തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇരട്ടവോട്ടും ക്രമവിരുദ്ധമായി പട്ടികയിൽ നിൽക്കുന്നതുമായ 256 വോട്ടർമാരുടെ പട്ടിക കണ്ടെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. താമസം മാറിപ്പോയവർ, മരണമടഞ്ഞവർ, ഇപ്പോൾ ഇവിടെ ഇല്ലാത്തവർ എന്നിവർ അടക്കമുള്ളവരുടെ പട്ടികയാണ് (എഎസ്ഡി) കണ്ടെത്തിയത്.
ഇതു പ്രിസൈഡിംഗ് ഓഫീസർമാർ അടക്കമുള്ളവർക്കു കൈമാറിയിട്ടുണ്ട്. ഇത്തരക്കാരുടെ പേരിൽ കള്ളവോട്ട് ചെയ്യുന്നതു തടയാനാണിത്. കോന്നിയിലെ ഇരട്ടവോട്ട് ആരോപണം പരിശോധിച്ചുവരുന്നു. ഇരുമണ്ഡലങ്ങളിലുമായി ആയിരക്കണക്കിന് ഇരട്ട വോട്ടുണ്ടെന്ന് എംപിമാർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.
ഓണ്‍ലൈനിൽ അപേക്ഷിച്ചതോടെയാണ് ഇരട്ടവോട്ടുകാർ ഉൾപ്പെട്ടത്. വോട്ടർപട്ടികയിൽ പേരു ചേർക്കാനായി ഒന്നിലേറെ തവണ അപേക്ഷ സമർപ്പിക്കുന്നതു കുറ്റകരമാണ്. ഒരു സ്ഥലത്ത് അപേക്ഷിച്ച ശേഷം മറ്റൊരിടത്തേക്കുകൂടി അപേക്ഷിക്കുന്നതു കണ്ടെത്തിയാൽ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്.
വോട്ടർപട്ടിക പരിശോധിക്കാനും ശുദ്ധീകരിക്കാനും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകിയിട്ടുണ്ടെങ്കിലും ചിലരൊക്കെ പാലിക്കാറില്ല. ബിഎൽഒമാരെ നിയമിച്ചാൽ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി വോട്ടർപട്ടിക തയാറാക്കുന്നതു തടയാൻ കഴിയും. നിരന്തരം പുതുക്കുന്നതാണ് വോട്ടർപട്ടികയെങ്കിലും വോട്ടെടുപ്പു സമയത്തു മാത്രമാണ് മിക്ക രാഷ്ട്രീയക്കാരും വോട്ടർപട്ടിക സംബന്ധിച്ച ക്രമക്കേടുകൾ പരിശോധിക്കുന്നത്. പുതുക്കിയ കരടു വോട്ടർപട്ടിക നവംബറിൽ പ്രഖ്യാപിക്കും. 2020 ആദ്യം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
ഇതു പ്രിസൈഡിംഗ് ഓഫീസർമാർ അടക്കമുള്ളവർക്കു കൈമാറിയിട്ടുണ്ട്. ഇത്തരക്കാരുടെ പേരിൽ കള്ളവോട്ട് ചെയ്യുന്നതു തടയാനാണിത്. കോന്നിയിലെ ഇരട്ടവോട്ട് ആരോപണം പരിശോധിച്ചുവരുന്നു. ഇരുമണ്ഡലങ്ങളിലുമായി ആയിരക്കണക്കിന് ഇരട്ട വോട്ടുണ്ടെന്ന് എംപിമാർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.
ഓണ്‍ലൈനിൽ അപേക്ഷിച്ചതോടെയാണ് ഇരട്ടവോട്ടുകാർ ഉൾപ്പെട്ടത്. വോട്ടർപട്ടികയിൽ പേരു ചേർക്കാനായി ഒന്നിലേറെ തവണ അപേക്ഷ സമർപ്പിക്കുന്നതു കുറ്റകരമാണ്. ഒരു സ്ഥലത്ത് അപേക്ഷിച്ച ശേഷം മറ്റൊരിടത്തേക്കുകൂടി അപേക്ഷിക്കുന്നതു കണ്ടെത്തിയാൽ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്.
വോട്ടർപട്ടിക പരിശോധിക്കാനും ശുദ്ധീകരിക്കാനും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകിയിട്ടുണ്ടെങ്കിലും ചിലരൊക്കെ പാലിക്കാറില്ല. ബിഎൽഒമാരെ നിയമിച്ചാൽ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി വോട്ടർപട്ടിക തയാറാക്കുന്നതു തടയാൻ കഴിയും. നിരന്തരം പുതുക്കുന്നതാണ് വോട്ടർപട്ടികയെങ്കിലും വോട്ടെടുപ്പു സമയത്തു മാത്രമാണ് മിക്ക രാഷ്ട്രീയക്കാരും വോട്ടർപട്ടിക സംബന്ധിച്ച ക്രമക്കേടുകൾ പരിശോധിക്കുന്നത്. പുതുക്കിയ കരടു വോട്ടർപട്ടിക നവംബറിൽ പ്രഖ്യാപിക്കും. 2020 ആദ്യം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.