കോട്ടയം: മാർക്ക്ദാന വിവാദം ആളിക്കത്തുന്പോഴും ബിടെക് മോഡറേഷൻ ആനുകൂല്യത്തിനായി എംജി സർവകലാശാലയിലേക്ക് ഇന്നലെയും അപേക്ഷകളുടെ വരവ് തുടർന്നു. കേരളത്തിനു പുറത്തും വിദേശത്തും വിവിധ ജോലികൾ ചെയ്യുന്നവരും ബിരുദമില്ലാത്തതിന്റെ പേരിൽ ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്തവരുമാണ് ആനുകൂല്യത്തിനെത്തുന്നത്.
അഞ്ച് മാർക്ക് മോഡറേഷൻ എന്നുവരെയെന്നു കൃത്യ തീയതി സിൻഡിക്കറ്റ് ഉത്തരവിൽ പറയാത്ത സാഹചര്യത്തിൽ എപ്പോൾ അപേക്ഷ നൽകുന്നവർക്കും ബിരുദം നൽകാൻ സർവകലാശാലയ്ക്ക് ബാധ്യതയുണ്ട്. മാർക്ക് ദാനം വിവാദമായതോടെ ഇളവ് നിറുത്താൻ കോടതി ഉത്തരവാകുമോ എന്ന ആശങ്കയുള്ളതിനാൽ ഇന്നലെ ചിലർ നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിച്ചത്. എൻജിനിയറിംഗ് പാസായ സർട്ടിഫിക്കറ്റ് കൈയിൽ വന്നാൽ ജോലിസാധ്യതയും പ്രമോഷനും വഴി തെളിയുമെന്നതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ എത്തുമെന്നാണു സൂചന.
ബിടെക്കിനു ചേരുന്ന വിദ്യാർഥികളിൽ അഞ്ചു ശതമാനം കോഴ്സ് തുടങ്ങി ആദ്യമാസങ്ങളിൽ തന്നെ പഠനഭാരം താങ്ങാനാവാതെ കോഴ്സ് വിടുന്നു. എൻജിനിയറിംഗ് കോഴ്സ് പൂർത്തിയാകുന്പോൾ എല്ലാ വിഷയങ്ങളും ജയിക്കുന്നവർ 45 ശതമാനം മാത്രമാണെന്നും ശേഷിക്കുന്ന 20 ശതമാനം ഇംപ്രൂവ്മെന്റുകളിലൂടെ പാസാകുന്നുവെന്നാണ് വിശദീകരണം. 25 ശതമാനം എത്ര എഴുതിയിട്ടും പാസാകാതെ നിരാശരായി പിന്തിരിയുന്നു.
എംജി സർവകലാശാലയിൽ ബിടെക് ഏതെങ്കിലും സെമസ്റ്ററിൽ ഒരു വിഷയത്തിൽ മാത്രം ജയിക്കാനുള്ളവർക്കു നൽകിയിരുന്ന മോഡറേഷനു പുറമേ പരമാവധി അഞ്ചു മാർക്ക് കൂടി സിൻഡിക്കറ്റിനു നൽകാമെന്ന ഏപ്രിൽ 30ലെ സിൻഡിക്കറ്റ് തീരുമാനം അനുസരിച്ചുള്ള ഉത്തരവ് മേയ് 17നാണു പുറത്തിറങ്ങിയത്. ഇതനുസരിച്ച് 125 പേരെ വിജയിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകി. ഒട്ടേറെ അപേക്ഷകൾ ഫയലിലുണ്ട്.
നഴ്സിംഗ് ഇളവിനായി തുടരെ അന്വേഷണം
കോട്ടയം: വിവാദവും വിമർശനവും വന്നെങ്കിലും എംജി സർവകലാശാലയിൽ ബിടെക്കിനൊപ്പം നഴ്സിംഗ് കോഴ്സിനും മോഡറേഷൻ നൽകാനുള്ള സിൻഡിറ്റ് തീരുമാനത്തിനു മാറ്റമില്ല. 2008, 2009 കാലത്ത് സർവകലാശാലയ്ക്കു കീഴിലുണ്ടായിരുന്ന 26 നഴ്സിംഗ് സ്ഥാനങ്ങളിലെ നൂറുകണക്കിനു വിദ്യാർഥികൾക്ക് മോഡറേഷൻ ആനുകൂല്യം ലഭിക്കും.
ഈ ബാച്ചുകാരായ നഴ്സിംഗ് വിദ്യാർഥികൾക്ക് കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മേഴ്സി ചാൻസ് പരീക്ഷ നടത്തിയതിൽ ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രം പരാജയപ്പെട്ടവർക്ക് നിലവിലുണ്ടായിരുന്ന മോഡറേഷൻ കൂടാതെ അഞ്ചു മാർക്കുകൂടി നൽകാനാണ് തീരുമാനം. ഓഗസ്റ്റ് ആറിന് സിൻഡിക്കറ്റ് ഉപസമിതി എടുത്ത തീരുമാനപ്രകാരം ഈ മാസം 11നാണ് ഉത്തരവ് വന്നിരിക്കുന്നത്. നഴ്സിംഗിന് രണ്ടു വിഷയങ്ങൾക്ക് അഞ്ച് മാർക്ക് ആവശ്യാനുസരണം വീതിച്ചുനൽകാമെന്ന ഇളവും ഉത്തരവിലുണ്ട്. ഒട്ടേറെ പേർക്ക് ഈ ആനുകൂല്യം നേട്ടമുണ്ടാക്കും.
നഴ്സിംഗ് മോഡറേഷന് ഉത്തരവ് ഇറങ്ങിയെങ്കിലും അപേക്ഷകൾ സ്വീകരിച്ചുള്ള അറിയിപ്പ് എന്നിറങ്ങുമെന്ന അന്വേഷണം സർവകലാശാലയിൽ തുടരെ എത്തുന്നുണ്ട്. നാലു വർഷത്തെ നഴ്സിംഗ് കോഴ്സ് പരമാവധി എട്ടു വർഷത്തിനുള്ളിൽ പാസാകണമെന്നതാണ് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ ചട്ടം. പത്തുവർഷം പിന്നിട്ടവർക്കാണ് എംജിയിൽ മോഡറേഷൻ അനുവദിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രത്യേക ഇളവ് നൽകാമോ എന്നതിൽ നഴ്സിംഗ് കൗണ്‍സിലിനെ യൂണിവേഴ്സിറ്റി സമീപിക്കും. ബിടെക് മാർക്ക് ദാനം വിവാദമായതോടെ നഴ്സിംഗ് മോഡറേഷൻ ഉത്തരവ് റദ്ദാക്കപ്പെട്ടേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
അഞ്ച് മാർക്ക് മോഡറേഷൻ എന്നുവരെയെന്നു കൃത്യ തീയതി സിൻഡിക്കറ്റ് ഉത്തരവിൽ പറയാത്ത സാഹചര്യത്തിൽ എപ്പോൾ അപേക്ഷ നൽകുന്നവർക്കും ബിരുദം നൽകാൻ സർവകലാശാലയ്ക്ക് ബാധ്യതയുണ്ട്. മാർക്ക് ദാനം വിവാദമായതോടെ ഇളവ് നിറുത്താൻ കോടതി ഉത്തരവാകുമോ എന്ന ആശങ്കയുള്ളതിനാൽ ഇന്നലെ ചിലർ നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിച്ചത്. എൻജിനിയറിംഗ് പാസായ സർട്ടിഫിക്കറ്റ് കൈയിൽ വന്നാൽ ജോലിസാധ്യതയും പ്രമോഷനും വഴി തെളിയുമെന്നതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ എത്തുമെന്നാണു സൂചന.
ബിടെക്കിനു ചേരുന്ന വിദ്യാർഥികളിൽ അഞ്ചു ശതമാനം കോഴ്സ് തുടങ്ങി ആദ്യമാസങ്ങളിൽ തന്നെ പഠനഭാരം താങ്ങാനാവാതെ കോഴ്സ് വിടുന്നു. എൻജിനിയറിംഗ് കോഴ്സ് പൂർത്തിയാകുന്പോൾ എല്ലാ വിഷയങ്ങളും ജയിക്കുന്നവർ 45 ശതമാനം മാത്രമാണെന്നും ശേഷിക്കുന്ന 20 ശതമാനം ഇംപ്രൂവ്മെന്റുകളിലൂടെ പാസാകുന്നുവെന്നാണ് വിശദീകരണം. 25 ശതമാനം എത്ര എഴുതിയിട്ടും പാസാകാതെ നിരാശരായി പിന്തിരിയുന്നു.
എംജി സർവകലാശാലയിൽ ബിടെക് ഏതെങ്കിലും സെമസ്റ്ററിൽ ഒരു വിഷയത്തിൽ മാത്രം ജയിക്കാനുള്ളവർക്കു നൽകിയിരുന്ന മോഡറേഷനു പുറമേ പരമാവധി അഞ്ചു മാർക്ക് കൂടി സിൻഡിക്കറ്റിനു നൽകാമെന്ന ഏപ്രിൽ 30ലെ സിൻഡിക്കറ്റ് തീരുമാനം അനുസരിച്ചുള്ള ഉത്തരവ് മേയ് 17നാണു പുറത്തിറങ്ങിയത്. ഇതനുസരിച്ച് 125 പേരെ വിജയിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകി. ഒട്ടേറെ അപേക്ഷകൾ ഫയലിലുണ്ട്.
നഴ്സിംഗ് ഇളവിനായി തുടരെ അന്വേഷണം
കോട്ടയം: വിവാദവും വിമർശനവും വന്നെങ്കിലും എംജി സർവകലാശാലയിൽ ബിടെക്കിനൊപ്പം നഴ്സിംഗ് കോഴ്സിനും മോഡറേഷൻ നൽകാനുള്ള സിൻഡിറ്റ് തീരുമാനത്തിനു മാറ്റമില്ല. 2008, 2009 കാലത്ത് സർവകലാശാലയ്ക്കു കീഴിലുണ്ടായിരുന്ന 26 നഴ്സിംഗ് സ്ഥാനങ്ങളിലെ നൂറുകണക്കിനു വിദ്യാർഥികൾക്ക് മോഡറേഷൻ ആനുകൂല്യം ലഭിക്കും.
ഈ ബാച്ചുകാരായ നഴ്സിംഗ് വിദ്യാർഥികൾക്ക് കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മേഴ്സി ചാൻസ് പരീക്ഷ നടത്തിയതിൽ ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രം പരാജയപ്പെട്ടവർക്ക് നിലവിലുണ്ടായിരുന്ന മോഡറേഷൻ കൂടാതെ അഞ്ചു മാർക്കുകൂടി നൽകാനാണ് തീരുമാനം. ഓഗസ്റ്റ് ആറിന് സിൻഡിക്കറ്റ് ഉപസമിതി എടുത്ത തീരുമാനപ്രകാരം ഈ മാസം 11നാണ് ഉത്തരവ് വന്നിരിക്കുന്നത്. നഴ്സിംഗിന് രണ്ടു വിഷയങ്ങൾക്ക് അഞ്ച് മാർക്ക് ആവശ്യാനുസരണം വീതിച്ചുനൽകാമെന്ന ഇളവും ഉത്തരവിലുണ്ട്. ഒട്ടേറെ പേർക്ക് ഈ ആനുകൂല്യം നേട്ടമുണ്ടാക്കും.
നഴ്സിംഗ് മോഡറേഷന് ഉത്തരവ് ഇറങ്ങിയെങ്കിലും അപേക്ഷകൾ സ്വീകരിച്ചുള്ള അറിയിപ്പ് എന്നിറങ്ങുമെന്ന അന്വേഷണം സർവകലാശാലയിൽ തുടരെ എത്തുന്നുണ്ട്. നാലു വർഷത്തെ നഴ്സിംഗ് കോഴ്സ് പരമാവധി എട്ടു വർഷത്തിനുള്ളിൽ പാസാകണമെന്നതാണ് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ ചട്ടം. പത്തുവർഷം പിന്നിട്ടവർക്കാണ് എംജിയിൽ മോഡറേഷൻ അനുവദിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രത്യേക ഇളവ് നൽകാമോ എന്നതിൽ നഴ്സിംഗ് കൗണ്‍സിലിനെ യൂണിവേഴ്സിറ്റി സമീപിക്കും. ബിടെക് മാർക്ക് ദാനം വിവാദമായതോടെ നഴ്സിംഗ് മോഡറേഷൻ ഉത്തരവ് റദ്ദാക്കപ്പെട്ടേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.