കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്വേഷണം. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ടാണ് മിംസ് ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
ആല്‍ഫൈന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുന്നതിനാണ് അന്വേഷണസംഘം എത്തിയത്. 2014 മേയ് മൂന്നിനാണ് ആല്ഫൈന് മരിച്ചത്. സിലി-ഷാജു ദമ്പതികളുടെ വീട്ടിൽ നടന്ന സൽക്കാരത്തിനിടെ കുഴഞ്ഞുവീണ ആൽഫൈൻ പിന്നീട് ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഓമശേരി ശാന്തി ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയപ്പോൾ മാതാപിതാക്കള്‍ക്കൊപ്പം ജോളിയും പോയി.
വിവരമറിഞ്ഞെത്തിയ സിലിയുടെ ബന്ധുക്കൾ നിര്‍ബന്ധം പിടിച്ചപ്പോഴാണ് ആല്‍ഫൈനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആല്ഫൈന് മൂന്നാം ദിവസം മരിച്ചു. ദുരൂഹ മരണമായിട്ടും മിംസ് അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല.
ജോളിയെ ഇന്നലെയും വിശദമായി ചോദ്യംചെയ്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചാണ് ചോദ്യംചെയ്തത്. എന്‍ഐടി പ്രഫസറാണെന്നായിരുന്നു ജോളി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്‍ഐടി പരിസരത്ത് തയ്യല്‍ക്കട നടത്തുകയായിരുന്ന യുവതിയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ജോളിയുടെ ഫോണ്‍കോള്‍ രേഖകളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
ജോളിയുടെ ഫോണില്‍നിന്ന് ഈ യുവതിയോടൊപ്പമുള്ള ഫോട്ടോകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് യുവതിക്ക് അറിയുമോയെന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയിപ്പോള്‍ ചെന്നൈയിലുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളിൽ യുവതിയെ അന്വേഷണസംഘം ചോദ്യംചെയ്യും.
ആല്‍ഫൈന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുന്നതിനാണ് അന്വേഷണസംഘം എത്തിയത്. 2014 മേയ് മൂന്നിനാണ് ആല്ഫൈന് മരിച്ചത്. സിലി-ഷാജു ദമ്പതികളുടെ വീട്ടിൽ നടന്ന സൽക്കാരത്തിനിടെ കുഴഞ്ഞുവീണ ആൽഫൈൻ പിന്നീട് ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഓമശേരി ശാന്തി ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയപ്പോൾ മാതാപിതാക്കള്‍ക്കൊപ്പം ജോളിയും പോയി.
വിവരമറിഞ്ഞെത്തിയ സിലിയുടെ ബന്ധുക്കൾ നിര്‍ബന്ധം പിടിച്ചപ്പോഴാണ് ആല്‍ഫൈനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആല്ഫൈന് മൂന്നാം ദിവസം മരിച്ചു. ദുരൂഹ മരണമായിട്ടും മിംസ് അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല.
ജോളിയെ ഇന്നലെയും വിശദമായി ചോദ്യംചെയ്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചാണ് ചോദ്യംചെയ്തത്. എന്‍ഐടി പ്രഫസറാണെന്നായിരുന്നു ജോളി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്‍ഐടി പരിസരത്ത് തയ്യല്‍ക്കട നടത്തുകയായിരുന്ന യുവതിയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ജോളിയുടെ ഫോണ്‍കോള്‍ രേഖകളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
ജോളിയുടെ ഫോണില്‍നിന്ന് ഈ യുവതിയോടൊപ്പമുള്ള ഫോട്ടോകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് യുവതിക്ക് അറിയുമോയെന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയിപ്പോള്‍ ചെന്നൈയിലുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളിൽ യുവതിയെ അന്വേഷണസംഘം ചോദ്യംചെയ്യും.