തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കൂടുതൽ പ്രതിരോധത്തിൽ.
സിൻഡിക്കറ്റിന്റെ നടപടിക്കെതിരേ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഉപാധ്യക്ഷൻ എംജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. രാജൻ ഗുരുക്കളും രംഗത്തെത്തിയതോടെയാണിത്. മന്ത്രിയുടെ ഇടപെടലിൽ എം.ജി. സർവകലാശാല തോറ്റ കുട്ടികൾക്കു മാർക്ക്ദാനംചെയ്ത് വിജയിപ്പിച്ചെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുന്നതിനിടെയിലാണ് മാർക്ക്ദാനത്തെ തള്ളി ഉന്നത വിദ്യാഭ്യാസകൗൺസിൽ വൈസ്ചെയർമാനും എംജി സർവകലാശാല മുൻ വിസിയുമായ രാജൻ ഗുരുക്കളുടെ പ്രതികരണം.
ഒരു സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിനായി ഒരു സിൻഡിക്കറ്റ് സമിതി ഉണ്ടാവും. എന്നാൽ, നിയമപ്രകാരം കണ്ട്രോളർ ഓഫ് എക്സാമിനേഷനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയെന്നും അതിനു മുകളിൽ ആർക്കും അധികാരമില്ലെന്നും ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.
സർവകലാശാലയിലെ വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അദാലത്തുകൾ നടത്താൻ അവകാശമുണ്ടെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം വൈസ് ചാൻസലർക്കാണെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. എന്നാൽ, ദയാഹർജി പരിഗണിക്കുന്നതു പോലെയല്ല പരീക്ഷാ നടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്. അദാലത്ത് നടത്തുന്ന സ്ഥലത്തേക്ക് മന്ത്രിയെ വിളിക്കേണ്ട ആവശ്യമില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തതും ഔചിത്യമില്ലായ്മയാണ്- ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ പറഞ്ഞു.
ചട്ടംലംഘിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത് അദാലത്ത് മാർക്ക്ദാനം നടത്തിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.
നടപടിക്കു സാധ്യത
കോട്ടയം: മാർക്ക് വിവാദത്തിൽ ഗവർണർക്ക് ഇന്നു ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടിയുണ്ടാകും. ക്രമക്കേടോ അധികാരദുർവിനിയോഗമോ അവ്യക്തതയോ റിപ്പോർട്ടിൽ കണ്ടാൽ ഗവർണർ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണു സാധ്യത. യുജിസിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ ഈ ചുമതല ഏൽപ്പിച്ചേക്കാം. യൂണിവേഴ്സിറ്റി ചട്ട ലംഘനങ്ങൾക്കു പുറമെ ക്രിമിനൽ കേസിനും സാഹചര്യമുണ്ട്.
ബിടെക് പരീക്ഷയിൽ തോറ്റ 117 പേർക്ക് ഇതോടകം വിജയിച്ചതായി സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. 90 പേരുടെ അപേക്ഷകൾ ഫയലിൽ ബാക്കിയുണ്ട്.
നഴ്സിംഗിന് അഞ്ചു മാർക്ക് മോഡറേഷൻ അനുവദിക്കുന്നതായുള്ള ഉത്തരവ് നിലവിലുണ്ട്.
ഇതിനുപുറമെയാണ് എംകോം റീ വാല്യുവേഷന് 31 ഉത്തരക്കടലാസുകൾ രജിസ്റ്റർ നന്പറും ഫോൾസ് നന്പറും ഉൾപ്പെടെ സിൻഡിക്കറ്റ് അംഗം ഡോ. പ്രഗാഷിനു നൽകണമെന്ന കത്തിൽ വൈസ് ചാൻസലർ ഒപ്പിട്ടത്. ഇതെല്ലാം യൂണിവേഴ്സി ആക്ടിനും റൂളിനും വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗവർണർക്ക് ഇന്നു വിശദീകരണം നൽകും
കോട്ടയം: മാർക്ക് ദാനവിവാദത്തിൽ ചാൻസലർകൂടിയായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ആവശ്യപ്പെട്ടതനുസരിച്ചു വൈസ് ചാൻസലർ ഡോ. സാബു തോമസ് ഇന്നു റിപ്പോർട്ട് നൽകും.
സിൻഡിക്കറ്റിന്റെ നടപടിക്കെതിരേ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഉപാധ്യക്ഷൻ എംജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. രാജൻ ഗുരുക്കളും രംഗത്തെത്തിയതോടെയാണിത്. മന്ത്രിയുടെ ഇടപെടലിൽ എം.ജി. സർവകലാശാല തോറ്റ കുട്ടികൾക്കു മാർക്ക്ദാനംചെയ്ത് വിജയിപ്പിച്ചെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുന്നതിനിടെയിലാണ് മാർക്ക്ദാനത്തെ തള്ളി ഉന്നത വിദ്യാഭ്യാസകൗൺസിൽ വൈസ്ചെയർമാനും എംജി സർവകലാശാല മുൻ വിസിയുമായ രാജൻ ഗുരുക്കളുടെ പ്രതികരണം.
ഒരു സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിനായി ഒരു സിൻഡിക്കറ്റ് സമിതി ഉണ്ടാവും. എന്നാൽ, നിയമപ്രകാരം കണ്ട്രോളർ ഓഫ് എക്സാമിനേഷനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയെന്നും അതിനു മുകളിൽ ആർക്കും അധികാരമില്ലെന്നും ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.
സർവകലാശാലയിലെ വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അദാലത്തുകൾ നടത്താൻ അവകാശമുണ്ടെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം വൈസ് ചാൻസലർക്കാണെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. എന്നാൽ, ദയാഹർജി പരിഗണിക്കുന്നതു പോലെയല്ല പരീക്ഷാ നടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്. അദാലത്ത് നടത്തുന്ന സ്ഥലത്തേക്ക് മന്ത്രിയെ വിളിക്കേണ്ട ആവശ്യമില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തതും ഔചിത്യമില്ലായ്മയാണ്- ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ പറഞ്ഞു.
ചട്ടംലംഘിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത് അദാലത്ത് മാർക്ക്ദാനം നടത്തിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.
നടപടിക്കു സാധ്യത
കോട്ടയം: മാർക്ക് വിവാദത്തിൽ ഗവർണർക്ക് ഇന്നു ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടിയുണ്ടാകും. ക്രമക്കേടോ അധികാരദുർവിനിയോഗമോ അവ്യക്തതയോ റിപ്പോർട്ടിൽ കണ്ടാൽ ഗവർണർ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണു സാധ്യത. യുജിസിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ ഈ ചുമതല ഏൽപ്പിച്ചേക്കാം. യൂണിവേഴ്സിറ്റി ചട്ട ലംഘനങ്ങൾക്കു പുറമെ ക്രിമിനൽ കേസിനും സാഹചര്യമുണ്ട്.
ബിടെക് പരീക്ഷയിൽ തോറ്റ 117 പേർക്ക് ഇതോടകം വിജയിച്ചതായി സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. 90 പേരുടെ അപേക്ഷകൾ ഫയലിൽ ബാക്കിയുണ്ട്.
നഴ്സിംഗിന് അഞ്ചു മാർക്ക് മോഡറേഷൻ അനുവദിക്കുന്നതായുള്ള ഉത്തരവ് നിലവിലുണ്ട്.
ഇതിനുപുറമെയാണ് എംകോം റീ വാല്യുവേഷന് 31 ഉത്തരക്കടലാസുകൾ രജിസ്റ്റർ നന്പറും ഫോൾസ് നന്പറും ഉൾപ്പെടെ സിൻഡിക്കറ്റ് അംഗം ഡോ. പ്രഗാഷിനു നൽകണമെന്ന കത്തിൽ വൈസ് ചാൻസലർ ഒപ്പിട്ടത്. ഇതെല്ലാം യൂണിവേഴ്സി ആക്ടിനും റൂളിനും വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗവർണർക്ക് ഇന്നു വിശദീകരണം നൽകും
കോട്ടയം: മാർക്ക് ദാനവിവാദത്തിൽ ചാൻസലർകൂടിയായ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ആവശ്യപ്പെട്ടതനുസരിച്ചു വൈസ് ചാൻസലർ ഡോ. സാബു തോമസ് ഇന്നു റിപ്പോർട്ട് നൽകും.