തിരുവനന്തപുരം: കുട്ടികളുടെ സ്കൂൾ ജീവിതകാലം മുഴുവൻ രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധ വേണമെന്നു പോലീസ് മുന്നറിയിപ്പ്. കുട്ടികളുടെ സ്കൂൾ ബാഗ് പരിശോധിക്കുന്നതു ശീലമാക്കണം. അസ്വാഭാവികമായി എന്തെങ്കിലും സാധനങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ബാഗിൽ കണ്ടാൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
ഇടയ്ക്കിടെ കുട്ടി പഠിക്കുന്ന സ്കൂളിലെത്തി ക്ലാസ് ടീച്ചർ, പ്രഥമാധ്യാപകൻ എന്നിവരുമായി സംസാരിക്കണം. കുട്ടി സ്കൂളിൽ നൽകുന്നതിനായി പണം ആവശ്യപ്പെടുന്പോൾ കഴിയുമെങ്കിൽ അധ്യാപകരുമായി ബന്ധപ്പെട്ട് ഇതു ശരിയെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് ആവശ്യത്തിനു മാത്രം പണം നൽകുക. ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങി നൽകുക. അനിവാര്യമെങ്കിൽ മാത്രം കൂടുതൽ പണം നൽകണമെന്നും പോലീസിന്റെ സന്ദേശത്തിൽ പറയുന്നു.
കുട്ടി സ്കൂളിൽ പോകേണ്ടതു വാഹനത്തിലെങ്കിൽ സുരക്ഷിത വാഹന സൗകര്യം ഉറപ്പാക്കണം. സ്കൂൾ ബസിൽ പോകുന്നവർ ഡ്രൈവറുടെയും ജീവനക്കാരുടെയും ഫോണ് നന്പരുകൾ കരുതണം. രക്ഷിതാവിന്റെ ഫോണ് നന്പർ കുട്ടിക്കു മനഃപാഠമായിരിക്കണം.
ലഹരിയുടെ പുതിയ രൂപമായ ഗ്രീൻ ആപ്പിൾ മിഠായി പോലുള്ളവ ലഹരി ചേരുവകളുമായാണു എത്തുന്നത്.സ്കൂളുകൾക്കു സമീപമുള്ള ചെറുകടകൾ കേന്ദ്രമാക്കിയാണു ഇവയുടെ വിൽപന നടക്കുന്നത്. ഇത്തരം മിഠായികൾ കഴിക്കുന്നതിൽ നിന്നു കുട്ടികളെ പിന്തിരിപ്പിക്കണം.
സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു കഴിഞ്ഞ മേയിൽ പോലീസ് നൽകിയ ബോധവത്കരണ സന്ദേശം ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
ഇടയ്ക്കിടെ കുട്ടി പഠിക്കുന്ന സ്കൂളിലെത്തി ക്ലാസ് ടീച്ചർ, പ്രഥമാധ്യാപകൻ എന്നിവരുമായി സംസാരിക്കണം. കുട്ടി സ്കൂളിൽ നൽകുന്നതിനായി പണം ആവശ്യപ്പെടുന്പോൾ കഴിയുമെങ്കിൽ അധ്യാപകരുമായി ബന്ധപ്പെട്ട് ഇതു ശരിയെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് ആവശ്യത്തിനു മാത്രം പണം നൽകുക. ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങി നൽകുക. അനിവാര്യമെങ്കിൽ മാത്രം കൂടുതൽ പണം നൽകണമെന്നും പോലീസിന്റെ സന്ദേശത്തിൽ പറയുന്നു.
കുട്ടി സ്കൂളിൽ പോകേണ്ടതു വാഹനത്തിലെങ്കിൽ സുരക്ഷിത വാഹന സൗകര്യം ഉറപ്പാക്കണം. സ്കൂൾ ബസിൽ പോകുന്നവർ ഡ്രൈവറുടെയും ജീവനക്കാരുടെയും ഫോണ് നന്പരുകൾ കരുതണം. രക്ഷിതാവിന്റെ ഫോണ് നന്പർ കുട്ടിക്കു മനഃപാഠമായിരിക്കണം.
ലഹരിയുടെ പുതിയ രൂപമായ ഗ്രീൻ ആപ്പിൾ മിഠായി പോലുള്ളവ ലഹരി ചേരുവകളുമായാണു എത്തുന്നത്.സ്കൂളുകൾക്കു സമീപമുള്ള ചെറുകടകൾ കേന്ദ്രമാക്കിയാണു ഇവയുടെ വിൽപന നടക്കുന്നത്. ഇത്തരം മിഠായികൾ കഴിക്കുന്നതിൽ നിന്നു കുട്ടികളെ പിന്തിരിപ്പിക്കണം.
സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു കഴിഞ്ഞ മേയിൽ പോലീസ് നൽകിയ ബോധവത്കരണ സന്ദേശം ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.