കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് പൊന്നാമറ്റം റോയി തോമസിൽനിന്നു വൻതുക തട്ടിയെടുത്ത സുഹൃത്തിനെതിരേയും അന്വേഷണം. റോയിക്കു പുതിയ വീടു വാങ്ങാനായി പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്ഥലം വിറ്റ് 16 ലക്ഷം രൂപ നൽകിയിരുന്നു. ഈ തുക റോയിയുടെ ഭാര്യ ജോളിയുടെ അക്കൗണ്ടിലാണ് ടോം തോമസ് നിക്ഷേപിച്ചത്. റോയി പണം ധൂർത്തടിക്കുമെന്ന ആശങ്കയായിരുന്നു കാരണം.
റോയി ഈസമയം താമരശേരി ചുങ്കത്തെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എൻജിൻ ഓയിലിന്റെ ബിസിനസ് നടത്തിവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽനിന്ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി റിട്ടയർ ചെയ്ത് ടോം തോമസ് ഇതേ കെട്ടിടത്തിന്റെ മുകൾനിലയിൽ വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തിവന്ന സമയത്താണ് റോയിക്കു താഴത്തെ നിലയിൽ മുറിയെടുത്തുകൊടുത്തത്.
ജോളിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയിൽനിന്നു പത്തുലക്ഷം രൂപ കട്ടിപ്പാറയിൽ സ്ഥലം വാങ്ങാനായി റോയിയുടെ സുഹൃത്ത് മുഖേന നൽകിയിരുന്നതായാണു പോലീസിനു ലഭിച്ച വിവരം. റോയിയും സുഹൃത്തും ചേർന്നാണു സ്ഥലക്കച്ചവടത്തിന് അഡ്വാൻസ് നൽകിയത്. അധികം വൈകാതെ റോയി മരിച്ചു.
അതിനുശേഷം കച്ചവടം റദ്ദ് ചെയ്ത് ഈ തുക തിരികെവാങ്ങാനായി ജോളി സ്ഥലമുടമയെ സമീപിച്ചപ്പോൾ പണം റോയിയുടെ സുഹൃത്ത് വാങ്ങിപ്പോയതായി അറിഞ്ഞു. ഇതേച്ചൊല്ലി ജോളിയും സുഹൃത്തുമായി ഇടഞ്ഞു. ഇതിനിടെ സുഹൃത്ത് കോടഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നു റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈക്കലാക്കി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു ജോളിയുടെ മൊഴി. പണം ആവശ്യപ്പെട്ടാൽ റോയിയുടെ ദുരൂഹമരണം കുത്തിപ്പൊക്കുമെന്നു സുഹൃത്ത് ഭീഷണിപ്പെടുത്തിയതായും ജോളി മൊഴിനൽകി.
റോയി എൻജിൻ ഓയിൽ കച്ചവടം നടത്തിയിരുന്ന താമരശേരി ചുങ്കത്തെ കെട്ടിടവുമായി ബന്ധമുള്ള ആളാണ് ഈ സുഹൃത്ത്. കേസിന്റെ തുടരന്വേഷണത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
റോയി ഈസമയം താമരശേരി ചുങ്കത്തെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എൻജിൻ ഓയിലിന്റെ ബിസിനസ് നടത്തിവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽനിന്ന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി റിട്ടയർ ചെയ്ത് ടോം തോമസ് ഇതേ കെട്ടിടത്തിന്റെ മുകൾനിലയിൽ വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തിവന്ന സമയത്താണ് റോയിക്കു താഴത്തെ നിലയിൽ മുറിയെടുത്തുകൊടുത്തത്.
ജോളിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയിൽനിന്നു പത്തുലക്ഷം രൂപ കട്ടിപ്പാറയിൽ സ്ഥലം വാങ്ങാനായി റോയിയുടെ സുഹൃത്ത് മുഖേന നൽകിയിരുന്നതായാണു പോലീസിനു ലഭിച്ച വിവരം. റോയിയും സുഹൃത്തും ചേർന്നാണു സ്ഥലക്കച്ചവടത്തിന് അഡ്വാൻസ് നൽകിയത്. അധികം വൈകാതെ റോയി മരിച്ചു.
അതിനുശേഷം കച്ചവടം റദ്ദ് ചെയ്ത് ഈ തുക തിരികെവാങ്ങാനായി ജോളി സ്ഥലമുടമയെ സമീപിച്ചപ്പോൾ പണം റോയിയുടെ സുഹൃത്ത് വാങ്ങിപ്പോയതായി അറിഞ്ഞു. ഇതേച്ചൊല്ലി ജോളിയും സുഹൃത്തുമായി ഇടഞ്ഞു. ഇതിനിടെ സുഹൃത്ത് കോടഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നു റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈക്കലാക്കി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു ജോളിയുടെ മൊഴി. പണം ആവശ്യപ്പെട്ടാൽ റോയിയുടെ ദുരൂഹമരണം കുത്തിപ്പൊക്കുമെന്നു സുഹൃത്ത് ഭീഷണിപ്പെടുത്തിയതായും ജോളി മൊഴിനൽകി.
റോയി എൻജിൻ ഓയിൽ കച്ചവടം നടത്തിയിരുന്ന താമരശേരി ചുങ്കത്തെ കെട്ടിടവുമായി ബന്ധമുള്ള ആളാണ് ഈ സുഹൃത്ത്. കേസിന്റെ തുടരന്വേഷണത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.