കട്ടപ്പന: ഇടുക്കി ജില്ലയിൽ ഭൂവിനിയോഗത്തിനും നിർമാണത്തിനും നിയന്ത്രണം ഏർപ്പെടുത്തി 22-8-19ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തിയെന്നു പറഞ്ഞ് ഇന്നലെ പുറത്തിറക്കിയ ഉത്തരവ് ജനങ്ങളെ കബളിപ്പിക്കാൻ.
നിർമാണനിരോധന ഉത്തരവിനെതിരേ ജനരോഷം ശക്തമാകുന്നതുകണ്ട് ഉത്തരവു പിൻവലിച്ചെന്നു പ്രചരിപ്പിക്കാൻ 14-10-19 തീയതിവച്ചു സർക്കാർ ഇറക്കിയ ഭേദഗതി ഉത്തരവിൽ ജനങ്ങൾക്ക് ആശ്വസിക്കാൻ ഒന്നുമില്ല. 22-8-19ലെ നിരോധന ഉത്തരവിൽ 10 നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു നിർദേശങ്ങൾക്കു മാത്രമാണ് ഇന്നലെത്തെ ഉത്തരവിൽ ഭേദഗതി വരുത്തിയത്. അതുവഴി ജില്ലയിലെ ജനങ്ങളുടെ ആശങ്കകളൊന്നും മാറുന്നുമില്ല.
ഭേദഗതി ഉത്തരവനുസരിച്ചു നിരോധനം ഇടുക്കി ജില്ലയിൽ മാത്രമായി ഒതുങ്ങും. നിയമസഭ പാസാക്കിയ 1964ലെ ഭൂപതിവു ചട്ടം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മറികടക്കാൻ കഴിയില്ലെന്ന കാര്യം ഇവിടെ മനഃപൂർവം തമസ്കരിച്ചിരിക്കുകയാണ്.
ഭേദഗതി ഒന്ന്
ഖണ്ഡിക 6 (3)ലെ നിർദേശം ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിർമാണങ്ങൾക്കു മാത്രം ബാധമാക്കി.
ഉത്തരവ് 6(3) ഖണ്ഡികയിൽ 1964ലെ ഭൂപതിവു ചട്ടങ്ങൾപ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിൽ 1,500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാരൻ അത് അവരുടെ ഏക ജീവനോപാധിയാണെന്നു വ്യക്തമായി തെളിയിക്കുകയാണെങ്കിൽ അത്തരം സവിശേഷ സാഹചര്യങ്ങൾ പ്രത്യേകം പരിശോധിച്ച് ഓരോ കേസിലും പ്രത്യേകം റിപ്പോർട്ട് തയാറാക്കി നീതിയുക്തമായ തീരുമാനമെടുക്കാനായി ഇടുക്കി ജില്ലാ കളക്ടർ സർക്കാരിനു റിപ്പോർട്ട് നൽകണമെന്നാണ് പറയുന്നത്.
ഈ നിർദേശത്തിനാണു ഭേദഗതി വരുത്തി ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിർമാണങ്ങൾക്കു മാത്രം ബാധകമാക്കുന്നത് എന്നാക്കിയത്. ഉത്തരവിറങ്ങിയതിനു ശേഷം നിർമാണം ഉണ്ടായിട്ടില്ല.
ഭേദഗതി രണ്ട്
ഖണ്ഡിക 6 (1), 6 (6) എന്നിവയിലെ നിർദേശം ഇടുക്കി ജില്ലയ്ക്കു മാത്രമായിരിക്കുമെന്നു വ്യക്തത വരുത്തി.
ഉത്തരവ് 6 (1): വാഗമണ് ഉൾപ്പെടെയുള്ള ഇടുക്കി ജില്ലയിലെ മുഴുവൻ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പട്ടികയാക്കി ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ടു നൽകണമെന്നാണ്. ഇതാണ് ഇടുക്കി ജില്ലയ്ക്കു മാത്രം എന്നാക്കി ഭേദഗതി ചെയ്തത്.
ഇതനുസരിച്ചു വാഗമണ്ണിന്റെ കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന ഭാഗം നിരോധന ഉത്തരവിൽനിന്നു പുറത്തായി.
ഖണ്ഡിക 6(6)ലെ നിർദേശം: രവീന്ദ്രൻ പട്ടയങ്ങൾ ഉൾപ്പെടെയുള്ള വ്യാജ പട്ടയങ്ങൾ കണ്ടെത്തി മൂന്നു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ നടപടി സ്വീകരിക്കേണ്ടതാണ്. ഇതും ഇടുക്കി ജില്ലയിൽ മാത്രമായി എന്നു ഭേദഗതി വരുത്തി.
ഖണ്ഡിക 6(8) ലെ പരാമർശം ഇടുക്കി ജില്ലയിൽ എന്നതിനുപകരം കോടതി എൻഒസി നിർബന്ധമാക്കിയിട്ടുള്ള എട്ടു വില്ലേജുകൾക്കു മാത്രമായി പരിമിതപ്പെടുത്തി. ഇടുക്കി ജില്ലയിൽ പട്ടയം നൽകിയിരിക്കുന്ന ഭൂമി എന്താവശ്യത്തിനാണെന്നു വില്ലേജ് ഓഫീസർ നിരാക്ഷേപം നൽകിയാലേ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കു നിർമാണാനുമതി നൽകാവൂ എന്നതായിരുന്നു നിർദേശം. ഇത്രയും ഭേദഗതികളാണ് ഉത്തരവിൽ ഉണ്ടായിട്ടുള്ളത്.
ഖണ്ഡിക 6 (2)-ൽ പറയുന്നത് 1964ലെ പട്ടയ ഭൂമിയിൽ 1,500 ചതുരശ്രയടിക്കു താഴെ തറ വിസ്തീർണമുള്ള കെട്ടിടം മാത്രമാണുള്ളതെങ്കിൽ അതു ക്രമവൽകരിച്ചു നൽകും. അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്നു തെളിയിക്കുകയും വേണം എന്നതാണ്. ഈ വ്യവസ്ഥയിൽ മാറ്റം ഉണ്ടാക്കിയിട്ടില്ല.
ഖണ്ഡിക നാല് സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയിരിക്കുന്ന വാണിജ്യ നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പട്ടയം റദ്ദുചെയ്തു ഭൂമിയും നിർമിതികളും സർക്കാരിൽ നിക്ഷിപ്തമാക്കി കക്ഷികൾക്കു പാട്ടത്തിനു നൽകുമെന്നതാണ്. ഇതിലും ഭേദഗതിയില്ല. ഈ വ്യസ്ഥയനുസരിച്ച് മൂന്നാർ, വാഗമണ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വന്പൻ റിസോർട്ടുകൾ ഉൾപ്പെടെയുള്ളവ ക്രമവൽകരിക്കപ്പെട്ട് ഉടമകൾക്കു പാട്ടത്തിനു നൽകാൻ അവസരമാകും.
ഖണ്ഡിക 6 (5) മുൻ ഖണ്ഡികയിലെ വ്യവസ്ഥ ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. 1964ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം ലഭിച്ചിരിക്കുന്ന ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിർമിക്കാൻ വ്യവസ്ഥ ഉണ്ടായിട്ടില്ല. 1,500 ചതുരശ്രയടിയിൽ കൂടുതൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾ (പൊതുആവശ്യം ഉൾപ്പെടെ) നിർമിക്കാനുള്ള തടസവും ഭേദഗതി ഉത്തരവിൽ മാറ്റിയിട്ടില്ല.
കെ.എസ്. ഫ്രാൻസിസ്
നിർമാണനിരോധന ഉത്തരവിനെതിരേ ജനരോഷം ശക്തമാകുന്നതുകണ്ട് ഉത്തരവു പിൻവലിച്ചെന്നു പ്രചരിപ്പിക്കാൻ 14-10-19 തീയതിവച്ചു സർക്കാർ ഇറക്കിയ ഭേദഗതി ഉത്തരവിൽ ജനങ്ങൾക്ക് ആശ്വസിക്കാൻ ഒന്നുമില്ല. 22-8-19ലെ നിരോധന ഉത്തരവിൽ 10 നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു നിർദേശങ്ങൾക്കു മാത്രമാണ് ഇന്നലെത്തെ ഉത്തരവിൽ ഭേദഗതി വരുത്തിയത്. അതുവഴി ജില്ലയിലെ ജനങ്ങളുടെ ആശങ്കകളൊന്നും മാറുന്നുമില്ല.
ഭേദഗതി ഉത്തരവനുസരിച്ചു നിരോധനം ഇടുക്കി ജില്ലയിൽ മാത്രമായി ഒതുങ്ങും. നിയമസഭ പാസാക്കിയ 1964ലെ ഭൂപതിവു ചട്ടം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മറികടക്കാൻ കഴിയില്ലെന്ന കാര്യം ഇവിടെ മനഃപൂർവം തമസ്കരിച്ചിരിക്കുകയാണ്.
ഭേദഗതി ഒന്ന്
ഖണ്ഡിക 6 (3)ലെ നിർദേശം ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിർമാണങ്ങൾക്കു മാത്രം ബാധമാക്കി.
ഉത്തരവ് 6(3) ഖണ്ഡികയിൽ 1964ലെ ഭൂപതിവു ചട്ടങ്ങൾപ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിൽ 1,500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാരൻ അത് അവരുടെ ഏക ജീവനോപാധിയാണെന്നു വ്യക്തമായി തെളിയിക്കുകയാണെങ്കിൽ അത്തരം സവിശേഷ സാഹചര്യങ്ങൾ പ്രത്യേകം പരിശോധിച്ച് ഓരോ കേസിലും പ്രത്യേകം റിപ്പോർട്ട് തയാറാക്കി നീതിയുക്തമായ തീരുമാനമെടുക്കാനായി ഇടുക്കി ജില്ലാ കളക്ടർ സർക്കാരിനു റിപ്പോർട്ട് നൽകണമെന്നാണ് പറയുന്നത്.
ഈ നിർദേശത്തിനാണു ഭേദഗതി വരുത്തി ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിർമാണങ്ങൾക്കു മാത്രം ബാധകമാക്കുന്നത് എന്നാക്കിയത്. ഉത്തരവിറങ്ങിയതിനു ശേഷം നിർമാണം ഉണ്ടായിട്ടില്ല.
ഭേദഗതി രണ്ട്
ഖണ്ഡിക 6 (1), 6 (6) എന്നിവയിലെ നിർദേശം ഇടുക്കി ജില്ലയ്ക്കു മാത്രമായിരിക്കുമെന്നു വ്യക്തത വരുത്തി.
ഉത്തരവ് 6 (1): വാഗമണ് ഉൾപ്പെടെയുള്ള ഇടുക്കി ജില്ലയിലെ മുഴുവൻ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പട്ടികയാക്കി ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ടു നൽകണമെന്നാണ്. ഇതാണ് ഇടുക്കി ജില്ലയ്ക്കു മാത്രം എന്നാക്കി ഭേദഗതി ചെയ്തത്.
ഇതനുസരിച്ചു വാഗമണ്ണിന്റെ കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന ഭാഗം നിരോധന ഉത്തരവിൽനിന്നു പുറത്തായി.
ഖണ്ഡിക 6(6)ലെ നിർദേശം: രവീന്ദ്രൻ പട്ടയങ്ങൾ ഉൾപ്പെടെയുള്ള വ്യാജ പട്ടയങ്ങൾ കണ്ടെത്തി മൂന്നു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ നടപടി സ്വീകരിക്കേണ്ടതാണ്. ഇതും ഇടുക്കി ജില്ലയിൽ മാത്രമായി എന്നു ഭേദഗതി വരുത്തി.
ഖണ്ഡിക 6(8) ലെ പരാമർശം ഇടുക്കി ജില്ലയിൽ എന്നതിനുപകരം കോടതി എൻഒസി നിർബന്ധമാക്കിയിട്ടുള്ള എട്ടു വില്ലേജുകൾക്കു മാത്രമായി പരിമിതപ്പെടുത്തി. ഇടുക്കി ജില്ലയിൽ പട്ടയം നൽകിയിരിക്കുന്ന ഭൂമി എന്താവശ്യത്തിനാണെന്നു വില്ലേജ് ഓഫീസർ നിരാക്ഷേപം നൽകിയാലേ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കു നിർമാണാനുമതി നൽകാവൂ എന്നതായിരുന്നു നിർദേശം. ഇത്രയും ഭേദഗതികളാണ് ഉത്തരവിൽ ഉണ്ടായിട്ടുള്ളത്.
ഖണ്ഡിക 6 (2)-ൽ പറയുന്നത് 1964ലെ പട്ടയ ഭൂമിയിൽ 1,500 ചതുരശ്രയടിക്കു താഴെ തറ വിസ്തീർണമുള്ള കെട്ടിടം മാത്രമാണുള്ളതെങ്കിൽ അതു ക്രമവൽകരിച്ചു നൽകും. അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്നു തെളിയിക്കുകയും വേണം എന്നതാണ്. ഈ വ്യവസ്ഥയിൽ മാറ്റം ഉണ്ടാക്കിയിട്ടില്ല.
ഖണ്ഡിക നാല് സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയിരിക്കുന്ന വാണിജ്യ നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പട്ടയം റദ്ദുചെയ്തു ഭൂമിയും നിർമിതികളും സർക്കാരിൽ നിക്ഷിപ്തമാക്കി കക്ഷികൾക്കു പാട്ടത്തിനു നൽകുമെന്നതാണ്. ഇതിലും ഭേദഗതിയില്ല. ഈ വ്യസ്ഥയനുസരിച്ച് മൂന്നാർ, വാഗമണ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വന്പൻ റിസോർട്ടുകൾ ഉൾപ്പെടെയുള്ളവ ക്രമവൽകരിക്കപ്പെട്ട് ഉടമകൾക്കു പാട്ടത്തിനു നൽകാൻ അവസരമാകും.
ഖണ്ഡിക 6 (5) മുൻ ഖണ്ഡികയിലെ വ്യവസ്ഥ ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. 1964ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം ലഭിച്ചിരിക്കുന്ന ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം നിർമിക്കാൻ വ്യവസ്ഥ ഉണ്ടായിട്ടില്ല. 1,500 ചതുരശ്രയടിയിൽ കൂടുതൽ വിസ്തൃതിയുള്ള കെട്ടിടങ്ങൾ (പൊതുആവശ്യം ഉൾപ്പെടെ) നിർമിക്കാനുള്ള തടസവും ഭേദഗതി ഉത്തരവിൽ മാറ്റിയിട്ടില്ല.
കെ.എസ്. ഫ്രാൻസിസ്