തിരുവനന്തപുരം: എൻഎസ്എസ് സമദൂര നിലപാടിൽനിന്നു ശരിദൂരത്തിലേക്കു മാറിയപ്പോഴാണ് അപകടമുണ്ടായതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എൻഎസ്എസിനു സമദൂര നിലപാടു മതിയായിരുന്നു. എന്തിനാണു ശരിദൂര നിലപാടിലേക്ക് എൻഎസ്എസ് പോയതെന്നു പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ ടിക്കാറാം മീണ ചോദിച്ചു.
ജാതിയും മതവും പറഞ്ഞു തെരഞ്ഞെടുപ്പുവേദിയെ കലാപഭൂമിയാക്കരുത്. കേരളത്തിന്റെ പാരന്പര്യം മതനിരപേക്ഷതയാണ്. ജാതിയുടെ പേരിലുള്ള പ്രശ്നം നേരത്തെ നാണക്കേടുണ്ടാക്കിയതാണ്. ജാതി-മത- സമുദായ സംഘടനകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുന്നതും വോട്ടു പിടിക്കുന്നതും പ്രസ്താവന നടത്തുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ജാതി- മത- സമുദായ സംഘടനകൾ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ കർശനവും നിയമപരവുമായ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ലക്ഷ്മണരേഖ ലംഘിക്കാനാകില്ല. ജാതികളെയോ മതങ്ങളെ യോ തമ്മിലടിപ്പിച്ചു വോട്ടു പിടിക്കുന്നതും ചട്ടലംഘനമാണ്. ചിലപ്പോൾ വിലപേശലിനു വേണ്ടിയോ സമ്മർദ ഗ്രൂപ്പുകളാകാനോ ആകാം ഇക്കൂട്ടരെല്ലാം ശ്രമിക്കുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ടിക്കാറാം മീണ പറഞ്ഞു.
ദൈവങ്ങളുടെ പേരു പറഞ്ഞും വോട്ടു തേടാനാകില്ല. എന്നാൽ, ശബരിമലയിലെ പ്രശ്നങ്ങളുടെയും ആചാര- അനുഷ്ഠാനങ്ങളുടെ ലംഘനങ്ങളുടെയും പേരു പറയുന്നതിൽ തെറ്റില്ല. യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി എൻഎസ്എസ് വോട്ട് തേടിയെന്ന പരാതി തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ വിശദമായി പരിശോധിച്ചു യുക്തമായ തീരുമാനമെടുക്കും. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കുന്നതിനപ്പുറം ധാർമികമായ വശമുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.
യുപിഎസ്സി വിശ്വാസ്യതയ്ക്കു പേരുകേട്ട സ്ഥാപനമാണ്. യുപിഎസ്സി പോലുള്ള സ്ഥാപനങ്ങൾ രാജ്യത്ത് നിലവിലുള്ളതിനാലാണ് തന്നെപ്പോലുള്ള താഴ്ന്ന പശ്ചാത്തലത്തിലുള്ളവർ സിവിൽ സർവീസിൽ എത്തിയത്. സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ മകന് ഉയർന്ന റാങ്ക് ഉറപ്പാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കവേ ടിക്കാറാം മീണ പറഞ്ഞു.
ജാതിയും മതവും പറഞ്ഞു തെരഞ്ഞെടുപ്പുവേദിയെ കലാപഭൂമിയാക്കരുത്. കേരളത്തിന്റെ പാരന്പര്യം മതനിരപേക്ഷതയാണ്. ജാതിയുടെ പേരിലുള്ള പ്രശ്നം നേരത്തെ നാണക്കേടുണ്ടാക്കിയതാണ്. ജാതി-മത- സമുദായ സംഘടനകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുന്നതും വോട്ടു പിടിക്കുന്നതും പ്രസ്താവന നടത്തുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ജാതി- മത- സമുദായ സംഘടനകൾ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയാൽ കർശനവും നിയമപരവുമായ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ലക്ഷ്മണരേഖ ലംഘിക്കാനാകില്ല. ജാതികളെയോ മതങ്ങളെ യോ തമ്മിലടിപ്പിച്ചു വോട്ടു പിടിക്കുന്നതും ചട്ടലംഘനമാണ്. ചിലപ്പോൾ വിലപേശലിനു വേണ്ടിയോ സമ്മർദ ഗ്രൂപ്പുകളാകാനോ ആകാം ഇക്കൂട്ടരെല്ലാം ശ്രമിക്കുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ടിക്കാറാം മീണ പറഞ്ഞു.
ദൈവങ്ങളുടെ പേരു പറഞ്ഞും വോട്ടു തേടാനാകില്ല. എന്നാൽ, ശബരിമലയിലെ പ്രശ്നങ്ങളുടെയും ആചാര- അനുഷ്ഠാനങ്ങളുടെ ലംഘനങ്ങളുടെയും പേരു പറയുന്നതിൽ തെറ്റില്ല. യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി എൻഎസ്എസ് വോട്ട് തേടിയെന്ന പരാതി തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ വിശദമായി പരിശോധിച്ചു യുക്തമായ തീരുമാനമെടുക്കും. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കുന്നതിനപ്പുറം ധാർമികമായ വശമുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.
യുപിഎസ്സി വിശ്വാസ്യതയ്ക്കു പേരുകേട്ട സ്ഥാപനമാണ്. യുപിഎസ്സി പോലുള്ള സ്ഥാപനങ്ങൾ രാജ്യത്ത് നിലവിലുള്ളതിനാലാണ് തന്നെപ്പോലുള്ള താഴ്ന്ന പശ്ചാത്തലത്തിലുള്ളവർ സിവിൽ സർവീസിൽ എത്തിയത്. സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ മകന് ഉയർന്ന റാങ്ക് ഉറപ്പാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കവേ ടിക്കാറാം മീണ പറഞ്ഞു.