തിരുവനന്തപുരം: അഭയ കേസിന്റെ ഇന്നലത്തെ വിചാരണ അടച്ചിട്ട സിബിഐ കോടതിയിൽ നടന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ മേധാവി ഡോ. ലളിതാംബികയുടെ മൊഴിയാണ് രണ്ടാം പ്രതി സിസ്റ്റർ സെഫിയുടെ അവശ്യ പ്രകാരം ഇങ്ങനെ എടുത്തത്.
വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെന്നും അതു കൊണ്ട് പ്രതിയുടെ സ്വകാര്യതയെ മാനിച്ച് മൊഴി എടുക്കുന്നത് അടച്ചിട്ട കോടതി മുറിക്കുള്ളിൽ വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം സിബിഐ ജഡ്ജി അംഗീകരിച്ചു. രാവിലെ പത്തിനു ആരംഭിച്ച വിസ്താരം ഉച്ചകഴിഞ്ഞു രണ്ടുവരെ നീണ്ടു.
പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറൻസിക് വകുപ്പ് ഡോക്ടർമാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാൻ കഴിയില്ല എന്നു കാണിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജിയിൽ ഇന്നു വിധി പറയും. ഡോ.മഹേഷ്, ഭാസ്കർ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെന്നും അതു കൊണ്ട് പ്രതിയുടെ സ്വകാര്യതയെ മാനിച്ച് മൊഴി എടുക്കുന്നത് അടച്ചിട്ട കോടതി മുറിക്കുള്ളിൽ വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം സിബിഐ ജഡ്ജി അംഗീകരിച്ചു. രാവിലെ പത്തിനു ആരംഭിച്ച വിസ്താരം ഉച്ചകഴിഞ്ഞു രണ്ടുവരെ നീണ്ടു.
പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറൻസിക് വകുപ്പ് ഡോക്ടർമാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാൻ കഴിയില്ല എന്നു കാണിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജിയിൽ ഇന്നു വിധി പറയും. ഡോ.മഹേഷ്, ഭാസ്കർ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.