മരട്: ഫ്ളാറ്റുകൾ പൊളിച്ചു തുടങ്ങും മുമ്പേ അനധികൃത നിർമാണത്തിത് ഒത്താശചെയ്തതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. 2006-2010 കാലഘട്ടത്തിൽ മരട് സ്പെഷൽ ഗ്രേഡ് ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ ചട്ടവിരുദ്ധ ഫ്ളാറ്റ് നിർമാണത്തിന് ഒത്താശ ചെയ്ത രേഖകൾ പുറത്തുവന്നതോടെയാണ് ആരോപണങ്ങളും വിമർശനങ്ങളും ശക്തമായി ഉയരുന്നത്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അന്നുണ്ടായിരുന്നത്. ആ ഭരണസമിതിയിലെ സിപിഎം അംഗങ്ങൾതന്നെ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തി. അക്കാലത്തെ പഞ്ചായത്തു ഭരണത്തിൽ വഴിവിട്ട നിരവധി പ്രവർത്തനങ്ങൾ നടന്നതായും ഭരണനേതൃത്വംതന്നെ ഇതിന് ഒത്താശ ചെയ്തെന്നും മുൻ സിപിഎം പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാജു, പി.ഡി. രാജേഷ്, എസ്. വിജയകുമാർ എന്നിവർ ആരോപിച്ചു.
പഞ്ചായത്ത് യോഗത്തിന്റെ ഔദ്യോഗിക രേഖയായ മിനിറ്റ്സ് കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടായിരുന്നു. പലപ്പോഴും തങ്ങളിതു ചൂണ്ടിക്കാട്ടിയെങ്കിലും നടപടി എടുത്തില്ലെന്നും ഇവർ പറയുന്നു. ഫ്ളാറ്റുകളുടെ ചട്ടലംഘനങ്ങൾക്ക് ഒത്താശ ചെയ്യാൻ മൂന്നു പ്രമേയങ്ങൾ അന്നത്തെ പഞ്ചായത്ത് പാസാക്കിയതായി രേഖകളുണ്ട്. ഹൈക്കോടതിയിൽ ഒരു സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.
ഇവയെല്ലാം ഫ്ളാറ്റ് നിർമാതാക്കൾ തങ്ങൾക്ക് അനുകൂലമായി ഹൈക്കോടതി വിധി സമ്പാദിക്കാനും നിർമാണം തുടരാനുള്ള സാഹചര്യവും സൃഷ്ടിച്ചു. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമായിതീർന്നതെന്നും ഇവർ ആരോപിക്കുന്നു.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ കൗൺസിലറുമായ സിപിഎമ്മിലെ കെ.എ. ദേവസിയെ ഉന്നംവച്ചാണു മുൻ സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ ആരോപണമെന്നു പറയുന്നു. പാർട്ടി നേതൃത്വം ദേവസിക്കെതിരേ തിരിഞ്ഞതായും സൂചനകളുണ്ട്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അന്നുണ്ടായിരുന്നത്. ആ ഭരണസമിതിയിലെ സിപിഎം അംഗങ്ങൾതന്നെ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തി. അക്കാലത്തെ പഞ്ചായത്തു ഭരണത്തിൽ വഴിവിട്ട നിരവധി പ്രവർത്തനങ്ങൾ നടന്നതായും ഭരണനേതൃത്വംതന്നെ ഇതിന് ഒത്താശ ചെയ്തെന്നും മുൻ സിപിഎം പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാജു, പി.ഡി. രാജേഷ്, എസ്. വിജയകുമാർ എന്നിവർ ആരോപിച്ചു.
പഞ്ചായത്ത് യോഗത്തിന്റെ ഔദ്യോഗിക രേഖയായ മിനിറ്റ്സ് കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടായിരുന്നു. പലപ്പോഴും തങ്ങളിതു ചൂണ്ടിക്കാട്ടിയെങ്കിലും നടപടി എടുത്തില്ലെന്നും ഇവർ പറയുന്നു. ഫ്ളാറ്റുകളുടെ ചട്ടലംഘനങ്ങൾക്ക് ഒത്താശ ചെയ്യാൻ മൂന്നു പ്രമേയങ്ങൾ അന്നത്തെ പഞ്ചായത്ത് പാസാക്കിയതായി രേഖകളുണ്ട്. ഹൈക്കോടതിയിൽ ഒരു സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്.
ഇവയെല്ലാം ഫ്ളാറ്റ് നിർമാതാക്കൾ തങ്ങൾക്ക് അനുകൂലമായി ഹൈക്കോടതി വിധി സമ്പാദിക്കാനും നിർമാണം തുടരാനുള്ള സാഹചര്യവും സൃഷ്ടിച്ചു. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമായിതീർന്നതെന്നും ഇവർ ആരോപിക്കുന്നു.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ കൗൺസിലറുമായ സിപിഎമ്മിലെ കെ.എ. ദേവസിയെ ഉന്നംവച്ചാണു മുൻ സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ ആരോപണമെന്നു പറയുന്നു. പാർട്ടി നേതൃത്വം ദേവസിക്കെതിരേ തിരിഞ്ഞതായും സൂചനകളുണ്ട്.