തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലകളിലെ മാർക്കു ദാന വിവാദത്തിൽ ഗവർണർ ഇടപെടുന്നു. എംജി സർവകലാശാലയിൽ അദാലത്ത് നടത്തി മാർക്ക് കൂട്ടി നല്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ സർവകലാശാലാ വൈസ് ചാൻസലറോട് ചാൻസലർ കൂടിയായ ഗവർണർ നിർദേശം നല്കി.
സർവകലാശാലയിലെ മാർക്കുദാന വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. ഒപ്പം പ്രതിപക്ഷ നേതാവിന്റെ പരാതി ഗവർണർ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ഇതോടെ മാർക്ക്ദാന വിവാദം പുതിയ തലത്തിലേക്കു കടന്നിരിക്കയാണ്.
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സർവകലാശാലയിലെ അദാലത്തിൽ പങ്കെടുത്താണ് മാർക്ക് ദാനം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അദാലത്തിന്റെ ഉദ്ഘാടന സമയത്തു മാത്രമേ പ്രൈവറ്റ് സെക്രട്ടറി അവിടെ ഉണ്ടായിരുന്നുള്ളുവെന്നായിരുന്നു മന്ത്രി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്ത് തീരുന്നതുവരെ അവിടെ ഉണ്ടായിരുന്നതായുള്ള വിവരം മാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തു വന്നു.
സർട്ടിഫിക്കറ്റുകൾ വൈസ് ചാൻസലർ കൈമാറുമ്പോൾ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കടുത്ത സമ്മർദത്തിലായി. ഇതിനിടെയാണു ഗവർണർ മാർക്ക് ദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നല്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അദാലത്തിൽ വരുന്ന വിഷയങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കുന്ന യോഗങ്ങളിലൊന്നും പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ലെന്നാണ് മന്ത്രി ജലീലിന്റെ ഓഫീസ് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
മന്ത്രിമാർക്ക് തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിമാരെ സർക്കാരുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും അതു മന്ത്രിമാരെ ബോധ്യപ്പെടുത്തുന്നതിനുമായി ചുമതലപ്പെടുത്തുന്നതിൽ ചട്ടലംഘനമില്ലെന്നും അതിൽ വിശദീകരിക്കുന്നു. അദാലത്തിന്റെ നടത്തിപ്പിനായി സർവകലാശാല സിൻഡിക്കറ്റ് ഉപസമിതി കണ്വീനർമാർ അടങ്ങുന്ന സമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും വിശദീകരിക്കുന്നു.
മാർക്ക് ദാനം സംബന്ധിച്ച് പ്രതിപക്ഷനേതാവും ഉന്നതവിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വാക് പോര് ഇന്നലെയും തുടർന്നു. ഇഷ്ടക്കാർക്കു മാർക്ക് ദാനം നല്കുന്ന രീതിയാണ് ഇപ്പോൾ സർവകലാശാലകളിൽ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിയമനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കു കടക്കുമെന്ന സൂചനയും പ്രതിപക്ഷനേതാവ് നല്കി.
സർവകലാശാലയിലെ മാർക്കുദാന വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. ഒപ്പം പ്രതിപക്ഷ നേതാവിന്റെ പരാതി ഗവർണർ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ഇതോടെ മാർക്ക്ദാന വിവാദം പുതിയ തലത്തിലേക്കു കടന്നിരിക്കയാണ്.
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സർവകലാശാലയിലെ അദാലത്തിൽ പങ്കെടുത്താണ് മാർക്ക് ദാനം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അദാലത്തിന്റെ ഉദ്ഘാടന സമയത്തു മാത്രമേ പ്രൈവറ്റ് സെക്രട്ടറി അവിടെ ഉണ്ടായിരുന്നുള്ളുവെന്നായിരുന്നു മന്ത്രി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്ത് തീരുന്നതുവരെ അവിടെ ഉണ്ടായിരുന്നതായുള്ള വിവരം മാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തു വന്നു.
സർട്ടിഫിക്കറ്റുകൾ വൈസ് ചാൻസലർ കൈമാറുമ്പോൾ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കടുത്ത സമ്മർദത്തിലായി. ഇതിനിടെയാണു ഗവർണർ മാർക്ക് ദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നല്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അദാലത്തിൽ വരുന്ന വിഷയങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കുന്ന യോഗങ്ങളിലൊന്നും പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ലെന്നാണ് മന്ത്രി ജലീലിന്റെ ഓഫീസ് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
മന്ത്രിമാർക്ക് തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിമാരെ സർക്കാരുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും അതു മന്ത്രിമാരെ ബോധ്യപ്പെടുത്തുന്നതിനുമായി ചുമതലപ്പെടുത്തുന്നതിൽ ചട്ടലംഘനമില്ലെന്നും അതിൽ വിശദീകരിക്കുന്നു. അദാലത്തിന്റെ നടത്തിപ്പിനായി സർവകലാശാല സിൻഡിക്കറ്റ് ഉപസമിതി കണ്വീനർമാർ അടങ്ങുന്ന സമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും വിശദീകരിക്കുന്നു.
മാർക്ക് ദാനം സംബന്ധിച്ച് പ്രതിപക്ഷനേതാവും ഉന്നതവിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വാക് പോര് ഇന്നലെയും തുടർന്നു. ഇഷ്ടക്കാർക്കു മാർക്ക് ദാനം നല്കുന്ന രീതിയാണ് ഇപ്പോൾ സർവകലാശാലകളിൽ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിയമനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കു കടക്കുമെന്ന സൂചനയും പ്രതിപക്ഷനേതാവ് നല്കി.