തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ നിർമാണ നിരോധനത്തിന് നേരിയ ഭേദഗതി വരുത്തി റവന്യു വകുപ്പ് ഉത്തരവിറക്കി.
ഇടുക്കി ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസറുടെ നിരാക്ഷേപ പത്രം വേണമെന്ന നിബന്ധന മൂന്നാർ മേഖലയിലുൾപ്പെടുന്ന എട്ടു വില്ലേജുകളിൽ മാത്രമാക്കി ചുരുക്കി. ഇടുക്കിയിലെ മറ്റിടങ്ങളിലെ നിർമാണത്തിന് ഇനി വില്ലേജ് ഓഫീസറുടെ എൻഒസി ആവശ്യമില്ല.
കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പട്ടികയാക്കി റിപ്പോർട്ട് നൽകണമെന്ന വ്യവ സ്ഥയിൽനിന്ന് കോട്ടയം ജില്ലയി ൽപ്പെടുന്ന വാഗമൺ പ്രദേശം ഒഴിവാക്കി. രവീന്ദ്രൻ പട്ടയങ്ങൾ ഉൾപ്പെടെയുള്ള വ്യാജപട്ടയങ്ങൾ മൂന്നു മാസത്തിനുള്ളിൽ കണ്ടെത്തണമെന്ന നിർദേശം ഇടുക്കി ജില്ലയിലെ പ്രദേശങ്ങളിൽ മാത്രമാക്കി ചുരുക്കി. 1964ലെ ഭൂമിപതിവു ചട്ടപ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തീർണമുള്ള കെട്ടിടങ്ങൾ കൈവശക്കാരൻ ഏക ജീവനോപാധിയാണെന്നു തെളിയിച്ചാൽ ഓരോ കേസിലും ജില്ലാ കളക്ടർ പ്രത്യേകം റിപ്പോർട്ട് തയാറാക്കി സർക്കാരിനു റിപ്പോർട്ട് നൽകണമെന്ന നിർദേശം ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിർമാണങ്ങൾക്കു മാത്രം ബാധകമാണെന്നു വ്യക്തത വരുത്തി.
എന്നാൽ, നിർമാണ നിരോധനത്തിൽ കുടുങ്ങിക്കിടക്കുന്ന ഇടുക്കി ജില്ലയിലെ ജനങ്ങൾക്കു പൂർണമായി ആശ്വാസം പകരുന്ന ഒരു നടപടിയും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. മുൻ ഉത്തരവുകളെത്തുടർന്ന് ഇടുക്കി ജില്ലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫിന്റെയും സാമൂഹ്യ സംഘട നകളുടേയും നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയതോടെയാണു നേരിയ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കിയത്.
റവന്യു വകുപ്പു പുറത്തിറക്കിയ ഉത്തരവനുസരിച്ചു നേരത്തേ യുള്ള ഉത്തരവിലെ 6 (8) ഖണ്ഡികയിലും വ്യക്തത വരുത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുതുക്കിയ ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിൽ നിരാക്ഷേപ പത്രം നിർബന്ധമാക്കിയ മൂന്നാർ മേഖലയിലെ ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസണ്വാലി വില്ലേജുകളിലെ നിർമാണ പ്രവർത്തനങ്ങൾക്കു മാത്രമാണ് ഇനിമുതൽ വില്ലേജ് ഓഫീസറുടെ നിരാക്ഷേപ പത്രം നിർബന്ധമുള്ളത്. ഇടുക്കി ജില്ലയിലെ മറ്റിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കു നിരാക്ഷേപ പത്രം ആവശ്യമില്ല.
എൻഒസി ലഭിക്കാത്തതിനാൽ പലയിടത്തും നിർമാണം മുടങ്ങുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടർന്നാണ് ഇതൊഴിവാക്കാൻ തീരുമാനിച്ചതെന്നു റവന്യു അധികൃതർ പറഞ്ഞു. എന്നാൽ, എട്ടു വില്ലേജുകളിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിരാക്ഷേപപത്രം നിർബന്ധമാണ്. റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ വകുപ്പ് ഇനി ഇടുക്കിയിലെ കെട്ടിടനിർമാണ നിയന്ത്രണ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവിറക്കും. തദ്ദേശ വകുപ്പിന്റെ ഉത്തരവുകൂടി ഇറങ്ങുന്നതോടെ എൻഒസി വ്യവസ്ഥ ഒഴിവാകും എന്നാണു സർക്കാർ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവിൽ 10 നിരോധന ഭേദഗതികളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. വ്യക്തത വരുത്തി കഴിഞ്ഞ 14നു റവന്യു വകുപ്പു പുറത്തിറക്കിയ ഉത്തരവിൽ നാലു ഭേദഗതികൾ മാത്രമാണുള്ളത്.
ഇടുക്കി ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസറുടെ നിരാക്ഷേപ പത്രം വേണമെന്ന നിബന്ധന മൂന്നാർ മേഖലയിലുൾപ്പെടുന്ന എട്ടു വില്ലേജുകളിൽ മാത്രമാക്കി ചുരുക്കി. ഇടുക്കിയിലെ മറ്റിടങ്ങളിലെ നിർമാണത്തിന് ഇനി വില്ലേജ് ഓഫീസറുടെ എൻഒസി ആവശ്യമില്ല.
കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പട്ടികയാക്കി റിപ്പോർട്ട് നൽകണമെന്ന വ്യവ സ്ഥയിൽനിന്ന് കോട്ടയം ജില്ലയി ൽപ്പെടുന്ന വാഗമൺ പ്രദേശം ഒഴിവാക്കി. രവീന്ദ്രൻ പട്ടയങ്ങൾ ഉൾപ്പെടെയുള്ള വ്യാജപട്ടയങ്ങൾ മൂന്നു മാസത്തിനുള്ളിൽ കണ്ടെത്തണമെന്ന നിർദേശം ഇടുക്കി ജില്ലയിലെ പ്രദേശങ്ങളിൽ മാത്രമാക്കി ചുരുക്കി. 1964ലെ ഭൂമിപതിവു ചട്ടപ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തീർണമുള്ള കെട്ടിടങ്ങൾ കൈവശക്കാരൻ ഏക ജീവനോപാധിയാണെന്നു തെളിയിച്ചാൽ ഓരോ കേസിലും ജില്ലാ കളക്ടർ പ്രത്യേകം റിപ്പോർട്ട് തയാറാക്കി സർക്കാരിനു റിപ്പോർട്ട് നൽകണമെന്ന നിർദേശം ഉത്തരവിറങ്ങിയ തീയതി വരെയുള്ള നിർമാണങ്ങൾക്കു മാത്രം ബാധകമാണെന്നു വ്യക്തത വരുത്തി.
എന്നാൽ, നിർമാണ നിരോധനത്തിൽ കുടുങ്ങിക്കിടക്കുന്ന ഇടുക്കി ജില്ലയിലെ ജനങ്ങൾക്കു പൂർണമായി ആശ്വാസം പകരുന്ന ഒരു നടപടിയും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. മുൻ ഉത്തരവുകളെത്തുടർന്ന് ഇടുക്കി ജില്ലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫിന്റെയും സാമൂഹ്യ സംഘട നകളുടേയും നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയതോടെയാണു നേരിയ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കിയത്.
റവന്യു വകുപ്പു പുറത്തിറക്കിയ ഉത്തരവനുസരിച്ചു നേരത്തേ യുള്ള ഉത്തരവിലെ 6 (8) ഖണ്ഡികയിലും വ്യക്തത വരുത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുതുക്കിയ ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിൽ നിരാക്ഷേപ പത്രം നിർബന്ധമാക്കിയ മൂന്നാർ മേഖലയിലെ ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസണ്വാലി വില്ലേജുകളിലെ നിർമാണ പ്രവർത്തനങ്ങൾക്കു മാത്രമാണ് ഇനിമുതൽ വില്ലേജ് ഓഫീസറുടെ നിരാക്ഷേപ പത്രം നിർബന്ധമുള്ളത്. ഇടുക്കി ജില്ലയിലെ മറ്റിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കു നിരാക്ഷേപ പത്രം ആവശ്യമില്ല.
എൻഒസി ലഭിക്കാത്തതിനാൽ പലയിടത്തും നിർമാണം മുടങ്ങുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടർന്നാണ് ഇതൊഴിവാക്കാൻ തീരുമാനിച്ചതെന്നു റവന്യു അധികൃതർ പറഞ്ഞു. എന്നാൽ, എട്ടു വില്ലേജുകളിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിരാക്ഷേപപത്രം നിർബന്ധമാണ്. റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ വകുപ്പ് ഇനി ഇടുക്കിയിലെ കെട്ടിടനിർമാണ നിയന്ത്രണ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവിറക്കും. തദ്ദേശ വകുപ്പിന്റെ ഉത്തരവുകൂടി ഇറങ്ങുന്നതോടെ എൻഒസി വ്യവസ്ഥ ഒഴിവാകും എന്നാണു സർക്കാർ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവിൽ 10 നിരോധന ഭേദഗതികളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. വ്യക്തത വരുത്തി കഴിഞ്ഞ 14നു റവന്യു വകുപ്പു പുറത്തിറക്കിയ ഉത്തരവിൽ നാലു ഭേദഗതികൾ മാത്രമാണുള്ളത്.