തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി ഈ വർഷം സെപ്റ്റംബർ വരെ കടത്താൻ ശ്രമിച്ച 150.479 കിലോ സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ അറിയിച്ചു. വിപണി മൂലം 43.28 കോടി രൂപ വരുന്ന സ്വർണം 277 കേസുകളിലായാണു പിടികൂടിയത്. കഴിഞ്ഞ വർഷം ഇതേ സമയം വരെ 301 കേസുകളിലായി 101.209 കിലോ സ്വർണമാണു പിടിച്ചത്.
കഴിഞ്ഞ ഏതാനും നാളായി സംസ്ഥാനത്തു സ്വർണ കള്ളക്കടത്ത് വ്യാപകമാണ്. സ്വർണ കടത്തുകാരുടെ വ്യാജ രേഖകൾ ഉപയോഗിച്ചുള്ള സ്വർണവിൽപനയുടെ വിവരങ്ങൾ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശേഖരിച്ച് വരികയാണ്. അനധികൃതമായ സ്വർണം ഉത്സവ സീസണുകളിൽ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളിൽ നിന്നു വ്യക്തമാകുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ ഈ മാസം 16 മുതൽ കസ്റ്റംസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 177 ഉദ്യോഗസ്ഥർ, രണ്ട് ജെസിമാർ, എട്ട് ഡിസി/എസിമാർ, 138 മറ്റ് റാങ്കുകാർ, അഞ്ച് ഡിജിജിഎസ്ടിഐ ഉദ്യോഗസ്ഥർ, 25 ഡ്രൈവർമാർ എന്നിവരടങ്ങുന്നതാണ് സംഘം.
കള്ളക്കടത്ത് നടത്തിയിരുന്ന 15 കാരിയർമാരെ അറസ്റ്റ് ചെയ്തു. ഏകദേശം 21 കിലോ സ്വർണവും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്കു പ്രത്യേക ഗ്രൂപ്പുകളെയും ഒരേസമയം വീടുകളിൽ പരിശോധനയ്ക്കായി പ്രത്യേക ടീമുകളെയും ചുമതലപ്പെടുത്തിയാണ് കസ്റ്റംസ് സംഘം പ്രവർത്തിക്കുന്നത്. കൃത്യമായ രേഖകളില്ലാത്ത രണ്ടു കോടി രൂപയും 1900 യുഎസ് ഡോളറും ഇതുവരെ പിടിച്ചെടുത്തു.
അന്തർ സംസ്ഥാന സ്വർണം കടത്തിനായി അന്തർ സംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവയേയും ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വർണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. തുടർനടപടികളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്നും, അറസ്റ്റിലായവരെല്ലാം തൃശൂർ, ട്രിച്ചി, കോയന്പത്തൂർ, ചെന്നൈ എന്നിവിടങ്ങൾക്കിടയിൽ സ്വർണം കടത്തൽ കാരിയറുമാരായി പ്രവർത്തിക്കുന്നവരാണെന്നും കമ്മീഷണർ പറഞ്ഞു.
സ്വർണക്കടത്ത് കണ്ടെത്താൻ സഹായിക്കുന്ന ഇൻഫോർമർക്ക് പ്രതിഫലം നൽകും. നിലവിൽ ഒരു കിലോയ്ക്ക് ഇൻഫോർമറിന് 1,50,000 രൂപ റിവാർഡ് തുക ലഭിക്കും. അതിൽ 50 ശതമാനം അഡ്വാൻസ് റിവാർഡ് ആയി നൽകും.
കഴിഞ്ഞ വർഷം വിവരം നൽകിയവർക്ക് 19 ലക്ഷം രൂപയും ഈ വർഷം ഇതുവരെ 30 പേർക്ക് 19.89 ലക്ഷം രൂപയും വിതരണം ചെയ്തതായി സുമിത്കുമാർ പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളായി സംസ്ഥാനത്തു സ്വർണ കള്ളക്കടത്ത് വ്യാപകമാണ്. സ്വർണ കടത്തുകാരുടെ വ്യാജ രേഖകൾ ഉപയോഗിച്ചുള്ള സ്വർണവിൽപനയുടെ വിവരങ്ങൾ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശേഖരിച്ച് വരികയാണ്. അനധികൃതമായ സ്വർണം ഉത്സവ സീസണുകളിൽ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളിൽ നിന്നു വ്യക്തമാകുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ ഈ മാസം 16 മുതൽ കസ്റ്റംസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 177 ഉദ്യോഗസ്ഥർ, രണ്ട് ജെസിമാർ, എട്ട് ഡിസി/എസിമാർ, 138 മറ്റ് റാങ്കുകാർ, അഞ്ച് ഡിജിജിഎസ്ടിഐ ഉദ്യോഗസ്ഥർ, 25 ഡ്രൈവർമാർ എന്നിവരടങ്ങുന്നതാണ് സംഘം.
കള്ളക്കടത്ത് നടത്തിയിരുന്ന 15 കാരിയർമാരെ അറസ്റ്റ് ചെയ്തു. ഏകദേശം 21 കിലോ സ്വർണവും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്കു പ്രത്യേക ഗ്രൂപ്പുകളെയും ഒരേസമയം വീടുകളിൽ പരിശോധനയ്ക്കായി പ്രത്യേക ടീമുകളെയും ചുമതലപ്പെടുത്തിയാണ് കസ്റ്റംസ് സംഘം പ്രവർത്തിക്കുന്നത്. കൃത്യമായ രേഖകളില്ലാത്ത രണ്ടു കോടി രൂപയും 1900 യുഎസ് ഡോളറും ഇതുവരെ പിടിച്ചെടുത്തു.
അന്തർ സംസ്ഥാന സ്വർണം കടത്തിനായി അന്തർ സംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവയേയും ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വർണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. തുടർനടപടികളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്നും, അറസ്റ്റിലായവരെല്ലാം തൃശൂർ, ട്രിച്ചി, കോയന്പത്തൂർ, ചെന്നൈ എന്നിവിടങ്ങൾക്കിടയിൽ സ്വർണം കടത്തൽ കാരിയറുമാരായി പ്രവർത്തിക്കുന്നവരാണെന്നും കമ്മീഷണർ പറഞ്ഞു.
സ്വർണക്കടത്ത് കണ്ടെത്താൻ സഹായിക്കുന്ന ഇൻഫോർമർക്ക് പ്രതിഫലം നൽകും. നിലവിൽ ഒരു കിലോയ്ക്ക് ഇൻഫോർമറിന് 1,50,000 രൂപ റിവാർഡ് തുക ലഭിക്കും. അതിൽ 50 ശതമാനം അഡ്വാൻസ് റിവാർഡ് ആയി നൽകും.
കഴിഞ്ഞ വർഷം വിവരം നൽകിയവർക്ക് 19 ലക്ഷം രൂപയും ഈ വർഷം ഇതുവരെ 30 പേർക്ക് 19.89 ലക്ഷം രൂപയും വിതരണം ചെയ്തതായി സുമിത്കുമാർ പറഞ്ഞു.