കോട്ടയം: ശബരിമലയുടെ വികസനത്തിനായി ഇടതുപക്ഷ സർക്കാർ മൂന്നുവർഷംകൊണ്ടു 1,273 കോടി രൂപ ചെലവഴിച്ചെന്നും യുഡിഎഫ് ഗവണ്മെന്റ് 212 കോടി മാത്രമാണു ചെലവഴിച്ചതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അവാസ്തവവും സത്യവിരുദ്ധവുമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ അഞ്ചുവർഷ കാലയളവിൽ 1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടത്തിയിട്ടുള്ളത്. ശബരിമല മാസ്റ്റർപ്ലാൻ നടപ്പിലാക്കാനായി ആദ്യമായി ബജറ്റിൽ തുക വകകൊള്ളിച്ചതു കഴിഞ്ഞ യുഡിഎഫ് സർക്കാരായിരുന്നു. ഈ ആവശ്യത്തിനായി മാത്രം 150 കോടി രൂപയാണ് അഞ്ചുവർഷ കാലയളവിൽ ചെലവഴിച്ചത്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഉന്നതാധികാര സമിതിയാണ് വികസന പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചത്.
മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി സന്നിധാനത്ത് മാലിന്യ നിർമാർജന പ്ലാന്റ്, രണ്ട് വാട്ടർ ടാങ്കറുകൾ, മരക്കൂട്ടത്ത് ആറു ക്യൂകോംപ്ലക്സുകൾ, അന്നദാന മണ്ഡപം, ഗോഡൗണ്, റസ്റ്ററന്റ് ബ്ലോക്ക്, മാലിന്യ നിർമാർജന പന്പ്, നിലയ്ക്കലിൽ വാഹന പാർക്കിംഗ് ഗ്രൗണ്ട്, ഡ്രൈവേഴ്സ് അക്കോമഡേഷൻ, കണ്വൻഷൻ ബ്ലോക്ക്, നടപന്തൽ, ചെക്ഡാം, രണ്ടു വാട്ടർ ടാങ്കറുകൾ എന്നിവയും നിർമിച്ചു. ഇതിനു പുറമെ ശബരിമല റോഡ് വികസനത്തിനായി 640 കോടി രൂപയും പന്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപ്രതികളും സ്ഥാപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങൾക്കു യുഡിഎഫ് സർക്കാർ അഞ്ചു വർഷം ചെലവഴിച്ചത് 1,500 കോടി രൂപയാണ്, എൽഡിഎഫ്. സർക്കാർ അധികാരത്തിൽ വന്നശേഷം 2016-17ൽ 25 കോടിയും 2017-18ൽ 25 കോടിയും 2018-19ൽ 28 കോടിയും ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും 47,4 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. കിഫ്ബി വഴി 141.75 കോടി ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് 739 കോടി രൂപ ചെലവഴിക്കുമെന്ന് നടപ്പു സാന്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും, ഈ ഇനത്തിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ശബരിമലയിലെ വരുമാന നഷ്ടം നികത്താൻ 100 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ഈ ഇനത്തിലും തുകയൊന്നും നൽകിയിട്ടില്ല.
ശബരിമലയ്ക്കു വേണ്ടി ബജറ്റിൽ വകകൊള്ളിച്ച കുറഞ്ഞ തുക പോലും ചെലവഴിക്കാതെയാണ് മുഖ്യമന്ത്രിയുടെ വലിയ അവകാശവാദം. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണെങ്കിൽ ശബരിമലയിൽ ഓരോ മേഖലയിലും ബജറ്റിൽ വകയിരുത്തിയതും ചെലവഴിച്ചതും സംബന്ധിച്ച വിശദമായ കണക്കുകൾ പുറത്തുവിടാൻ തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ അഞ്ചുവർഷ കാലയളവിൽ 1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടത്തിയിട്ടുള്ളത്. ശബരിമല മാസ്റ്റർപ്ലാൻ നടപ്പിലാക്കാനായി ആദ്യമായി ബജറ്റിൽ തുക വകകൊള്ളിച്ചതു കഴിഞ്ഞ യുഡിഎഫ് സർക്കാരായിരുന്നു. ഈ ആവശ്യത്തിനായി മാത്രം 150 കോടി രൂപയാണ് അഞ്ചുവർഷ കാലയളവിൽ ചെലവഴിച്ചത്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഉന്നതാധികാര സമിതിയാണ് വികസന പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചത്.
മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി സന്നിധാനത്ത് മാലിന്യ നിർമാർജന പ്ലാന്റ്, രണ്ട് വാട്ടർ ടാങ്കറുകൾ, മരക്കൂട്ടത്ത് ആറു ക്യൂകോംപ്ലക്സുകൾ, അന്നദാന മണ്ഡപം, ഗോഡൗണ്, റസ്റ്ററന്റ് ബ്ലോക്ക്, മാലിന്യ നിർമാർജന പന്പ്, നിലയ്ക്കലിൽ വാഹന പാർക്കിംഗ് ഗ്രൗണ്ട്, ഡ്രൈവേഴ്സ് അക്കോമഡേഷൻ, കണ്വൻഷൻ ബ്ലോക്ക്, നടപന്തൽ, ചെക്ഡാം, രണ്ടു വാട്ടർ ടാങ്കറുകൾ എന്നിവയും നിർമിച്ചു. ഇതിനു പുറമെ ശബരിമല റോഡ് വികസനത്തിനായി 640 കോടി രൂപയും പന്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപ്രതികളും സ്ഥാപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങൾക്കു യുഡിഎഫ് സർക്കാർ അഞ്ചു വർഷം ചെലവഴിച്ചത് 1,500 കോടി രൂപയാണ്, എൽഡിഎഫ്. സർക്കാർ അധികാരത്തിൽ വന്നശേഷം 2016-17ൽ 25 കോടിയും 2017-18ൽ 25 കോടിയും 2018-19ൽ 28 കോടിയും ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും 47,4 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. കിഫ്ബി വഴി 141.75 കോടി ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് 739 കോടി രൂപ ചെലവഴിക്കുമെന്ന് നടപ്പു സാന്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും, ഈ ഇനത്തിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ശബരിമലയിലെ വരുമാന നഷ്ടം നികത്താൻ 100 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ഈ ഇനത്തിലും തുകയൊന്നും നൽകിയിട്ടില്ല.
ശബരിമലയ്ക്കു വേണ്ടി ബജറ്റിൽ വകകൊള്ളിച്ച കുറഞ്ഞ തുക പോലും ചെലവഴിക്കാതെയാണ് മുഖ്യമന്ത്രിയുടെ വലിയ അവകാശവാദം. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണെങ്കിൽ ശബരിമലയിൽ ഓരോ മേഖലയിലും ബജറ്റിൽ വകയിരുത്തിയതും ചെലവഴിച്ചതും സംബന്ധിച്ച വിശദമായ കണക്കുകൾ പുറത്തുവിടാൻ തയാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.