിനായി പരിഗണിച്ച അപേക്ഷകളിൽ 107 പേർക്കാണ് ആദ്യ ഘട്ടത്തിൽ തുക നൽകുക. ഇതിനായി നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് നമ്പർ എഴുതി 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകണം. അവധി ദിവസമായ ഇന്ന് ഈ ആവശ്യത്തിനു മാത്രമായി മരട് നഗരസഭാ കാര്യാലയം തുറന്നു പ്രവർത്തിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.
ആകെ 343 ഫ്ളാറ്റുകളുണ്ടെങ്കിലും നഷ്ടപരിഹാരത്തിനായി 219 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. 214 എണ്ണം പ്രാഥമിക പരിശോധനകൾക്കു ശേഷം ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി മുൻപാകെ സമർപ്പിച്ചു കഴിഞ്ഞു.
അഞ്ചെണ്ണം നാളെ നൽകും. ചൊവ്വാഴ്ച നടക്കുന്ന സിറ്റിംഗിൽ ബാക്കിയുള്ളവയും പരിഗണിക്കും. വിദേശത്തുള്ള ഇരുപതോളം ഉടമകൾ അപേക്ഷ സമർപ്പിച്ചാൽ അവയും പിന്നീട് പരിഗണിക്കും. 84 ഫ്ളാറ്റുകൾക്ക് ഉടമസ്ഥാവകാശികൾ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും സബ് കളക്ടർ അറിയിച്ചു.
കമ്പനികൾക്ക് സെലക്ഷൻ നോട്ടീസ് നൽകും
മരട്: ഫ്ളാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്ത കമ്പനികൾക്ക് ഉടൻ സെലക്ഷൻ നോട്ടീസ് നൽകുമെന്ന് മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. പൊളിക്കൽ നടപടികളുടെ വിശദമായ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് 10 ദിവസത്തിനകം അവശ്യപ്പെടും. സുപ്രീംകോടതി ഉത്തരവു നടപ്പാക്കുന്ന ചുമതലയായതിനാൽ മുനിസിപ്പൽ കൗൺസിലിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്നും സ്പെഷൽ സെക്രട്ടറി പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം ഒദ്യോഗികമായി കരാർ ഒപ്പുവയ്ക്കും. പൊളിക്കൽ നടപടികൾ ജനുവരി ഒന്പതിന് പൂർത്തിയാക്കും. കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ പ്രത്യേകം ടെൻഡർ ക്ഷണിക്കുന്ന നടപടി അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.