കോട്ടയം: യൂണിവേഴ്സിറ്റി അദാലത്ത് എന്നതു പരാതിപരിഹാര വേദി മാത്രമാണ്. സർട്ടിഫിക്കറ്റിലെ പിഴവുകൾ, സമയത്തു സർട്ടിഫിക്കറ്റ് കിട്ടാതെ വരിക, അധികംഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ നൽകുക, രജിസ്ട്രേഷൻ സമയത്ത് നടക്കാതെ വരിക, എസ്എസി/എസ്ടി ആനുകൂല്യങ്ങൾ തടയപ്പെടുക തുടങ്ങിയ സാഹചര്യങ്ങൾക്കാണു പലപ്പോഴും അദാലത്തിൽ പരിഹാരം നൽകുക.
പരീക്ഷയുമായി ബന്ധപ്പെട്ട് അദാലത്തുകൾ നടത്താറില്ല. പകരം വീണ്ടും പരീക്ഷ എഴുതാൻ മേഴ്സി ചാൻസ് അനുവദിക്കുകയാണു പതിവ്.
റീവാല്യുവേഷന് അപേക്ഷ നൽകിയാൽ 30 ദിവസത്തിനുള്ളിൽ ഫലം നൽകണമെന്നാണു നിലവിൽ എംജിയിലെ നിയമം. എംകോമിൽ സംഭവിച്ചിരിക്കുന്നതിൽ ക്രിമിനൽ സ്വഭാവമുള്ള വീഴ്ചയുള്ളതായി വിദഗ്ധർ പറയുന്നു. മൂല്യനിർണയം ആര് നടത്തണമെന്നു വൈസ് ചാൻസിലർ അറിഞ്ഞിരിക്കണം. റീ വാല്യുവേഷൻ അതീവ രഹസ്യ സ്വഭാവത്തിലായിരിക്കണം. പരീക്ഷാ നടത്തിപ്പിലോ മൂല്യനിർണയസമയത്തിലോ പുനർമൂല്യനിർണയത്തിലോ ഇടപെടാൻ സിൻഡിക്കറ്റിന് യാതൊരു അധികാരമില്ലതാനും.
വൈസ് ചാൻസലർപോലും പരീക്ഷാ കണ്ട്രോളർ നൽകുന്ന ഫയലുകൾ പഠിച്ച് അഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയല്ലാതെ മൂല്യനിർണയത്തിൽ ഇടപെടാൻ പാടില്ല. ഈ സാഹചര്യത്തിലാണ് സിൻഡിക്കറ്റിലെ ഒരംഗം രേഖ എത്തിക്കുകയും വൈസ് ചാൻസലർ ഒപ്പുവയ്ക്കുകയും ചെയ്തുപോയത്.
പരീക്ഷയുമായി ബന്ധപ്പെട്ട് അദാലത്തുകൾ നടത്താറില്ല. പകരം വീണ്ടും പരീക്ഷ എഴുതാൻ മേഴ്സി ചാൻസ് അനുവദിക്കുകയാണു പതിവ്.
റീവാല്യുവേഷന് അപേക്ഷ നൽകിയാൽ 30 ദിവസത്തിനുള്ളിൽ ഫലം നൽകണമെന്നാണു നിലവിൽ എംജിയിലെ നിയമം. എംകോമിൽ സംഭവിച്ചിരിക്കുന്നതിൽ ക്രിമിനൽ സ്വഭാവമുള്ള വീഴ്ചയുള്ളതായി വിദഗ്ധർ പറയുന്നു. മൂല്യനിർണയം ആര് നടത്തണമെന്നു വൈസ് ചാൻസിലർ അറിഞ്ഞിരിക്കണം. റീ വാല്യുവേഷൻ അതീവ രഹസ്യ സ്വഭാവത്തിലായിരിക്കണം. പരീക്ഷാ നടത്തിപ്പിലോ മൂല്യനിർണയസമയത്തിലോ പുനർമൂല്യനിർണയത്തിലോ ഇടപെടാൻ സിൻഡിക്കറ്റിന് യാതൊരു അധികാരമില്ലതാനും.
വൈസ് ചാൻസലർപോലും പരീക്ഷാ കണ്ട്രോളർ നൽകുന്ന ഫയലുകൾ പഠിച്ച് അഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയല്ലാതെ മൂല്യനിർണയത്തിൽ ഇടപെടാൻ പാടില്ല. ഈ സാഹചര്യത്തിലാണ് സിൻഡിക്കറ്റിലെ ഒരംഗം രേഖ എത്തിക്കുകയും വൈസ് ചാൻസലർ ഒപ്പുവയ്ക്കുകയും ചെയ്തുപോയത്.