പൂച്ചാക്കൽ: യുഡിഎഫ് ഭരണം നന്നായി അറിയാവുന്നവരാണ് മലയാളികളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അരൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് ഭരണത്തിൽ അഴിമതിയും ജീർണതയും അഴിഞ്ഞാടി. എൽഡിഎഫ് വന്നപ്പോൾ എല്ലാം മാറി തുടങ്ങി. ജീർണത ഇല്ലാതായി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നു കേന്ദ്രം സാക്ഷ്യപ്പെടുത്തി.
കാർഷിക മേഖല ഉൾപ്പെടെയുള്ള സമസ്ത മേഖലകളിലും ഇടത് സർക്കാർ വൻ മുന്നേറ്റമുണ്ടാക്കി. 70 വർഷത്തിനുള്ളിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ആഗോളവത്കരണ നടപടികൾ ബിജെപിയും പിന്തുടരുന്നു. രണ്ടുകൂട്ടരും ജനങ്ങൾക്കെതിരായ സമീപനം സ്വീകരിക്കുന്നു. ബിജെപിയുടെ നയങ്ങളെ എതിർക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ കുഞ്ഞിനെ ബിജെപി വളർത്തുന്നു. എൽഡിഎഫ് വന്നില്ലായിരുന്നെങ്കിൽ കേരളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശവപ്പറന്പായി മാറുമായിരുന്നു. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ കുടിശിക തീർത്ത് 1200 രൂപയാക്കി.
ദേശീയപാത, ഗെയിൽ, കൂടംകുളം, ദേശീയ ജലപാത, സെമി -ഹൈസ്പീഡ് റെയിൽ, ശബരിമല എയർപോർട്ട്, കൊച്ചി -കോയന്പത്തൂർ വ്യവസായ ഇടനാഴി, മലയോര ഹൈവേ, തീരദേശ ഹൈവേ, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ ക്ഷേമ പദ്ധതി, പൊതു വിദ്യാലയ സംരക്ഷണ യജ്ഞം തുടങ്ങിയ വൻ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള നടപടികൾ ഉൗർജിതമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു.
കാർഷിക മേഖല ഉൾപ്പെടെയുള്ള സമസ്ത മേഖലകളിലും ഇടത് സർക്കാർ വൻ മുന്നേറ്റമുണ്ടാക്കി. 70 വർഷത്തിനുള്ളിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ആഗോളവത്കരണ നടപടികൾ ബിജെപിയും പിന്തുടരുന്നു. രണ്ടുകൂട്ടരും ജനങ്ങൾക്കെതിരായ സമീപനം സ്വീകരിക്കുന്നു. ബിജെപിയുടെ നയങ്ങളെ എതിർക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ കുഞ്ഞിനെ ബിജെപി വളർത്തുന്നു. എൽഡിഎഫ് വന്നില്ലായിരുന്നെങ്കിൽ കേരളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശവപ്പറന്പായി മാറുമായിരുന്നു. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ കുടിശിക തീർത്ത് 1200 രൂപയാക്കി.
ദേശീയപാത, ഗെയിൽ, കൂടംകുളം, ദേശീയ ജലപാത, സെമി -ഹൈസ്പീഡ് റെയിൽ, ശബരിമല എയർപോർട്ട്, കൊച്ചി -കോയന്പത്തൂർ വ്യവസായ ഇടനാഴി, മലയോര ഹൈവേ, തീരദേശ ഹൈവേ, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ ക്ഷേമ പദ്ധതി, പൊതു വിദ്യാലയ സംരക്ഷണ യജ്ഞം തുടങ്ങിയ വൻ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള നടപടികൾ ഉൗർജിതമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു.