ചെറുതോണി: അവിവാഹിതയായ പെണ്‍കുട്ടിക്കു ജനിച്ച നവജാതശിശുവിനെ ബാഗിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
സംഭവത്തിൽ തോപ്രാംകുടി വാത്തിക്കുടി സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പോലീസ് കാവലിൽ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ കഴിയുന്നതോടെ പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്നതിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. വീട്ടിൽ ആരുമില്ലാതിരുന്ന ചൊവ്വാഴ്ച രാത്രിയാണ് ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ ഒളിപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ മറവുചെയ്യാൻ സഹപാഠിയായ ആണ്‍സുഹൃത്തിന്റെ സഹായം തേടിയതാണ് സംഭവം പുറംലോകമറിയാനിടയാക്കിയത്. പോസ്റ്റുമോർട്ടം നടത്തുന്ന സമയത്ത് കുഞ്ഞിന് 2.700 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഗർഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മറച്ചുവച്ചിരുന്നു.
സംഭവത്തിൽ തോപ്രാംകുടി വാത്തിക്കുടി സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പോലീസ് കാവലിൽ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ കഴിയുന്നതോടെ പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്നതിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. വീട്ടിൽ ആരുമില്ലാതിരുന്ന ചൊവ്വാഴ്ച രാത്രിയാണ് ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ ഒളിപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ മറവുചെയ്യാൻ സഹപാഠിയായ ആണ്‍സുഹൃത്തിന്റെ സഹായം തേടിയതാണ് സംഭവം പുറംലോകമറിയാനിടയാക്കിയത്. പോസ്റ്റുമോർട്ടം നടത്തുന്ന സമയത്ത് കുഞ്ഞിന് 2.700 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഗർഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മറച്ചുവച്ചിരുന്നു.